ന്യൂഡൽഹി: പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്കു വിട്ട ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി നിരസിച്ചു. സിബിഐ നടത്തുന്ന അന്വേഷണത്തിൽ പുരോഗതിയുണ്ടെങ്കിൽ വിഷയത്തിൽ ഇടപെടില്ലെന്നു വാക്കാൽ വ്യക്തമാക്കിയ കോടതി, അന്വേഷണം സംബന്ധിച്ച നിലപാട് അറിയിക്കാൻ സിബിഐക്ക് നിർദേശം നൽകി.
സംസ്ഥാന സർക്കാർ നൽകിയ അപ്പീലിൽ, കൊല്ലപ്പെട്ട യൂത്ത് കോണ്ഗ്രസ് നേതാക്കളായ ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ അടക്കമുള്ള എതിർകക്ഷികൾക്കു നോട്ടീസ് അയയ്ക്കാനും ജസ്റ്റീസ് എൽ. നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
2019 ഫെബ്രുവരി 17നാണ് കാസർഗോഡ് പെരിയ കല്യാട്ട് യൂത്ത് കോണ്ഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ ബൈക്ക് തടഞ്ഞുനിർത്തി ഒരു സംഘം ആളുകൾ വെട്ടിക്കൊലപ്പെടുത്തിയത്.
സംസ്ഥാന സർക്കാർ നൽകിയ അപ്പീലിൽ, കൊല്ലപ്പെട്ട യൂത്ത് കോണ്ഗ്രസ് നേതാക്കളായ ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ അടക്കമുള്ള എതിർകക്ഷികൾക്കു നോട്ടീസ് അയയ്ക്കാനും ജസ്റ്റീസ് എൽ. നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
2019 ഫെബ്രുവരി 17നാണ് കാസർഗോഡ് പെരിയ കല്യാട്ട് യൂത്ത് കോണ്ഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ ബൈക്ക് തടഞ്ഞുനിർത്തി ഒരു സംഘം ആളുകൾ വെട്ടിക്കൊലപ്പെടുത്തിയത്.