ന്യൂയോർക്ക്: വിഖ്യാത മാധ്യമപ്രവർത്തകനും എഴുത്തുകാരനും പ്രസാധകനുമായ സർ ഹാരോൾഡ് ഇവാൻസ്(92) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ന്യൂയോർക്കിലായിരുന്നു അന്ത്യമെന്ന് ഭാര്യയും എഴുത്തുകാരിയുമായ ടീന ബ്രൗൺ അറിയിച്ചു.
പ്രൈമറി കളേഴ്സ് ഉൾപ്പെടെയുള്ള ബെസ്റ്റ് സെല്ലറുകളുടെ പ്രസാധകനാണു ഹാരോൾഡ് ഇവാൻസ്. ഇവാൻസ് നോർത്തേൺ എക്കോ, സൺഡേ ടൈംസ് എന്നിവയുടെ എഡിറ്ററായിരുന്നു. 16-ാം വയസിൽ അദ്ദേഹം പത്രപ്രവർത്തനരംഗത്തെത്തി. നാൽപ്പതു പൂർത്തിയാകും മുന്പ് സൺഡേ ടൈംസ് എഡിറ്ററായി. ചാരവൃത്തി, കോർപറേറ്റ് ദുഷ്വൃത്തി, സർക്കാർ അഴിമതി എന്നിവ വെളിച്ചത്തുകൊണ്ടുവന്ന് ബ്രിട്ടീഷ് ജനതയെ അദ്ഭുതപ്പെടുത്തിയ മാധ്യമപ്രവർത്തകനാണ് ഇവാൻസ്.
പ്രൈമറി കളേഴ്സ് ഉൾപ്പെടെയുള്ള ബെസ്റ്റ് സെല്ലറുകളുടെ പ്രസാധകനാണു ഹാരോൾഡ് ഇവാൻസ്. ഇവാൻസ് നോർത്തേൺ എക്കോ, സൺഡേ ടൈംസ് എന്നിവയുടെ എഡിറ്ററായിരുന്നു. 16-ാം വയസിൽ അദ്ദേഹം പത്രപ്രവർത്തനരംഗത്തെത്തി. നാൽപ്പതു പൂർത്തിയാകും മുന്പ് സൺഡേ ടൈംസ് എഡിറ്ററായി. ചാരവൃത്തി, കോർപറേറ്റ് ദുഷ്വൃത്തി, സർക്കാർ അഴിമതി എന്നിവ വെളിച്ചത്തുകൊണ്ടുവന്ന് ബ്രിട്ടീഷ് ജനതയെ അദ്ഭുതപ്പെടുത്തിയ മാധ്യമപ്രവർത്തകനാണ് ഇവാൻസ്.