വാഷിംഗ്ടൺ ഡിസി: യുഎസ് സുപ്രീംകോടതി ജഡ്ജിയായിരുന്ന റൂത്ത് ഗിൻസ്ബെർഗ് അന്തരിച്ചതിനെത്തുടർന്നുള്ള ഒഴിവിലേക്ക്, ഷിക്കാഗോ കേന്ദ്രമായി പ്രവർത്തിക്കുന്ന ഏഴാം അപ്പീൽ സർക്യൂട്ട് കോടതിയിലെ ജഡ്ജി അമി കോണി ബാരറ്റിനെ (48)നിയമിക്കാൻ പ്രസിഡന്റ് ട്രംപ് തീരുമാനിച്ചതായി റിപ്പോർട്ട്. അടിയുറച്ച കത്തോലിക്കാ വിശ്വാസിയായ അമി സുപ്രീംകോടതിലെത്തുന്നത് ഗർഭച്ഛിദ്ര നിരോധന നീക്കങ്ങൾക്കു സഹായകമാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.
ട്രംപ് സുപ്രീംകോടതിയിലേക്കു നാമനിർദേശം ചെയ്യുന്ന മൂന്നാമത്തെ ജഡ്ജിയായിരിക്കും അമി. 22 അംഗ സെനറ്റ് ജുഡീഷറി കമ്മിറ്റിയും തുടർന്ന് നൂറംഗ സെനറ്റും വോട്ടെടുപ്പിലൂടെ നാമനിർദേശം അംഗീകരിക്കണം. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് സെനറ്റിൽ 53 അംഗങ്ങളുണ്ട്.
അമി നിയമിക്കപ്പെട്ടാൽ, സുപ്രീംകോടതിയിൽ യാഥാസ്ഥിതിക വിഭാഗത്തിന് മേൽക്കൈ കിട്ടും. ഒന്പതു ജഡ്ജിമാരിൽ ആറു യാഥാസ്ഥിതികരും മൂന്നു ലിബറലുകളും എന്ന നിലയിലാകും. ജഡ്ജിമാരുടെ നിയമം ആജീവനാന്തപദവി ആയതിനാൽ സുപ്രധാന നയങ്ങളിൽ ദീർഘകാലം ഒരു വിഭാഗത്തിനു മേൽ ക്കൈ ലഭിക്കുന്ന സ്ഥിതിയുണ്ടാകും.
ഇതെല്ലാം കണക്കിലെടുത്ത് നവംബർ മൂന്നിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു ശേഷമേ പുതിയ ജഡ്ജിയെ നിയമിക്കാവൂ എന്ന് പ്രതിപക്ഷ ഡെമോക്രാറ്റുകൾ ആവശ്യപ്പെടുന്നുണ്ട്. മുൻ പ്രസിഡന്റ് ബറാക് ഒബാമ സുപ്രീംകോടതി ജഡ്ജിയായി നിർദേശം ചെയ്തയാളുടെ നിയമനം ‘തെരഞ്ഞെടുപ്പു വർഷത്തി ’ ന്റെ പേരിൽ റിപ്പബ്ലിക്കന്മാർ തടഞ്ഞിട്ടുള്ളതും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
ട്രംപ് സുപ്രീംകോടതിയിലേക്കു നാമനിർദേശം ചെയ്യുന്ന മൂന്നാമത്തെ ജഡ്ജിയായിരിക്കും അമി. 22 അംഗ സെനറ്റ് ജുഡീഷറി കമ്മിറ്റിയും തുടർന്ന് നൂറംഗ സെനറ്റും വോട്ടെടുപ്പിലൂടെ നാമനിർദേശം അംഗീകരിക്കണം. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് സെനറ്റിൽ 53 അംഗങ്ങളുണ്ട്.
അമി നിയമിക്കപ്പെട്ടാൽ, സുപ്രീംകോടതിയിൽ യാഥാസ്ഥിതിക വിഭാഗത്തിന് മേൽക്കൈ കിട്ടും. ഒന്പതു ജഡ്ജിമാരിൽ ആറു യാഥാസ്ഥിതികരും മൂന്നു ലിബറലുകളും എന്ന നിലയിലാകും. ജഡ്ജിമാരുടെ നിയമം ആജീവനാന്തപദവി ആയതിനാൽ സുപ്രധാന നയങ്ങളിൽ ദീർഘകാലം ഒരു വിഭാഗത്തിനു മേൽ ക്കൈ ലഭിക്കുന്ന സ്ഥിതിയുണ്ടാകും.
ഇതെല്ലാം കണക്കിലെടുത്ത് നവംബർ മൂന്നിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു ശേഷമേ പുതിയ ജഡ്ജിയെ നിയമിക്കാവൂ എന്ന് പ്രതിപക്ഷ ഡെമോക്രാറ്റുകൾ ആവശ്യപ്പെടുന്നുണ്ട്. മുൻ പ്രസിഡന്റ് ബറാക് ഒബാമ സുപ്രീംകോടതി ജഡ്ജിയായി നിർദേശം ചെയ്തയാളുടെ നിയമനം ‘തെരഞ്ഞെടുപ്പു വർഷത്തി ’ ന്റെ പേരിൽ റിപ്പബ്ലിക്കന്മാർ തടഞ്ഞിട്ടുള്ളതും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.