ന്യൂഡൽഹി: പാർലമെന്റിൽ പാസായ തൊഴിൽനിയമ പരിഷ്കരണ ബില്ലുകളെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൊഴിലാളികൾക്ക് ഏറെ നേട്ടങ്ങൾ അവകാശപ്പെടാവുന്നവയാണ് ബില്ലുകളെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ മിനിമം വേതനം നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് പതിനായിരത്തോളം സ്ലാബുകളാണ് നിലനിന്നിരുന്നത്. അത് 200 ആയി ചുരുക്കാൻ പുതിയ തൊഴിൽ പരിഷ്കരണങ്ങളിലൂടെ സാധിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദീൻ ദയാൽ ഉപാധ്യായയുടെ ജന്മദിനാഘോഷ പരിപാടികളിൽ വീഡിയോ കോണ്‍ഫറൻസിലൂടെ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മോദി. നിലവിൽ രാജ്യത്തെ 30 ശതമാനം തൊഴിലാളികൾ മാത്രമാണ് മിനിമം വേതനം ഉറപ്പാക്കുന്ന പദ്ധതിയുടെ കീഴിൽ വരുന്നത്. അസംഘടിത മേഖലയിലെ എല്ലാ തൊഴിലാളികളെയും ഈ പദ്ധതിയുടെ കീഴിൽ കൊണ്ടുവരുന്നതാണ് തൊഴിൽനിയമ പരിഷ്കരണമില്ലെന്നും മോദി പറഞ്ഞു.
കാർഷിക പരിഷ്കരണ ബില്ലുകളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നുണകൾ പ്രചരിപ്പിക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തി. കർഷക വിരുദ്ധമാണ് ബില്ലുകൾ എന്നാണ് പ്രചാരണം.
കഴിഞ്ഞ ഏതാനും വർഷങ്ങളിൽ കർഷകരെ ബാങ്കുകളുമായി ബന്ധിപ്പിക്കാനുള്ള ശ്രമമാണ് എൻഡിഎ സർക്കാർ നടത്തിയത്. ഇതിന്റെ ഫലമായി പ്രധാനമന്ത്രി കിസാൻ സമ്മാൻ യോജന അനുസരിച്ച് 10 കോടി കർഷകർക്കായി ഒരു ലക്ഷം കോടി രൂപ കൈമാറാൻ സാധിച്ചു. എളുപ്പം വായ്പ ലഭ്യമാക്കുന്നതിനുവേണ്ടി എല്ലാ കർഷകരിലേക്കും കിസാൻ ക്രെഡിറ്റ് കാർഡുകൾ എത്തിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.
നേരത്തെ മിനിമം വേതനം നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് പതിനായിരത്തോളം സ്ലാബുകളാണ് നിലനിന്നിരുന്നത്. അത് 200 ആയി ചുരുക്കാൻ പുതിയ തൊഴിൽ പരിഷ്കരണങ്ങളിലൂടെ സാധിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദീൻ ദയാൽ ഉപാധ്യായയുടെ ജന്മദിനാഘോഷ പരിപാടികളിൽ വീഡിയോ കോണ്‍ഫറൻസിലൂടെ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മോദി. നിലവിൽ രാജ്യത്തെ 30 ശതമാനം തൊഴിലാളികൾ മാത്രമാണ് മിനിമം വേതനം ഉറപ്പാക്കുന്ന പദ്ധതിയുടെ കീഴിൽ വരുന്നത്. അസംഘടിത മേഖലയിലെ എല്ലാ തൊഴിലാളികളെയും ഈ പദ്ധതിയുടെ കീഴിൽ കൊണ്ടുവരുന്നതാണ് തൊഴിൽനിയമ പരിഷ്കരണമില്ലെന്നും മോദി പറഞ്ഞു.
കാർഷിക പരിഷ്കരണ ബില്ലുകളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നുണകൾ പ്രചരിപ്പിക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തി. കർഷക വിരുദ്ധമാണ് ബില്ലുകൾ എന്നാണ് പ്രചാരണം.
കഴിഞ്ഞ ഏതാനും വർഷങ്ങളിൽ കർഷകരെ ബാങ്കുകളുമായി ബന്ധിപ്പിക്കാനുള്ള ശ്രമമാണ് എൻഡിഎ സർക്കാർ നടത്തിയത്. ഇതിന്റെ ഫലമായി പ്രധാനമന്ത്രി കിസാൻ സമ്മാൻ യോജന അനുസരിച്ച് 10 കോടി കർഷകർക്കായി ഒരു ലക്ഷം കോടി രൂപ കൈമാറാൻ സാധിച്ചു. എളുപ്പം വായ്പ ലഭ്യമാക്കുന്നതിനുവേണ്ടി എല്ലാ കർഷകരിലേക്കും കിസാൻ ക്രെഡിറ്റ് കാർഡുകൾ എത്തിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.