കോയന്പത്തൂർ: തമിഴ്നാട് മന്ത്രിയുടെ പിഎയെ(പേഴ്സണൽ അസിസ്റ്റന്റ്) നാലംഗസംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി. മൂന്നു മണിക്കൂറിനുശേഷം വിട്ടയച്ചു.
തിരുപ്പൂർ ജില്ലയിലെ ഉദുമൽപേട്ടിലായിരുന്നു സംഭവം. മൃഗക്ഷേമ മന്ത്രി ഉദുമലൈ കെ. രാധാകൃഷ്ണന്റെ പിഎ കർണനെയാണ് അക്രമികൾ തട്ടിക്കൊണ്ടുപോയത്. മന്ത്രിയുടെ ഓഫീസിലിരിക്കെ ഇന്നലെ പതിനൊന്നരയ്ക്കായിരുന്നു സംഭവം. ഈ സമയം മന്ത്രി ഓഫീസിലുണ്ടായിരുന്നില്ല. ഒരു വനിതാ ജീവനക്കാരി മാത്രമായിരുന്നു ഉണ്ടായിരുന്നത്.
മൂന്നു പേരാണ് ഓഫീസിനകത്ത് കയറി കർണനെ തട്ടിക്കൊണ്ടുപോയത്. ഒരാൾ ഓഫീസിനു വെളിയിലുണ്ടായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 2.45ന് കർണനെ അക്രമികൾ വിട്ടയച്ചു.
തിരുപ്പൂർ ജില്ലയിലെ ഉദുമൽപേട്ടിലായിരുന്നു സംഭവം. മൃഗക്ഷേമ മന്ത്രി ഉദുമലൈ കെ. രാധാകൃഷ്ണന്റെ പിഎ കർണനെയാണ് അക്രമികൾ തട്ടിക്കൊണ്ടുപോയത്. മന്ത്രിയുടെ ഓഫീസിലിരിക്കെ ഇന്നലെ പതിനൊന്നരയ്ക്കായിരുന്നു സംഭവം. ഈ സമയം മന്ത്രി ഓഫീസിലുണ്ടായിരുന്നില്ല. ഒരു വനിതാ ജീവനക്കാരി മാത്രമായിരുന്നു ഉണ്ടായിരുന്നത്.
മൂന്നു പേരാണ് ഓഫീസിനകത്ത് കയറി കർണനെ തട്ടിക്കൊണ്ടുപോയത്. ഒരാൾ ഓഫീസിനു വെളിയിലുണ്ടായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 2.45ന് കർണനെ അക്രമികൾ വിട്ടയച്ചു.