കാഠ്മണ്ഡു: ചൈന അതിർത്തി കൈയേറി കെട്ടിടങ്ങൾ നിർമിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് നേപ്പാളിൽ ചൈനാവിരുദ്ധ പ്രതിഷേധം. നേപ്പാളിന്റെ ഭൂമി തിരിച്ചുതരിക, ചൈന കയ്യേറ്റം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രതിഷേധക്കാർ ഉയർത്തി.
തിബറ്റൻ അതിർത്തിയോടു ചേർന്ന ഹംലാ ജില്ലയിൽ ചൈന 11 കെട്ടിടങ്ങൾ പണിതതായിട്ടാണു കണ്ടെത്തിയിരിക്കുന്നത്. അതിർത്തി നിശ്ചയിച്ചിരുന്ന 11ാം നന്പർ തൂണ് അപ്രത്യക്ഷ മാണെന്നും നേപ്പാളി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തൂണ് കണ്ടെത്താത്തിടത്തോളം അതിർത്തിത്തർക്കം അവസാനിക്കില്ലെന്ന് ഹംലായിൽനിന്നുള്ള പാർലമെന്റംഗം ചക്കാ ബഹാദുർ റാണ പറഞ്ഞു.
ഹംലായിലെ ചീഫ് ജില്ലാ ഓഫീസറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ചൊവ്വാഴ്ച സംഭവസ്ഥലത്തു ചെന്ന് ചൈനാക്കാരോട് സംസാരിക്കുകയുണ്ടായി. എന്നാൽ, ഇത് തങ്ങളുടെ ഭൂമിയാണെന്നു പറഞ്ഞ് ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ മടക്കിഅയച്ചു. അതേസമയം അതിർത്തി കയ്യേറിയെന്ന ആരോപണങ്ങൾ കാഠ്മണ്ഡുവിലെ ചൈനീസ് എംബസി നിഷേധിച്ചു. ആരോപണം സംബന്ധിച്ചു പരിശോധന നടത്തി.
കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത് ചൈനീസ് ഭൂമിയിലാണ്. നേപ്പാളിനു വേണമെങ്കിൽ പരിശോധിച്ചു നോക്കാം. നേപ്പാളും ചൈനയും സുഹൃത്തുക്കളാണ്. ഞങ്ങൾക്കിടയിൽ അതിർത്തിത്തർക്കങ്ങളില്ല. നേപ്പാളിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ചൈന ബഹുമാനിക്കുന്നെന്നും എംബസി കൂട്ടിച്ചേർത്തു.
തിബറ്റൻ അതിർത്തിയോടു ചേർന്ന ഹംലാ ജില്ലയിൽ ചൈന 11 കെട്ടിടങ്ങൾ പണിതതായിട്ടാണു കണ്ടെത്തിയിരിക്കുന്നത്. അതിർത്തി നിശ്ചയിച്ചിരുന്ന 11ാം നന്പർ തൂണ് അപ്രത്യക്ഷ മാണെന്നും നേപ്പാളി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തൂണ് കണ്ടെത്താത്തിടത്തോളം അതിർത്തിത്തർക്കം അവസാനിക്കില്ലെന്ന് ഹംലായിൽനിന്നുള്ള പാർലമെന്റംഗം ചക്കാ ബഹാദുർ റാണ പറഞ്ഞു.
ഹംലായിലെ ചീഫ് ജില്ലാ ഓഫീസറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ചൊവ്വാഴ്ച സംഭവസ്ഥലത്തു ചെന്ന് ചൈനാക്കാരോട് സംസാരിക്കുകയുണ്ടായി. എന്നാൽ, ഇത് തങ്ങളുടെ ഭൂമിയാണെന്നു പറഞ്ഞ് ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ മടക്കിഅയച്ചു. അതേസമയം അതിർത്തി കയ്യേറിയെന്ന ആരോപണങ്ങൾ കാഠ്മണ്ഡുവിലെ ചൈനീസ് എംബസി നിഷേധിച്ചു. ആരോപണം സംബന്ധിച്ചു പരിശോധന നടത്തി.
കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത് ചൈനീസ് ഭൂമിയിലാണ്. നേപ്പാളിനു വേണമെങ്കിൽ പരിശോധിച്ചു നോക്കാം. നേപ്പാളും ചൈനയും സുഹൃത്തുക്കളാണ്. ഞങ്ങൾക്കിടയിൽ അതിർത്തിത്തർക്കങ്ങളില്ല. നേപ്പാളിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ചൈന ബഹുമാനിക്കുന്നെന്നും എംബസി കൂട്ടിച്ചേർത്തു.