ന്യൂഡൽഹി: ഇഎസ്ഐ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് മാറ്റിവച്ചിരുന്ന മെഡിക്കൽ, ഡെന്റൽ സീറ്റുകൾ ഓൾ ഇന്ത്യ ക്വോട്ടയിലേക്ക് മാറ്റിയ നടപടിയിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഇഎസ്ഐ ഡയറക്ടർ ജനറൽ അനുരാധ പ്രസാധ്. സീറ്റുകൾ മാറ്റിയത് മദ്രാസ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണെന്നും അദ്ദേഹം എം.കെ. രാഘവൻ എംപിയെ അറിയിച്ചു. ഇഎസ്ഐ ക്വോട്ട ഓൾ ഇന്ത്യ ക്വോട്ടയിൽ ലയിപ്പിച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എം.കെ രാഘവൻ എം.പി ഡയറക്റ്റർ ജനറലുമായ് നടത്തിയ കൂടികാഴ്ചയിലാണ് ഉറപ്പ് നൽകിയത്.
നീറ്റ് പരീക്ഷാ ഫലത്തിനായി കാത്തിരിക്കുന്ന പാവപ്പെട്ട തൊഴിലാളികളുടെ മക്കൾക്ക് ഈ ക്വോട്ടയിൽ ലഭിക്കുമായിരുന്ന വിദ്യാഭ്യാസ സാധ്യത ഇല്ലായ്മ ചെയ്യരുതെന്നും ഇഎസ്ഐ നിയമപ്രകാരം സ്ഥാപിക്കപ്പെട്ട സ്ഥാപനങ്ങളിൽ അംഗങ്ങളുടെ മക്കൾക്ക് ഏർപ്പെടുത്തിയ സംവരണം എടുത്തുകളയുന്നത് തൊഴിലാളികൾക്ക് കിട്ടേണ്ട ന്യായമായ അവകാശങ്ങൾ ഹനിക്കുന്നതിന് തുല്യമാണെന്ന കാര്യവും എം.കെ രാഘവൻ കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടി.
അതേസമയം, ഇഎസ്ഐ പരിരക്ഷയുളളവരുടെ മക്കൾക്ക് ഇഎസ്ഐ മെഡിക്കൽ കോളജിൽ സംവരണം ചെയ്തിട്ടുളള സീറ്റുകൾ കേന്ദ്ര ആരോഗ്യ വകുപ്പ്, ഡയറക്ടർ ജനറലിന് കൈമാറി ആൾ ഇന്ത്യ ക്വോട്ടയിൽ അഡ്മിഷൻ നടത്താനുളള ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എംപി കേന്ദ്ര തൊഴിൽ മന്ത്രിക്കും കേന്ദ്ര തൊഴിൽ വകുപ്പ് സെക്രട്ടറിക്കും, ഇ.എസ്.ഐ ഡയറക്ടർ ജനറലിനും നിവേദനം നൽകി.
ഇഎസ്ഐ നിയമത്തിന്റെ 59 ബി വകുപ്പ് പ്രകാരം ഇഎസ്ഐ പരിരക്ഷയുളള തൊഴിലാളികൾക്കുളള സേവനങ്ങൾ വർധിപ്പിക്കുന്നതിനു വേണ്ട ിയാണ് ഇഎസ്ഐ മെഡിക്കൽ കോളേജുകൾ ആരംഭിച്ചത്. ഇഎസ്ഐ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച കോളജുകളിലെ തൊഴിലാളികളുടെ മക്കൾക്ക് പ്രത്യേക സംവരണവും ഏർപ്പെടുത്തിയിട്ടുണ്ട്. അതേ വ്യവസ്ഥകൾ തന്നെയാണ് സാമൂഹ്യ സുരക്ഷാ കോഡിന്റെ 39 (4) ലും ഉൾപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ നിയമവ്യവസ്ഥകളും നിലവിലെ മാർഗ നിർദേശങ്ങളും ഉത്തരവുകളും ലംഘിച്ചുകൊണ്ടാണ് തൊഴിലാളികളുടെ മക്കൾക്കുളള സംവരണ സീറ്റുകൾ ഓൾ ഇന്ത്യാ ക്വോട്ടയിലേയ്ക്ക് മാറ്റി ഉത്തരവിട്ടിരിക്കുന്നത്.
നീറ്റ് പരീക്ഷാ ഫലത്തിനായി കാത്തിരിക്കുന്ന പാവപ്പെട്ട തൊഴിലാളികളുടെ മക്കൾക്ക് ഈ ക്വോട്ടയിൽ ലഭിക്കുമായിരുന്ന വിദ്യാഭ്യാസ സാധ്യത ഇല്ലായ്മ ചെയ്യരുതെന്നും ഇഎസ്ഐ നിയമപ്രകാരം സ്ഥാപിക്കപ്പെട്ട സ്ഥാപനങ്ങളിൽ അംഗങ്ങളുടെ മക്കൾക്ക് ഏർപ്പെടുത്തിയ സംവരണം എടുത്തുകളയുന്നത് തൊഴിലാളികൾക്ക് കിട്ടേണ്ട ന്യായമായ അവകാശങ്ങൾ ഹനിക്കുന്നതിന് തുല്യമാണെന്ന കാര്യവും എം.കെ രാഘവൻ കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടി.
അതേസമയം, ഇഎസ്ഐ പരിരക്ഷയുളളവരുടെ മക്കൾക്ക് ഇഎസ്ഐ മെഡിക്കൽ കോളജിൽ സംവരണം ചെയ്തിട്ടുളള സീറ്റുകൾ കേന്ദ്ര ആരോഗ്യ വകുപ്പ്, ഡയറക്ടർ ജനറലിന് കൈമാറി ആൾ ഇന്ത്യ ക്വോട്ടയിൽ അഡ്മിഷൻ നടത്താനുളള ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എംപി കേന്ദ്ര തൊഴിൽ മന്ത്രിക്കും കേന്ദ്ര തൊഴിൽ വകുപ്പ് സെക്രട്ടറിക്കും, ഇ.എസ്.ഐ ഡയറക്ടർ ജനറലിനും നിവേദനം നൽകി.
ഇഎസ്ഐ നിയമത്തിന്റെ 59 ബി വകുപ്പ് പ്രകാരം ഇഎസ്ഐ പരിരക്ഷയുളള തൊഴിലാളികൾക്കുളള സേവനങ്ങൾ വർധിപ്പിക്കുന്നതിനു വേണ്ട ിയാണ് ഇഎസ്ഐ മെഡിക്കൽ കോളേജുകൾ ആരംഭിച്ചത്. ഇഎസ്ഐ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച കോളജുകളിലെ തൊഴിലാളികളുടെ മക്കൾക്ക് പ്രത്യേക സംവരണവും ഏർപ്പെടുത്തിയിട്ടുണ്ട്. അതേ വ്യവസ്ഥകൾ തന്നെയാണ് സാമൂഹ്യ സുരക്ഷാ കോഡിന്റെ 39 (4) ലും ഉൾപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ നിയമവ്യവസ്ഥകളും നിലവിലെ മാർഗ നിർദേശങ്ങളും ഉത്തരവുകളും ലംഘിച്ചുകൊണ്ടാണ് തൊഴിലാളികളുടെ മക്കൾക്കുളള സംവരണ സീറ്റുകൾ ഓൾ ഇന്ത്യാ ക്വോട്ടയിലേയ്ക്ക് മാറ്റി ഉത്തരവിട്ടിരിക്കുന്നത്.