ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ടത്തിനായി നിയോഗിച്ച സമിതി ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്നെന്നാരോപിച്ചു നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. കേരളത്തിനും തമിഴ്നാടിനും കേന്ദ്ര ജല കമ്മീഷനുമാണ് നോട്ടീസയച്ചത്.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് 2017ൽ നൽകിയ ഹർജിക്കൊപ്പം ഈ ഹർജിയും പരിഗണിക്കാൻ കോടതി തീരുമാനിച്ചു.
സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് 2014ൽ രൂപീകരിച്ച മേൽനോട്ട സമിതി ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്നെന്നാരോപിച്ച് കോതമംഗലം സ്വദേശി ഡോ. ജോ ജോസഫ്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീല കൃഷ്ണൻകുട്ടി, ജെസിമോൾ ജോസ് എന്നിവർ നൽകിയ ഹർജിയാണ് ഇന്നലെ ജസ്റ്റീസ് രോഹിൻടണ്‍ നരിമാൻ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് 2017ൽ നൽകിയ ഹർജിക്കൊപ്പം ഈ ഹർജിയും പരിഗണിക്കാൻ കോടതി തീരുമാനിച്ചു.
സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് 2014ൽ രൂപീകരിച്ച മേൽനോട്ട സമിതി ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്നെന്നാരോപിച്ച് കോതമംഗലം സ്വദേശി ഡോ. ജോ ജോസഫ്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീല കൃഷ്ണൻകുട്ടി, ജെസിമോൾ ജോസ് എന്നിവർ നൽകിയ ഹർജിയാണ് ഇന്നലെ ജസ്റ്റീസ് രോഹിൻടണ്‍ നരിമാൻ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.