ന്യൂഡൽഹി: കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മാറ്റിവയ്ക്കാനാകില്ലെന്നു യുപിഎസ്സി സുപ്രീംകോടതിയെ അറിയിച്ചു.
പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇരുപതോളം ഉദ്യോഗാർഥികൾ നൽകിയ ഹർജി പരിഗണിക്കവേയാണ് യുപിഎസ്സി നിലപാട് അറിയിച്ചത്. ഇക്കാര്യത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ച ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച്, കേസ് വീണ്ടും ബുധനാഴ്ച പരിഗണിക്കുമെന്ന് അറിയിച്ചു. ഒക്ടോബർ നാലിനു പരീക്ഷ നടത്താനാണ് യുപിഎസ്സി നിശ്ചയിച്ചിരിക്കുന്നത്.
പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇരുപതോളം ഉദ്യോഗാർഥികൾ നൽകിയ ഹർജി പരിഗണിക്കവേയാണ് യുപിഎസ്സി നിലപാട് അറിയിച്ചത്. ഇക്കാര്യത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ച ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച്, കേസ് വീണ്ടും ബുധനാഴ്ച പരിഗണിക്കുമെന്ന് അറിയിച്ചു. ഒക്ടോബർ നാലിനു പരീക്ഷ നടത്താനാണ് യുപിഎസ്സി നിശ്ചയിച്ചിരിക്കുന്നത്.