സഞ്ജു ഇന്ത്യയിലെ മികച്ച യുവതാരം

12:27 AM Sep 24, 2020 | Deepika.com
ദുബായ്: ഐപിഎൽ ട്വന്‍റി-20യിൽ ചെന്നൈ സൂപ്പർ കിംഗ്സ് ബൗളർമാരെ തലങ്ങുംവിലങ്ങും പ്രഹരിച്ച മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു വി. സാംസണിനെ പ്രശംസിച്ച് ഇന്ത്യൻ മുൻ താരം ഗൗതം ഗംഭീർ. ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ്കീപ്പർ മാത്രമല്ല, രാജ്യത്തെ മികച്ച യുവ ബാറ്റ്സ്മാനും സഞ്ജുവാണെന്നു ഗംഭീർ ട്വിറ്ററിൽ കുറിച്ചു. എന്നാൽ, ഇതിനു മറുപടിയുമായി മനോജ് തിവാരി രംഗത്തെത്തി. ഇന്ത്യയിലെ മികച്ച യുവ താരം ശുഭ്മാൻ ഗിൽ ആണെന്നായിരുന്നു തിവാരിയുടെ വാദം. സഞ്ജുവിനെ പിന്തുണച്ച് ഗംഭീർ മുന്പും രംഗത്തെത്തിയിട്ടുണ്ട്.

ചെന്നൈക്കെതിരേ രാജസ്ഥാൻ റോയൽസിന്‍റെ 16 റണ്‍സ് വിജയത്തിനു ചുക്കാൻ പിടിച്ചത് സഞ്ജു ആയിരുന്നു. 19 പന്തിൽ അർധസെഞ്ചുറി തികച്ച സഞ്ജു, 32 പന്തിൽ 74 റണ്‍സ് അടിച്ചുകൂട്ടിയശേഷമായിരുന്നു പുറത്തായത്. ഒന്പത് സിക്സും ഒരു ഫോറും അകന്പടി സേവിച്ച സഞ്ജുവിന്‍റെ ഇന്നിംഗ്സിന്‍റെ സ്ട്രൈക്ക്റേറ്റ് 231.25 ആയിരുന്നു.

വിക്കറ്റിനു മുന്നിലേതുപോലെ വിക്കറ്റിനു പിന്നിലും മിന്നും പ്രകടനമായിരുന്നു സഞ്ജു കാഴ്ചവച്ചത്. രണ്ട് ക്യാച്ചും തുടർച്ചയായ രണ്ട് സ്റ്റംപിംഗുമായി സഞ്ജു ഗ്ലൗ അണിഞ്ഞു രാജകീയ പ്രകടനം കാഴ്ചവച്ചു. രാഹുൽ തെവാട്ടിയ എറിഞ്ഞ ഒന്പതാം ഓവറിലെ അഞ്ചും ആറും പന്തുകളിലായിരുന്നു സഞ്ജുവിന്‍റെ തുടർച്ചയായ മിന്നൽ സ്റ്റംപിംഗ്.

സൂപ്പർ കിംഗ്സ് ടോപ് സ്കോററായ ഫാഫ് ഡുപ്ലസിസ് (72), കേദാർ യാദവ് (22) എന്നിവരെ ക്യാച്ച് ചെയ്തതും സഞ്ജുവാണ്. കേദാർ യാദവിനെ പുറത്താക്കാൻ അസാമാന്യമായി ഉയർന്നു ചാടി ഒറ്റക്കൈകൊണ്ട് പന്ത് പിടിക്കുകയായിരുന്നു. സഞ്ജുവിന്‍റെ ഈ പ്രകടനം അദ്ദേഹത്തെ മാൻ ഓഫ് ദ മാച്ച് പുരസ്കാരത്തിനും അർഹനാക്കി.


ലക്ഷ്യം കൂറ്റനടി

പടുകൂറ്റനടിയാണ് ഇക്കാലത്ത് കളിക്ക് ആവശ്യം. അഞ്ച് മാസത്തെ ഇടവേളയിൽ കൂറ്റനടിക്കുള്ള കരുത്ത് ആർജിക്കാൻ സാധിച്ചതായി വിശ്വസിക്കുന്നു. ഫിറ്റ്നസിൽ കൂടുതൽ ശ്രദ്ധിക്കാനും ഇക്കാലത്ത് സാധിച്ചു. ഭക്ഷണശീലത്തിലും വർക്കൗട്ടിലും ഇക്കാലയളവിൽ കൂടുതൽ ശ്രദ്ധ ചെലുത്തി.

അതിന്‍റെ ഫലം കണ്ടു. സ്റ്റാൻഡ് ചെയ്യുന്നതിനൊപ്പം കൂറ്റനടി എന്നതാണ് ഇപ്പോഴത്തെ എന്‍റെ ഗെയിം പ്ലാൻ. നിലംതൊടാതെ ഗാലറിയിലെത്തിക്കാൻ പറ്റുന്ന പന്ത് ആണെങ്കിൽ അതു ചെയ്യും. വിക്കറ്റ് കീപ്പ് ചെയ്യാൻ എല്ലാവർക്കും ആഗ്രഹമുണ്ടാകും. കാരണം, മൈതാനത്തിലൂടെ അലഞ്ഞുതിരിഞ്ഞ് നടക്കേണ്ടല്ലോ. പക്ഷേ, കോച്ചിന്‍റെ തീരുമാനമാണ് പ്രധാനം. ആരാധകരുടെ ചുണ്ടിൽ ചിരിവരുത്താൻ സാധിച്ചതിൽ സന്തുഷ്ടരാണ്, അത് തുടരാൻ സാധിക്കുമെന്നാണു വിശ്വാസം.