സഞ്ജു വി. സാംസണ് എന്ന മലയാളി വിക്കറ്റ് കീപ്പറാണ് ഇപ്പോൾ ലോക ക്രിക്കറ്റിൽ തരംഗം. മുന്‍പുതന്നെ സഞ്ജുവിന്റെ കഴിവിൽ മലയാളികൾക്കു സംശയമില്ലെങ്കിലും ഇന്ത്യൻ ടീമിലേക്കുള്ള വാതായനം എപ്പോഴും ഈ യുവതാരത്തിനു മുന്നിൽ മലർക്കെ തുറന്നിട്ടില്ലെന്നതാണു വാസ്തവം. ചെന്നൈ സൂപ്പർ കിംഗ്സിനെതിരേ 32 പന്തിൽ 74 റണ്‍സിനു പിന്നാലെ കിംഗ്സ് ഇലവണ്‍ പഞ്ചാബിനെതിരേയും സഞ്ജു തകർത്തടിച്ച് ടീമിനെ ജയത്തിലെത്തിച്ചു. പഞ്ചാബിനെതിരേ 42 പന്തിൽ 85 റണ്‍സ് ആണ് ഈ ഇരുപത്തഞ്ചുകാരന്റെ ബാറ്റിൽനിന്നു പിറന്നത്.
സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിംഗ് തുടർച്ചയായ രണ്ടു മത്സരത്തിലും അദ്ദേഹത്തിന് മാൻ ഓഫ് ദ മാച്ച് പുരസ്കാരവും സമ്മാനിച്ചു. എന്നാൽ, ഓസ്ട്രേലിയയുടെയും രാജസ്ഥാൻ റോയൽസിന്റെയും മുൻ താരം ഷെയ്ൻ വോണ്‍ അദ്ഭുതപ്പെട്ടത് ഒരു കാര്യത്തിൽ മാത്രം. സഞ്ജു ഇന്ത്യൻ ടീമിലെ സ്ഥിരാംഗമല്ലെന്നതായിരുന്നായിരുന്നു അത്.
വർക്കൗട്ടിലൂടെയും കൃത്യമായ ഡയറ്റിലൂടെയും കരുത്ത് വർധിപ്പിച്ച തന്റെ ലക്ഷ്യം നിലംതൊടാതെ പന്ത് ഗാലറിയിലെത്തിക്കുകയാണെന്ന് സൂപ്പർ കിംഗ്സിനെതിരായ മത്സരശേഷം സഞ്ജു വ്യക്തമാക്കിയിരുന്നു. അത് ശരിവയ്ക്കുന്നതാണു രണ്ട് മത്സരത്തിലെയും സഞ്ജുവിന്റെ പ്രകടനം. ഐപിഎലിൽ ഈ സീസണിൽ സഞ്ജു നേരിട്ടത് 74 പന്ത്, നേടിയ റണ്‍സ് 159, സ്ട്രൈക്ക് റേറ്റ് 214.86ഉം. 16 സിക്സ് ആണ് രണ്ട് മത്സരത്തിലായി സഞ്ജു പറത്തിയത്. അതോടെ ഐപിഎൽ ചരിത്രത്തിൽ 100 സിക്സ് എന്ന നാഴികക്കല്ലും പഞ്ചാബിനെതിരായ മത്സരത്തിൽ സഞ്ജു പിന്നിട്ടു (105).
സഞ്ജു @ യുഎഇ
മത്സരം 02
നേരിട്ട പന്ത് 74
റണ്‍സ് 159
ഉയൻന്ന സ്കോർ 85
50/100 02/00
6/4 16/05
സബാഷ് സഞ്ജു...
11:34 PM Sep 28, 2020 | Deepika.com