ന്യൂഡൽഹി: തൊഴിലാളികൾ സമരം ചെയ്യുന്നതിന് മുൻപ് 60 ദിവസത്തെ നോട്ടീസ് നൽകണമെന്നതാണ് വ്യാവസായിക ബന്ധ ബില്ലിലെ സുപ്രധാന വ്യവസ്ഥ. 300 ജീവനക്കാർ വരെ പണിയെടുക്കുന്ന സ്ഥാപനങ്ങളിൽ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ പിരിച്ചുവിടാം. നേരത്തെ ഇത് നൂറ് ആയിരുന്നു. ജീവനക്കാരുടെ കാര്യത്തിൽ തൊഴിലുടമകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതാണ് വ്യാവസായിക ബന്ധ ബിൽ.
അസംഘടിത തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താൻ ദേശീയ സോഷ്യൽ സെക്യൂരിറ്റി ബോർഡിന് രൂപം നൽകാൻ നിർദേശിക്കുന്നതാണ് സോഷ്യൽ സെക്യൂരിറ്റി ബിൽ. വനിതാ ജീവനക്കാർക്ക് ചില ഉപാധികളോടെ രാത്രിയിലും ജോലി ചെയ്യാൻ അനുവദിക്കാമെന്ന് തൊഴിൽ സുരക്ഷാ ബിൽ പറയുന്നു. സുരക്ഷ, തൊഴിൽ സമയം, അവധി, വനിതാ ജീവനക്കാരുടെ അനുമതി തുടങ്ങിയ ഉപാധികൾ സ്ഥാപനങ്ങൾ പാലിക്കണം. ഇതര സംസ്ഥാനങ്ങളിൽ മാസം 18000 രൂപ വരെ ശന്പളം വാങ്ങുന്നവരെ കുടിയേറ്റ തൊഴിലാളികളായി തൊഴിൽ സുരക്ഷാ ബിൽ നിർവചിക്കുന്നു.
കഴിഞ്ഞ വർഷം ജൂണ് മാസത്തിൽ നിലവിലുള്ള 44 തൊഴിൽ നിയമങ്ങളെ നാല് കോഡുകളാക്കി ചുരുക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഇത് ഇന്ത്യയിൽ വ്യാപാരം ആരംഭിക്കാൻ വിദേശ കന്പനികളെ സഹായിക്കുമെന്നായിരുന്നു പ്രതീക്ഷ. സാമൂഹിക സുരക്ഷ, തൊഴിൽ സുരക്ഷ, ആരോഗ്യം, തൊഴിൽ സാഹചര്യം എന്നിവയാണ് ഈ കോഡുകളിൽ ഉൾപ്പെടുന്നത്.
ട്രേഡ് യൂണിയൻ നിയമവും ഇൻഡസ്ട്രിയൽ എംപ്ലോയ്മെൻറ് നിയമവും വ്യവസായ തർക്ക നിയമവുമടക്കം നാലു നിയമങ്ങൾ വ്യവസായ ബന്ധങ്ങൾ സംബന്ധിച്ചതിലും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് ആക്ട്, പ്രോവിഡൻറ് ഫണ്ട് ആക്ട്, എംപ്ലോയീസ് കോന്പൻസേഷൻ ആക്ട് എന്നിവയടക്കം തൊഴിലാളികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകുന്ന 15 നിയമങ്ങൾ സോഷ്യൽ സെക്യൂരിറ്റി ആൻഡ് വെെൽഫയർ എന്നു പേരിട്ടിരിക്കുന്ന നിയമത്തിലും ഉൾപ്പെടും.
ഒക്കുപേഷനൽ സേഫ്റ്റി, ഹെൽത്ത് ആൻഡ് വർക്കിംഗ് കണ്ടീഷനിൽ ഫാക്ടറി ആക്ടും മൈൻ ആക്ടും അടക്കം 13 നിയമങ്ങളാണ് നാലാമത്തെ കോഡിൽ ലയിപ്പിച്ചിരിക്കുന്നത്.
ഇവയിൽ വേതനവും സാമൂഹിക സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ നേരത്തേ തന്നെ പാർലമെൻറിൽ അവതരിപ്പിച്ച് പാസാക്കിയിരുന്നു. തൊഴിലാളികളുടെ ഒരുദിവസത്തെ ജോലിസമയം എട്ടുമണിക്കൂറായി ലോകമൊട്ടാകെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
ഇതിന് വിരുദ്ധമായാണ് ജോലിക്കിടയിൽ ഇടവേളകൾ നൽകി ജോലിസമയം 12 മണിക്കൂർ വരെയാക്കി ഉയർത്താൻ പാർലമെൻറ് പാസാക്കിയ വേജസ് കോഡിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. പാസാക്കിയ മറ്റു തൊഴിൽ കോഡുകളിലും ഇത്തരം തൊഴിലാളിവിരുദ്ധ വ്യവസ്ഥകളാണുള്ളതെന്ന് ട്രേഡ് യൂണിയനുകളും പ്രതിപക്ഷവും ആരോപിക്കുന്നു.
അസംഘടിത തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താൻ ദേശീയ സോഷ്യൽ സെക്യൂരിറ്റി ബോർഡിന് രൂപം നൽകാൻ നിർദേശിക്കുന്നതാണ് സോഷ്യൽ സെക്യൂരിറ്റി ബിൽ. വനിതാ ജീവനക്കാർക്ക് ചില ഉപാധികളോടെ രാത്രിയിലും ജോലി ചെയ്യാൻ അനുവദിക്കാമെന്ന് തൊഴിൽ സുരക്ഷാ ബിൽ പറയുന്നു. സുരക്ഷ, തൊഴിൽ സമയം, അവധി, വനിതാ ജീവനക്കാരുടെ അനുമതി തുടങ്ങിയ ഉപാധികൾ സ്ഥാപനങ്ങൾ പാലിക്കണം. ഇതര സംസ്ഥാനങ്ങളിൽ മാസം 18000 രൂപ വരെ ശന്പളം വാങ്ങുന്നവരെ കുടിയേറ്റ തൊഴിലാളികളായി തൊഴിൽ സുരക്ഷാ ബിൽ നിർവചിക്കുന്നു.
കഴിഞ്ഞ വർഷം ജൂണ് മാസത്തിൽ നിലവിലുള്ള 44 തൊഴിൽ നിയമങ്ങളെ നാല് കോഡുകളാക്കി ചുരുക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഇത് ഇന്ത്യയിൽ വ്യാപാരം ആരംഭിക്കാൻ വിദേശ കന്പനികളെ സഹായിക്കുമെന്നായിരുന്നു പ്രതീക്ഷ. സാമൂഹിക സുരക്ഷ, തൊഴിൽ സുരക്ഷ, ആരോഗ്യം, തൊഴിൽ സാഹചര്യം എന്നിവയാണ് ഈ കോഡുകളിൽ ഉൾപ്പെടുന്നത്.
ട്രേഡ് യൂണിയൻ നിയമവും ഇൻഡസ്ട്രിയൽ എംപ്ലോയ്മെൻറ് നിയമവും വ്യവസായ തർക്ക നിയമവുമടക്കം നാലു നിയമങ്ങൾ വ്യവസായ ബന്ധങ്ങൾ സംബന്ധിച്ചതിലും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് ആക്ട്, പ്രോവിഡൻറ് ഫണ്ട് ആക്ട്, എംപ്ലോയീസ് കോന്പൻസേഷൻ ആക്ട് എന്നിവയടക്കം തൊഴിലാളികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകുന്ന 15 നിയമങ്ങൾ സോഷ്യൽ സെക്യൂരിറ്റി ആൻഡ് വെെൽഫയർ എന്നു പേരിട്ടിരിക്കുന്ന നിയമത്തിലും ഉൾപ്പെടും.
ഒക്കുപേഷനൽ സേഫ്റ്റി, ഹെൽത്ത് ആൻഡ് വർക്കിംഗ് കണ്ടീഷനിൽ ഫാക്ടറി ആക്ടും മൈൻ ആക്ടും അടക്കം 13 നിയമങ്ങളാണ് നാലാമത്തെ കോഡിൽ ലയിപ്പിച്ചിരിക്കുന്നത്.
ഇവയിൽ വേതനവും സാമൂഹിക സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ നേരത്തേ തന്നെ പാർലമെൻറിൽ അവതരിപ്പിച്ച് പാസാക്കിയിരുന്നു. തൊഴിലാളികളുടെ ഒരുദിവസത്തെ ജോലിസമയം എട്ടുമണിക്കൂറായി ലോകമൊട്ടാകെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
ഇതിന് വിരുദ്ധമായാണ് ജോലിക്കിടയിൽ ഇടവേളകൾ നൽകി ജോലിസമയം 12 മണിക്കൂർ വരെയാക്കി ഉയർത്താൻ പാർലമെൻറ് പാസാക്കിയ വേജസ് കോഡിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. പാസാക്കിയ മറ്റു തൊഴിൽ കോഡുകളിലും ഇത്തരം തൊഴിലാളിവിരുദ്ധ വ്യവസ്ഥകളാണുള്ളതെന്ന് ട്രേഡ് യൂണിയനുകളും പ്രതിപക്ഷവും ആരോപിക്കുന്നു.