ന്യൂഡൽഹി: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇഎസ്എ പ്രദേശങ്ങൾ നിജപ്പെടുത്തിയുള്ള കരടു വിജ്ഞാപനത്തിന്റെ കാലാവധി ഫലത്തിൽ രണ്ടു മാസം കൂടി നീളുമെന്ന് മന്ത്രി പ്രകാശ് ജാവഡേക്കർ ഡീൻ കുര്യാക്കോസ് എംപിയെ അറിയിച്ചു. അന്തിമ വിജ്ഞാപനം ഉടനിറക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയെ കണ്ടപ്പോഴാണ് ഇക്കാര്യമറിയിച്ചത്.
അന്തിമ വിജ്ഞാപനമിറക്കുന്നതിന് സംസ്ഥാനങ്ങളുമായി ചർച്ച നടത്തിയിരുന്നു. തുടർചർച്ചകളുടെ അടിസ്ഥാനത്തിൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും. ഈ മാസം 26 ന് കരട് വിജ്ഞാപനത്തിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് കാലാവധി ദീർഘിപ്പിക്കുന്നത്.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മാർച്ച് 23 മുതൽ മേയ് 31 വരെയുള്ള കാലാവധി വനം- പരിസ്ഥിതി വകുപ്പിന്റെ വിജ്ഞാപനങ്ങളിൽ കണക്കിലെടുക്കില്ലെന്ന ഗസറ്റ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ നിലവിലുള്ള കരട് വിജ്ഞാപനത്തിന്റെ കാലാവധി 67 ദിവസം കൂടി നീളുമെന്ന് മന്ത്രി അറിയിച്ചു.
ഈ മാസം തന്നെ ഇഎസ്എ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മണ്ഡലങ്ങളിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ഡീൻ കുര്യാക്കോസും ആന്റോ ആന്റണിയും കത്തു നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഇഎസ്സെഡ് (ഇക്കോ സെൻസിറ്റീവ് സോണ്‍)പുറപ്പെടുവിച്ചപ്പോൾ കാർഷികമേഖല അടക്കം ബഫർസോണ്‍ പരിധിയിൽ വന്നത് തിരുത്തണമെന്നും ഡീൻ കുര്യാക്കാസ് ആവശ്യപ്പെട്ടു. ഇടുക്കിയിലേത് ഉൾപ്പെടെ നാലു കരടു വിജ്ഞാപനങ്ങളാണ് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പ്രഖ്യാപിച്ചത്. ഇതിൽ കണ്ണൂർ ആറളം, വയനാടും കോഴിക്കോടും ചേർന്നുള്ള മേഖല, മംഗളവനം എന്നിവയുടെ കരടുവിജ്ഞാപനങ്ങളുണ്ട്.
അന്തിമ വിജ്ഞാപനമിറക്കുന്നതിന് സംസ്ഥാനങ്ങളുമായി ചർച്ച നടത്തിയിരുന്നു. തുടർചർച്ചകളുടെ അടിസ്ഥാനത്തിൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും. ഈ മാസം 26 ന് കരട് വിജ്ഞാപനത്തിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് കാലാവധി ദീർഘിപ്പിക്കുന്നത്.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മാർച്ച് 23 മുതൽ മേയ് 31 വരെയുള്ള കാലാവധി വനം- പരിസ്ഥിതി വകുപ്പിന്റെ വിജ്ഞാപനങ്ങളിൽ കണക്കിലെടുക്കില്ലെന്ന ഗസറ്റ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ നിലവിലുള്ള കരട് വിജ്ഞാപനത്തിന്റെ കാലാവധി 67 ദിവസം കൂടി നീളുമെന്ന് മന്ത്രി അറിയിച്ചു.
ഈ മാസം തന്നെ ഇഎസ്എ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മണ്ഡലങ്ങളിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ഡീൻ കുര്യാക്കോസും ആന്റോ ആന്റണിയും കത്തു നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഇഎസ്സെഡ് (ഇക്കോ സെൻസിറ്റീവ് സോണ്‍)പുറപ്പെടുവിച്ചപ്പോൾ കാർഷികമേഖല അടക്കം ബഫർസോണ്‍ പരിധിയിൽ വന്നത് തിരുത്തണമെന്നും ഡീൻ കുര്യാക്കാസ് ആവശ്യപ്പെട്ടു. ഇടുക്കിയിലേത് ഉൾപ്പെടെ നാലു കരടു വിജ്ഞാപനങ്ങളാണ് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പ്രഖ്യാപിച്ചത്. ഇതിൽ കണ്ണൂർ ആറളം, വയനാടും കോഴിക്കോടും ചേർന്നുള്ള മേഖല, മംഗളവനം എന്നിവയുടെ കരടുവിജ്ഞാപനങ്ങളുണ്ട്.