ദുബായ്: കുവൈറ്റ് അമീർ ഷേക് സബാഹ് അൽ അഹമ്മദ് അൽ സബാഹ്(91) അന്തരിച്ചു. അമേരിക്കയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ജൂലൈ 23നായിരുന്നു അദ്ദേഹം ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയത്.
ഗൾഫ് മേഖലയിൽ സമാധാനത്തിനായി അക്ഷീണം പ്രയത്നിച്ച ഭരണാധികാരിയായിരുന്നു ഷേക്ക് സബാഹ്. അമേരിക്കയുടെ ഉറ്റ സുഹൃത്തായിരുന്ന ഷേക്ക് സബാഹ് ഇന്ത്യയുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചു. അദ്ദേഹത്തിന്റെ അർധസഹോദരൻ ഷേക്ക് നവാഫ് അൽ അഹമ്മദ് അൽ സബാഹ് അടുത്ത ഭരണാധികാരിയാകുമെന്നാണു റിപ്പോർട്ട്.
1929 ജൂൺ 16നാണ് ഷേക്ക് സബാഹ് ജനിച്ചത്. യൂറോപ്പിലെ വിദ്യാഭ്യാസത്തിനുശേഷം 1954ൽ തൊഴിൽ, സാമൂഹ്യ മന്ത്രാലയത്തിനു കീഴിലെ സമിതിയുടെ മേധാവിയായി ചുമതലയേറ്റു.
1963ൽ കുവൈറ്റ് വിദേശകാര്യമന്ത്രിയായി നിയമിതനായ ഷേക്ക് സബാബ് നാലു ദശകത്തോളം ആ സ്ഥാനത്തു തുടർന്നു. ലോകത്ത് ഏറ്റവും കൂടുതൽ കാലം വിദേശകാര്യമന്ത്രിയായി പ്രവർത്തിച്ചയാളാണ് അദ്ദേഹം. 2003ൽ ഷേക്ക് സബാബ് കുവൈറ്റ് പ്രധാനമന്ത്രിയായി. 2006ൽ ഷേക്ക് ജാബിർ അൽ അഹമ്മദ് അൽ സബാഹ് അന്തരിച്ചപ്പോൾ ഷേക്ക് സബാബ് കുവൈറ്റിന്റെ പതിനഞ്ചാമത്തെ അമീറായി.
ഗൾഫ് മേഖലയിൽ സമാധാനത്തിനായി അക്ഷീണം പ്രയത്നിച്ച ഭരണാധികാരിയായിരുന്നു ഷേക്ക് സബാഹ്. അമേരിക്കയുടെ ഉറ്റ സുഹൃത്തായിരുന്ന ഷേക്ക് സബാഹ് ഇന്ത്യയുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചു. അദ്ദേഹത്തിന്റെ അർധസഹോദരൻ ഷേക്ക് നവാഫ് അൽ അഹമ്മദ് അൽ സബാഹ് അടുത്ത ഭരണാധികാരിയാകുമെന്നാണു റിപ്പോർട്ട്.
1929 ജൂൺ 16നാണ് ഷേക്ക് സബാഹ് ജനിച്ചത്. യൂറോപ്പിലെ വിദ്യാഭ്യാസത്തിനുശേഷം 1954ൽ തൊഴിൽ, സാമൂഹ്യ മന്ത്രാലയത്തിനു കീഴിലെ സമിതിയുടെ മേധാവിയായി ചുമതലയേറ്റു.
1963ൽ കുവൈറ്റ് വിദേശകാര്യമന്ത്രിയായി നിയമിതനായ ഷേക്ക് സബാബ് നാലു ദശകത്തോളം ആ സ്ഥാനത്തു തുടർന്നു. ലോകത്ത് ഏറ്റവും കൂടുതൽ കാലം വിദേശകാര്യമന്ത്രിയായി പ്രവർത്തിച്ചയാളാണ് അദ്ദേഹം. 2003ൽ ഷേക്ക് സബാബ് കുവൈറ്റ് പ്രധാനമന്ത്രിയായി. 2006ൽ ഷേക്ക് ജാബിർ അൽ അഹമ്മദ് അൽ സബാഹ് അന്തരിച്ചപ്പോൾ ഷേക്ക് സബാബ് കുവൈറ്റിന്റെ പതിനഞ്ചാമത്തെ അമീറായി.