ബാഗ്ദാദ്: വടക്കേ ഇറാക്കിലെ സ്വയംഭരണ പ്രവിശ്യയായ കുർദിസ്ഥാനിലെ ദാഹുക്ക് പ്രദേശത്ത് തുർക്കി സൈന്യത്തിന്റെ ഇടപെടൽ മൂലം ക്രൈസ്തവ ഗ്രാമങ്ങളിൽനിന്ന് ആളുകൾ പലായനം ചെയ്യേണ്ടിവരുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞവർഷം ഈ പ്രദേശത്തെ കുർദ് വംശജരെ തുരത്താൻ തുർക്കി സൈന്യം ആരംഭിച്ച ആക്രമണം ക്രൈസ്തവ ഗ്രാമങ്ങളിൽനിന്ന് ക്രൈസ്തവരെ കുടിയൊഴിപ്പിക്കുന്നതിലേക്കു മാറി എന്നാണു സൂചന.
കനത്ത വെടിവയ്പിലുണ്ടായ തീപിടിത്തത്തിൽ വീടുകളും വയലുകളും അഗ്നിക്കിരയായതായി ഫാ. ഇമ്മാനുവൽ യൂക്കാന പറഞ്ഞു. ഉത്തര ഇറാക്കിലെ ക്രൈസ്തവരിൽ ഭൂരിപക്ഷവും 1915-ലെ അർമീനിയൻ വംശഹത്യയിൽ മരണപ്പെട്ടവരുടെ പിൻതലമുറക്കാരാണ്.
വടക്കേ ഇറാക്കിലെ അമാദിയാ രൂപതയിലും സ്ഥിതി വിഭിന്നമല്ലെന്ന് ഫാ. സമീർ യൂസഫ് പറഞ്ഞു. വീടുകൾ ബോംബിട്ടു തകർക്കുകയാണ്. നിനിവേ സമതലത്തിലെ ക്രൈസ്തവരും പലായനഭീതിയിലാണ്. 2004ൽ ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ ആക്രമണം മൂലം നാടുവിട്ടവരിൽനിന്നു തിരിച്ചെത്തിയ ക്രൈസ്തവരാണ് ഇപ്പോൾ അവിടെയുള്ളത്.
കുർദുകൾക്കെതിരേ യുദ്ധം ചെയ്യുന്ന തുർക്കിയുടെ ഉദ്ദേശ്യം വടക്കൻ ഇറാക്കിൽ സ്വന്തമായി ഒരു താവളം നിർമിക്കുകയാണ്. ഇറാക്കി സർക്കാരിന്റെ ഇടപെടലിനായി കാത്തിരിക്കുകയാണ് വടക്കേ ഇറാക്കിലെ ക്രൈസ്തവ സമൂഹം.
കനത്ത വെടിവയ്പിലുണ്ടായ തീപിടിത്തത്തിൽ വീടുകളും വയലുകളും അഗ്നിക്കിരയായതായി ഫാ. ഇമ്മാനുവൽ യൂക്കാന പറഞ്ഞു. ഉത്തര ഇറാക്കിലെ ക്രൈസ്തവരിൽ ഭൂരിപക്ഷവും 1915-ലെ അർമീനിയൻ വംശഹത്യയിൽ മരണപ്പെട്ടവരുടെ പിൻതലമുറക്കാരാണ്.
വടക്കേ ഇറാക്കിലെ അമാദിയാ രൂപതയിലും സ്ഥിതി വിഭിന്നമല്ലെന്ന് ഫാ. സമീർ യൂസഫ് പറഞ്ഞു. വീടുകൾ ബോംബിട്ടു തകർക്കുകയാണ്. നിനിവേ സമതലത്തിലെ ക്രൈസ്തവരും പലായനഭീതിയിലാണ്. 2004ൽ ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ ആക്രമണം മൂലം നാടുവിട്ടവരിൽനിന്നു തിരിച്ചെത്തിയ ക്രൈസ്തവരാണ് ഇപ്പോൾ അവിടെയുള്ളത്.
കുർദുകൾക്കെതിരേ യുദ്ധം ചെയ്യുന്ന തുർക്കിയുടെ ഉദ്ദേശ്യം വടക്കൻ ഇറാക്കിൽ സ്വന്തമായി ഒരു താവളം നിർമിക്കുകയാണ്. ഇറാക്കി സർക്കാരിന്റെ ഇടപെടലിനായി കാത്തിരിക്കുകയാണ് വടക്കേ ഇറാക്കിലെ ക്രൈസ്തവ സമൂഹം.