ലണ്ടൻ: കടുത്ത സാന്പത്തിക പ്രതിസന്ധിയെ നേരിടുന്ന താൻ വളരെ ചെലവുചുരുക്കിയാണു ജീവിക്കുന്നതെന്നു റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനി യുകെ കോടതിയിൽ മൊഴി നൽകി. ഒരു കാർ മാത്രമാണ് തനിക്കുള്ളത്. ഭാര്യയാണ് ജീവിതച്ചെലവുകൾ വഹിക്കുന്നത്. 2020 ജനുവരിക്കും ജൂണിനുമിടയിൽ കൈവശമുണ്ടായിരുന്ന ആഭരണങ്ങൾ വിറ്റതിലൂടെ 9.9 കോടി രൂപ ലഭിച്ചു. തന്റെ കൈവശം ഇനി സ്വത്തൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ചൈനീസ് ബാങ്കുകളിൽനിന്നു റിലയൻസ് കോമിനുവേണ്ടി 2012 ൽ എടുത്ത 700 ദശലക്ഷം ഡോളറിന്റെ തിരിച്ചടവു മുടങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് ശതകോടീശ്വരനും 61 കാരനുമായ അനിൽ അംബാനി പാപ്പരായത്. മുംബൈയിൽനിന്ന് വീഡിയോ ലിങ്കിലൂടെയാണ് അനിൽ മൊഴി നൽകിയത്.
വായ്പ എടുത്തതുമായി ബന്ധപ്പെട്ട് ചൈനീസ് ബാങ്കുകൾ നൽകിയ കേസിൽ അനിൽ അംബാനി 5,281 കോടി രൂപ തിരിച്ചടയ്ക്കണമെന്ന് കഴിഞ്ഞ മേയ് 20 നു യുകെ കോടതി ഉത്തരവിട്ടിരുന്നു.
മൂന്ന് ചൈനീസ് ബാങ്കുകളിൽനിന്നു റിലയൻസ് കോമിനുവേണ്ടി 2012 ൽ എടുത്ത 700 ദശലക്ഷം ഡോളറിന്റെ തിരിച്ചടവു മുടങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് ശതകോടീശ്വരനും 61 കാരനുമായ അനിൽ അംബാനി പാപ്പരായത്. മുംബൈയിൽനിന്ന് വീഡിയോ ലിങ്കിലൂടെയാണ് അനിൽ മൊഴി നൽകിയത്.
വായ്പ എടുത്തതുമായി ബന്ധപ്പെട്ട് ചൈനീസ് ബാങ്കുകൾ നൽകിയ കേസിൽ അനിൽ അംബാനി 5,281 കോടി രൂപ തിരിച്ചടയ്ക്കണമെന്ന് കഴിഞ്ഞ മേയ് 20 നു യുകെ കോടതി ഉത്തരവിട്ടിരുന്നു.