യെരിവാൻ (അർമേനിയ): നാഗോർണോ-കരാബാക് പ്രദേശത്തെച്ചൊല്ലി അർമേനിയയും അസർബൈജാനും തമ്മിലുള്ള സംഘർഷം തുടരുന്നു. ശത്രുരാജ്യം തങ്ങളുടെ പ്രദേശങ്ങളിലേക്ക് ആക്രമണം നടത്തുന്നതായി ഇരുപക്ഷവും ആരോപിച്ചു.
അസർബൈജാനിലെ ഡഷ്കേസൻ മേഖലയിലേക്ക് അർമേനിയൻ സൈന്യം ഷെല്ലാക്രമണം നടത്തിയതായി അസർബൈജാൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. അസറി സൈന്യം അർമേനിയൻ നഗരമായ വർഡീനിസിലേക്ക് വെടിയുതിർത്തു. ആക്രമണത്തിൽ ഒരു സിവിലിയൻ കൊല്ലപ്പെടുകയും ബസിനു തീപിടിക്കുകയും ചെയ്തതായി അർമേനിയൻ വിദേശകാര്യമന്ത്രാലയം പറഞ്ഞു. ഡഷ്കേസനിലേക്ക് ഷെൽ ആക്രമണം നടത്തിയിട്ടില്ലെന്നും അസർബൈജാൻ യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം നടത്തുകയാണെന്നും അർമേനിയ വ്യക്തമാക്കി.
സ്വയംഭരണപ്രദേശമായ നാഗോർണോ-കരാബാകിനെച്ചൊല്ലി രണ്ടു ദിവസമായി തുടരുന്ന സംഘർഷത്തിൽ നൂറിലധികംപേർ മരിക്കുകയും നിരവധിപേർക്കു പരിക്കേൽക്കുകയും ചെയ്തു. നാഗോർണോ-കരാബകിലെ 84 സൈനികർ കൊല്ലപ്പെട്ടതായി ഭരണകൂടം അറിയിച്ചു. പത്തു സിവിലിയൻമാർ മരിച്ചതായി അസർബൈജാൻ പ്രസിഡന്റ് പറഞ്ഞു.
അടിയന്തരമായി വെടിനിർത്തണമെന്നും ചർച്ചയിലൂടെ പ്രശ്നത്തിനു പരിഹാരം കാണണമെന്നും ജർമൻ ചാൻസലർ ആംഗല മെർക്കൽ ഇരു രാജ്യത്തെയും തലവൻമാരോട് ഫോണിലൂടെ നിർദേശിച്ചു. ഇരു രാജ്യവും സംഘർഷം നിർത്തി ചർച്ചയിലേക്കു മടങ്ങണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. നാഗോർണോ-കരാബാകിൽനിന്ന് അർമേനിയ പിൻമാറണമെന്ന് തുർക്കി പ്രസിഡന്റ് എർദോഗാൻ ആവശ്യപ്പെട്ടു. അർമേനിയയെ റഷ്യയും അസർബൈജാനെ തുർക്കിയും പിന്തുണയ്ക്കുന്നുണ്ട്.
അസർബൈജാനിലെ ഡഷ്കേസൻ മേഖലയിലേക്ക് അർമേനിയൻ സൈന്യം ഷെല്ലാക്രമണം നടത്തിയതായി അസർബൈജാൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. അസറി സൈന്യം അർമേനിയൻ നഗരമായ വർഡീനിസിലേക്ക് വെടിയുതിർത്തു. ആക്രമണത്തിൽ ഒരു സിവിലിയൻ കൊല്ലപ്പെടുകയും ബസിനു തീപിടിക്കുകയും ചെയ്തതായി അർമേനിയൻ വിദേശകാര്യമന്ത്രാലയം പറഞ്ഞു. ഡഷ്കേസനിലേക്ക് ഷെൽ ആക്രമണം നടത്തിയിട്ടില്ലെന്നും അസർബൈജാൻ യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം നടത്തുകയാണെന്നും അർമേനിയ വ്യക്തമാക്കി.
സ്വയംഭരണപ്രദേശമായ നാഗോർണോ-കരാബാകിനെച്ചൊല്ലി രണ്ടു ദിവസമായി തുടരുന്ന സംഘർഷത്തിൽ നൂറിലധികംപേർ മരിക്കുകയും നിരവധിപേർക്കു പരിക്കേൽക്കുകയും ചെയ്തു. നാഗോർണോ-കരാബകിലെ 84 സൈനികർ കൊല്ലപ്പെട്ടതായി ഭരണകൂടം അറിയിച്ചു. പത്തു സിവിലിയൻമാർ മരിച്ചതായി അസർബൈജാൻ പ്രസിഡന്റ് പറഞ്ഞു.
അടിയന്തരമായി വെടിനിർത്തണമെന്നും ചർച്ചയിലൂടെ പ്രശ്നത്തിനു പരിഹാരം കാണണമെന്നും ജർമൻ ചാൻസലർ ആംഗല മെർക്കൽ ഇരു രാജ്യത്തെയും തലവൻമാരോട് ഫോണിലൂടെ നിർദേശിച്ചു. ഇരു രാജ്യവും സംഘർഷം നിർത്തി ചർച്ചയിലേക്കു മടങ്ങണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. നാഗോർണോ-കരാബാകിൽനിന്ന് അർമേനിയ പിൻമാറണമെന്ന് തുർക്കി പ്രസിഡന്റ് എർദോഗാൻ ആവശ്യപ്പെട്ടു. അർമേനിയയെ റഷ്യയും അസർബൈജാനെ തുർക്കിയും പിന്തുണയ്ക്കുന്നുണ്ട്.