ന്യൂഡൽഹി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയുടെ കംപാർട്ട്മെന്റൽ പരീക്ഷാ ഫലം ഒക്ടോബർ പത്തിനോടടുത്ത് പ്രസിദ്ധപ്പെടുത്തും. സുപ്രീംകോടതിയിൽ ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചതാണ് ഇക്കാര്യം. സർവകലാശാല പ്രവേശന നടപടികൾ ഒക്ടോബർ 31 വരെ തുടരുമെന്നു യുജിസിയും അറിയിച്ചു.
സർവകലാശാല പ്രവേശനത്തിനു കംപാർട്ട്മെന്റൽ പരീക്ഷയെഴുതുന്നവർക്കും അവസരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് സിബിഎസ്ഇയും യുജിസിയും നിലപാട് അറിയിച്ചത്. 12-ാം ക്ലാസ് പരീക്ഷയിൽ ഒരു വിഷയത്തിനു തോറ്റവർക്കും ഫലം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കുമായാണ് കംപാർട്ട്മെന്റൽ പരീക്ഷ നടത്തുന്നത്. സെപ്റ്റംബർ 30നാണ് ഒരു കംപാർട്ട്മെന്റൽ പരീക്ഷ നടത്താനിരിക്കുന്നത്. കംപാർട്ട്മെന്റൽ പരീക്ഷാഫലത്തിന്റെ പേരിൽ ആരുടെയും പ്രവേശന നടപടികൾക്ക് തടസമുണ്ടാകില്ലെന്നു സിബിഎസ്ഇയും യുജിസിയും ഉറപ്പുനൽകി.
സർവകലാശാല പ്രവേശനത്തിനു കംപാർട്ട്മെന്റൽ പരീക്ഷയെഴുതുന്നവർക്കും അവസരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് സിബിഎസ്ഇയും യുജിസിയും നിലപാട് അറിയിച്ചത്. 12-ാം ക്ലാസ് പരീക്ഷയിൽ ഒരു വിഷയത്തിനു തോറ്റവർക്കും ഫലം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കുമായാണ് കംപാർട്ട്മെന്റൽ പരീക്ഷ നടത്തുന്നത്. സെപ്റ്റംബർ 30നാണ് ഒരു കംപാർട്ട്മെന്റൽ പരീക്ഷ നടത്താനിരിക്കുന്നത്. കംപാർട്ട്മെന്റൽ പരീക്ഷാഫലത്തിന്റെ പേരിൽ ആരുടെയും പ്രവേശന നടപടികൾക്ക് തടസമുണ്ടാകില്ലെന്നു സിബിഎസ്ഇയും യുജിസിയും ഉറപ്പുനൽകി.