ദുബായ്: ശുഭ്മാന്‍ ഗില്‍ ഒരിക്കല്‍ക്കൂടി ഫോമിലെത്തിയപ്പോള്‍ കോല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സിന് രാജസ്ഥാന് റോയല്‍സിനെതിരെ 175 റണ്‍സ് വിജയലക്ഷ്യം കുറിച്ചു. ടോസ് വിജയിച്ച രാജസ്ഥാന് നൈറ്റ് റൈഡേഴ്സിനെ ബാറ്റിംഗിനു വിടുകയായിരുന്നു.
ഓപ്പണിംഗിന് ശുഭ്മാന്‍ ഗില്ലിനൊപ്പം സുനില്‍ നരേനെത്തി. എന്നാല്‍ ഇത്തവണയും നരേന് (14 പന്തില്‍ 15) നിരാശപ്പെടുത്തി. ഗില്ലിനു കൂട്ടായി നിതീഷ് റാണയെത്തിയപ്പോള് കോല്ക്കൊത്തയുടെ സ്കോര്‍ ഉയര്‍ന്നു തുടങ്ങി. 46 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ സഖ്യം റാണയെ (17 പന്തില്‍ 22) പുറത്താക്കിക്കൊണ്ട് രാഹുല്‍ തെവാട്യ പൊളിച്ചു. വൈകാതെതന്നെ അര്‍ധ സെഞ്ചുറിക്ക് മൂന്നു റണ്‍ അകലെ വച്ച് ഗില്‍ പുറത്തായി. സ്വന്തം പന്തില്‍ ജോഫ്ര ആര്‍ച്ചറാണ് ഗില്ലിനെ പിടികൂടിയത്. 34 പന്ത് നേരിട്ട ഗില്‍ അഞ്ച് ഫോറും ഒരു സിക്സും നേടി. നിലയുറപ്പിക്കാനാകും മുമ്പേ ദിനേശ് കാര്‍ത്തിക്കും വീണു. മൂന്നു തകര്‍പ്പന്‍ സിക്സുകളുമായി ആന്ദ്രെ റസല്‍ (14 പന്തില്‍ 24) ബാറ്റിംഗ് വിരുന്നൊരുക്കുമെന്ന് കരുതിയെങ്കിലും അതുമുണ്ടായില്ല. റസല്‍ പുറത്താകുമ്പോള്‍ 14.2 ഓവറില്‍ 115 റണ്‍സായിരുന്നു.
ഇയോന്‍ മോര്‍ഗനും പാറ്റ് കമ്മിന്‍സും ചേര്‍ന്ന് ആക്രമിച്ചുകളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ വന്‍ അടികള്‍ നടത്താന്‍ ഇവര്‍ക്കായില്ല. കമ്മിന്‍സിനെ (10 പന്തില്‍ 12) പുറത്താക്കി ടോം കറന് 34 റണ്‍സെടുത്ത ഈ സഖ്യം പൊളിച്ചു. അവസാന ഓവറുകളില്‍ വന്‍ അടികള്‍ നടത്താന്‍ മോര്ഗന് പരാജയപ്പെട്ടതോടെ കോല്‍ക്കത്തയുടെ സ്കോര്‍ ആറു വിക്കറ്റിന് 174 എന്ന നിലയില്‍ അവസാനിച്ചു.
രണ്ടു സിക്സും ഒരു ഫോറും സഹിതം 23 പന്തിൽ 34 റൺസ് നേടിയ മോർഗൻ പുറത്താകാതെ നിന്നു. കമലേഷ് നാഗർകോട്ടിയും (8 നോട്ടൗട്ട്) പുറ ത്തായില്ല.
നാല് ഓവറില്‍ 18 റണ്‍ വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ആര്‍ച്ചറാണ് കോല്‍ക്കത്തയുടെ റണ്‍ ഒഴുക്കിനെ തടഞ്ഞത്.
ഗില്‍, മോര്ഗന് കസറി
11:57 PM Sep 30, 2020 | Deepika.com