പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ ആദ്യറൗണ്ടിൽ രണ്ട് വന്പൻ പുറത്താകലുകൾ. പുരുഷ സിംഗിൾസിൽ ബ്രിട്ടന്റെ ആൻഡി മുറെയും വനിതാ സിംഗിൾസിൽ ഒന്‍പതാം സീഡായ ജൊഹാന കോന്റയും പുറത്തായി. ബ്രിട്ടീഷ് താരമായ കോന്റയെ അമേരിക്കയുടെ സീഡ് ചെയ്യപ്പെടാത്ത കൊക്കോ ഗഫ് 6-3, 6-3ന് അട്ടിമറിച്ചു.
16-ാം സീഡായ സ്വിറ്റ്സർലൻഡിന്റെ സ്റ്റാൻ വാവ്റിങ്കയാണ് വൈൽഡ് കാർഡിലൂടെ പ്രവേശനം ലഭിച്ച ആൻഡി മുറയെ ആദ്യ റൗണ്ടിൽ കീഴടക്കിയത്. സ്കോർ: 6-1, 6-3, 6-2. പുരുഷ സിംഗിൾസിൽ 14-ാം സീഡായ ഇറ്റലിയുടെ ഫാബിയൊ ഫോഗ്നിനിയും ആദ്യറൗണ്ട് കടന്നില്ല.
തീം, സെറീന മുന്നോട്ട്
യു എസ് ഓപ്പണ്‍ ജേതാവായ ഓസ്ട്രിയയുടെ ഡൊമിനിക് തീം പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ. ക്രൊയേഷ്യയുടെ മരിൻ സിലിച്ചിനെ 6-4, 6-3, 6-3ന് കീഴടക്കിയാണ് തീം രണ്ടാം റൗണ്ടിൽ പ്രവേശിച്ചത്.
വനിതാ സിംഗിൾസിൽ അമേരിക്കയുടെ സെറീന വില്യംസ് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. നാട്ടുകാരിയായ ക്രിസ്റ്റിൽ അഹ്നയെ 7-6 (7-2), 6-0നാണ് സെറീന കീഴടക്കിയത്. പെട്ര ക്വിറ്റോവ, കികി ബെർട്ടെൻസ്, സാറ ഇറാനി തുടങ്ങിയവരും വനിതാ സിംഗിൾസ് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.
മുറെ, കോന്റ പുറത്ത്
11:34 PM Sep 28, 2020 | Deepika.com