ന്യൂഡൽഹി: അതിർത്തിയിൽ ചൈനയ്ക്കെതിരേ മിസൈൽ വ്യൂഹങ്ങൾ വിന്യസിച്ച് ഇന്ത്യ. പ്രകോപനപരമായ ഏതു നീക്കത്തെയും പ്രതിരോധിക്കാൻ ശേഷിയുള്ള ശക്തമായ മിസൈൽ വ്യൂഹങ്ങളാണ് ഇന്ത്യ വിന്യസിച്ചിരിക്കുന്നത്. ടിബറ്റിലും ഷിൻജിയാംഗിലും 2000 കിലോമീറ്റർ ദൂരപരിധിയുള്ളതും കരയിൽനിന്ന് ആകാശത്തേക്കു തൊടുക്കാൻ കഴിയുന്നതുമായ മിസൈലുകളാണ് പീപ്പിൾസ് ലിബറേഷൻ ആർമി വിന്യസിച്ചിരിക്കുന്നത്. ഇതിനെ പ്രതിരോധിക്കാൻ ബ്രഹ്മോസ്, നിർഭയ്, ആകാശ് മിസൈലുകളാണ് ഇന്ത്യ ഒരുക്കിയിരിക്കുന്നത്. വായുവിൽനിന്നു തൊടുക്കാവുന്ന ബ്രഹ്മോസാണ് കൂട്ടത്തിലെ ഏറ്റവും പ്രഹര ശേഷിയുള്ളത്.
ആകാശത്തുനിന്ന് ആകാശത്തേക്കും ആകാശത്തുനിന്നു ഭൂമിയിലേക്കും തൊടുക്കാൻ ശേഷിയുള്ളതാണ് ബ്രഹ്മോസ്. 300 കിലോഗ്രാം വരെ ഭാരമുള്ള പോർമുന വഹിക്കാനുള്ള ശേഷിയും ഇതിനുണ്ട്. ലഡാക്കിൽ ഇത് ആവശ്യത്തിന് വിന്യസിച്ചിട്ടുണ്ടെന്നാണു റിപ്പോർട്ട്. ചൈനയുടെ മിസൈൽ വിന്യാസം അക്സായ്ചിനിൽ മാത്രം ഒതുങ്ങുന്നില്ല. 3,488 നിയന്ത്രണരേഖയിൽ വിവിധ ഇടങ്ങളിൽ ഉള്ളിലേക്കു മാറിയും മിസൈൽ വിന്യാസം ചൈന നടത്തിയിട്ടുണ്ട്.
500 കിലോമീറ്റർ അകലെയുള്ള ലക്ഷ്യം തകർക്കാൻ ശേഷിയുളള ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈലുകളും 800 കിലോമീറ്റർ ദൂരപരിധി നിഷ്പ്രയാസം താണ്ടുന്ന നിർഭയ ക്രൂയിസ് മിസൈലും ഇന്ത്യ അതിർത്തിയിലെത്തിച്ചിട്ടുണ്ട്. ഇവയ്ക്കൊപ്പമാണ് കരയിൽനിന്ന് ആകാശത്തേക്ക് തൊടുക്കുന്ന ആകാശ് മിസൈലുകളും. ഇവ 40 കിലോമീറ്ററിനുള്ളിൽ എത്തുന്ന ഏതു ശത്രുവിമാനവും തകർക്കും.
ചൈനീസ് സേനകൾക്കെതിരെ സിൻജിയാംഗ് മേഖലകളിലും ടിബറ്റൻ പരിധികളിലും നാശം വിതയ്ക്കാൻ ഇന്ത്യൻ മിസൈലുകൾ പര്യാപ്തമാണ്. നിർഭയ് സബ്സോണിക് മിസൈൽ ആയിരം കിലോമീറ്ററിനുള്ളിലുള്ള ശത്രുകേന്ദ്രം തകർക്കും. ആകാശ് മിസൈൽ നിയന്ത്രിത സംവിധാനം ഒരു സമയത്ത് 64 ലക്ഷ്യങ്ങൾ കേന്ദ്രീകരിക്കാനും ഒരേ സമയം പന്ത്രണ്ടു ലക്ഷ്യങ്ങൾ ഭേദിക്കാനുമാകും.
ആകാശത്തുനിന്ന് ആകാശത്തേക്കും ആകാശത്തുനിന്നു ഭൂമിയിലേക്കും തൊടുക്കാൻ ശേഷിയുള്ളതാണ് ബ്രഹ്മോസ്. 300 കിലോഗ്രാം വരെ ഭാരമുള്ള പോർമുന വഹിക്കാനുള്ള ശേഷിയും ഇതിനുണ്ട്. ലഡാക്കിൽ ഇത് ആവശ്യത്തിന് വിന്യസിച്ചിട്ടുണ്ടെന്നാണു റിപ്പോർട്ട്. ചൈനയുടെ മിസൈൽ വിന്യാസം അക്സായ്ചിനിൽ മാത്രം ഒതുങ്ങുന്നില്ല. 3,488 നിയന്ത്രണരേഖയിൽ വിവിധ ഇടങ്ങളിൽ ഉള്ളിലേക്കു മാറിയും മിസൈൽ വിന്യാസം ചൈന നടത്തിയിട്ടുണ്ട്.
500 കിലോമീറ്റർ അകലെയുള്ള ലക്ഷ്യം തകർക്കാൻ ശേഷിയുളള ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈലുകളും 800 കിലോമീറ്റർ ദൂരപരിധി നിഷ്പ്രയാസം താണ്ടുന്ന നിർഭയ ക്രൂയിസ് മിസൈലും ഇന്ത്യ അതിർത്തിയിലെത്തിച്ചിട്ടുണ്ട്. ഇവയ്ക്കൊപ്പമാണ് കരയിൽനിന്ന് ആകാശത്തേക്ക് തൊടുക്കുന്ന ആകാശ് മിസൈലുകളും. ഇവ 40 കിലോമീറ്ററിനുള്ളിൽ എത്തുന്ന ഏതു ശത്രുവിമാനവും തകർക്കും.
ചൈനീസ് സേനകൾക്കെതിരെ സിൻജിയാംഗ് മേഖലകളിലും ടിബറ്റൻ പരിധികളിലും നാശം വിതയ്ക്കാൻ ഇന്ത്യൻ മിസൈലുകൾ പര്യാപ്തമാണ്. നിർഭയ് സബ്സോണിക് മിസൈൽ ആയിരം കിലോമീറ്ററിനുള്ളിലുള്ള ശത്രുകേന്ദ്രം തകർക്കും. ആകാശ് മിസൈൽ നിയന്ത്രിത സംവിധാനം ഒരു സമയത്ത് 64 ലക്ഷ്യങ്ങൾ കേന്ദ്രീകരിക്കാനും ഒരേ സമയം പന്ത്രണ്ടു ലക്ഷ്യങ്ങൾ ഭേദിക്കാനുമാകും.