ന്യൂഡൽഹി: കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചതിനു പിന്നാലെ ശിരോമണി അകാലിദൾ എൻഡിഎ മുന്നണി വിട്ടു.
ശനിയാഴ്ച രാത്രി ചേർന്ന കോർ കമ്മിറ്റി യോഗത്തിനു ശേഷം പാർട്ടി പ്രസിഡന്റ് സുഖ്ബീർ സിംഗ് ബാദലാണ് തീരുമാനം അറിയിച്ചത്. മുന്നണി വിട്ടതിനു പിന്നാലെ ബിജെപിക്കെതിരേ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയ അകാലിദൾ, കർഷക ബില്ലിനെതിരേ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചുനിൽക്കണമെന്നും ആവശ്യപ്പെട്ടു. കാർഷിക ബില്ലുകൾ പാസാക്കുന്നതിൽ പ്രതിഷേധിച്ച് കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രി ഹർസിമ്രാത് കൗർ കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചെങ്കിലും മുന്നണിയിൽ തുടരുമെന്നാണ് അകാലിദൾ നേരത്തെ അറിയിച്ചിരുന്നത്.
എന്നാൽ, കർഷക സമരം ശക്തി പ്രാപിക്കുകയും കേന്ദ്രമന്ത്രിയെ രാജിവയ്പിച്ചതിലൂടെ മുന്നോട്ടുവച്ച സമ്മർദം ബിജെപി തള്ളിക്കളയുകയും ചെയ്തതോടെ നിലപാട് കടുപ്പിക്കാൻ അവർ തീരുമാനിക്കുകയായിരുന്നു. കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പ് നൽകാത്തതും അവരെ വിഷമത്തിലാക്കി. പഞ്ചാബ്, സിക്ക് വിഷയങ്ങളിൽ കേന്ദ്ര സർക്കാർ അലംഭാവം കാണിക്കുകയാണെന്നും അകാലിദൾ നേതാക്കൾ ആരോപിച്ചു. എൻഡിഎ മുന്നണി രൂപീകരണ കാലം മുതൽ ഒന്നിച്ചുനിന്ന സഖ്യകക്ഷിയാണ് മുന്നണി ബന്ധം വിച്ഛേദിച്ചത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി വിഭാവനം ചെയ്ത എൻഡിഎ അല്ല ഇപ്പോഴത്തേതെന്ന് കർഷക പ്രശ്നത്തിൽ രാജിവച്ച കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ കടുംപിടിത്തത്തിൽ മാറ്റം വരുത്താൻ മൂന്നു കോടിയോളം വരുന്ന പഞ്ചാബികളുടെ വേദനയ്ക്കും പ്രതിഷേധത്തിനും സാധിക്കുന്നില്ലെങ്കിൽ ഇത് വാജ്പേയിയും ബാദൽ സാഹിബും ചേർന്ന് രൂപം കൊടുത്ത എൻഡിഎ അല്ല. ഏറ്റവും പഴക്കമുള്ള സഖ്യകക്ഷിയെ കേൾക്കാൻ സർക്കാർ തയാറാകുന്നില്ല. രാജ്യത്തെ ഉൗട്ടുന്നവരുടെ അപേക്ഷകളോടു കണ്ണടയ്ക്കുന്നത് പഞ്ചാബിന്റെ താത്പര്യങ്ങൾക്കു വിരുദ്ധമാണെന്നും ഹർസിമ്രത് കൗർ പറഞ്ഞു.
ശനിയാഴ്ച രാത്രി ചേർന്ന കോർ കമ്മിറ്റി യോഗത്തിനു ശേഷം പാർട്ടി പ്രസിഡന്റ് സുഖ്ബീർ സിംഗ് ബാദലാണ് തീരുമാനം അറിയിച്ചത്. മുന്നണി വിട്ടതിനു പിന്നാലെ ബിജെപിക്കെതിരേ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയ അകാലിദൾ, കർഷക ബില്ലിനെതിരേ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചുനിൽക്കണമെന്നും ആവശ്യപ്പെട്ടു. കാർഷിക ബില്ലുകൾ പാസാക്കുന്നതിൽ പ്രതിഷേധിച്ച് കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രി ഹർസിമ്രാത് കൗർ കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചെങ്കിലും മുന്നണിയിൽ തുടരുമെന്നാണ് അകാലിദൾ നേരത്തെ അറിയിച്ചിരുന്നത്.
എന്നാൽ, കർഷക സമരം ശക്തി പ്രാപിക്കുകയും കേന്ദ്രമന്ത്രിയെ രാജിവയ്പിച്ചതിലൂടെ മുന്നോട്ടുവച്ച സമ്മർദം ബിജെപി തള്ളിക്കളയുകയും ചെയ്തതോടെ നിലപാട് കടുപ്പിക്കാൻ അവർ തീരുമാനിക്കുകയായിരുന്നു. കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പ് നൽകാത്തതും അവരെ വിഷമത്തിലാക്കി. പഞ്ചാബ്, സിക്ക് വിഷയങ്ങളിൽ കേന്ദ്ര സർക്കാർ അലംഭാവം കാണിക്കുകയാണെന്നും അകാലിദൾ നേതാക്കൾ ആരോപിച്ചു. എൻഡിഎ മുന്നണി രൂപീകരണ കാലം മുതൽ ഒന്നിച്ചുനിന്ന സഖ്യകക്ഷിയാണ് മുന്നണി ബന്ധം വിച്ഛേദിച്ചത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി വിഭാവനം ചെയ്ത എൻഡിഎ അല്ല ഇപ്പോഴത്തേതെന്ന് കർഷക പ്രശ്നത്തിൽ രാജിവച്ച കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ കടുംപിടിത്തത്തിൽ മാറ്റം വരുത്താൻ മൂന്നു കോടിയോളം വരുന്ന പഞ്ചാബികളുടെ വേദനയ്ക്കും പ്രതിഷേധത്തിനും സാധിക്കുന്നില്ലെങ്കിൽ ഇത് വാജ്പേയിയും ബാദൽ സാഹിബും ചേർന്ന് രൂപം കൊടുത്ത എൻഡിഎ അല്ല. ഏറ്റവും പഴക്കമുള്ള സഖ്യകക്ഷിയെ കേൾക്കാൻ സർക്കാർ തയാറാകുന്നില്ല. രാജ്യത്തെ ഉൗട്ടുന്നവരുടെ അപേക്ഷകളോടു കണ്ണടയ്ക്കുന്നത് പഞ്ചാബിന്റെ താത്പര്യങ്ങൾക്കു വിരുദ്ധമാണെന്നും ഹർസിമ്രത് കൗർ പറഞ്ഞു.