ന്യൂഡൽഹി: ഇന്ത്യക്കു സ്ഥിരാംഗത്വം ഉൾപ്പെടെ ഐക്യരാഷ്ട്രസഭയിൽ സമൂലപരിവർത്തനത്തിനുള്ള ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് പ്രതിരോധത്തിൽ ക്രിയാത്മക സംഭാവനകൾ നൽകാൻ യുഎന്നിനു കഴിഞ്ഞില്ലെന്ന വിമർശനവും പ്രധാനമന്ത്രി ഉന്നയിച്ചു.
യുഎൻ പൊതുസഭയുടെ 75-ാം സമ്മേളനത്തിന്റെ ഭാഗമായി ഡൽഹിയിൽനിന്നു മുൻകൂട്ടി റിക്കാർഡ് ചെയ്ത വീഡിയോ സന്ദേശത്തിലാണു പ്രധാനമന്ത്രിയുടെ അഭിപ്രായപ്രകടനം.
യുഎൻ സ്ഥാപക അംഗമെന്ന നിലയിൽ ഇന്ത്യക്ക് അഭിമാനമുണ്ട്. എന്നാൽ 1945 നെ അപേക്ഷിച്ച് നമ്മൾ ഏറെ മാറി. പ്രശ്നങ്ങളും പരിഹാരങ്ങളും മാത്രമല്ല വർത്തമാനകാലത്തെ വെല്ലുവിളികളും ഭാവിയിൽ ഉണ്ടാകാവുന്ന വെല്ലുവിളികളും വ്യത്യസ്തമായിരിക്കും.
യുഎൻ രക്ഷാസമിതിയിൽ നിന്ന് ഇന്ത്യയെ എത്രകാലം മാറ്റി നിർത്താനാകുമെന്നും മോദി ചോദിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ നടന്ന വെർച്വൽ സമ്മേളനത്തിൽ പങ്കെടുത്ത മുഴുവൻ ലോകനേതാക്കളുടെയും റിക്കാർഡ് ചെയ്ത പ്രസംഗമാണു സംപ്രേഷണം ചെയ്തത്.
യുഎൻ പൊതുസഭയുടെ 75-ാം സമ്മേളനത്തിന്റെ ഭാഗമായി ഡൽഹിയിൽനിന്നു മുൻകൂട്ടി റിക്കാർഡ് ചെയ്ത വീഡിയോ സന്ദേശത്തിലാണു പ്രധാനമന്ത്രിയുടെ അഭിപ്രായപ്രകടനം.
യുഎൻ സ്ഥാപക അംഗമെന്ന നിലയിൽ ഇന്ത്യക്ക് അഭിമാനമുണ്ട്. എന്നാൽ 1945 നെ അപേക്ഷിച്ച് നമ്മൾ ഏറെ മാറി. പ്രശ്നങ്ങളും പരിഹാരങ്ങളും മാത്രമല്ല വർത്തമാനകാലത്തെ വെല്ലുവിളികളും ഭാവിയിൽ ഉണ്ടാകാവുന്ന വെല്ലുവിളികളും വ്യത്യസ്തമായിരിക്കും.
യുഎൻ രക്ഷാസമിതിയിൽ നിന്ന് ഇന്ത്യയെ എത്രകാലം മാറ്റി നിർത്താനാകുമെന്നും മോദി ചോദിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ നടന്ന വെർച്വൽ സമ്മേളനത്തിൽ പങ്കെടുത്ത മുഴുവൻ ലോകനേതാക്കളുടെയും റിക്കാർഡ് ചെയ്ത പ്രസംഗമാണു സംപ്രേഷണം ചെയ്തത്.