ന്യൂഡൽഹി: കാർഷികബില്ലിനെതിരേയുള്ള പ്രതിഷേധത്തിൽ രാജ്യസഭാ ഉപാധ്യക്ഷനോട് നിലവിട്ടു പെരുമാറിയെന്നാരോപിച്ച് എട്ട് എംപിമാരെ സഭാധ്യക്ഷൻ എം. വെങ്കയ്യ നായിഡു സസ്പെന്ഡ് ചെയ്തു.
കേരളത്തിൽ നിന്നുള്ള എളമരം കരീം, കെ.കെ .രാഗേഷ് (സിപിഎം) എന്നിവർക്കുപുറമേ ഡെറിക് ഒബ്രിയൻ, ഡോല സെൻ (തൃണമൂൽ കോണ്ഗ്രസ്), സഞ്ജയ് സിംഗ് (ആം ആദ്മി പാർട്ടി), രാജീവ് സത്തവ്, സയ്യദ് നാസിർ ഹുസൈൻ, റിപുൻ ബോറൻ (കോണ്ഗ്രസ്) എന്നിവരെയാണ് വർഷകാല സമ്മേളനം തീരുന്നതുവരെ സസ്പെൻഡ് ചെയ്തത്.
ഇവർ പാർലമെന്റിനു മുന്നിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പാ വിരിച്ചു കിടന്നു പ്രതിഷേധിച്ചു. പ്രതിഷേധം രാത്രിയും തുടരുമെന്നു കെ.കെ രാഗേഷ് എംപി പറഞ്ഞു.
ബില്ലിന് അംഗീകാരം നൽകരുതെന്നാവശ്യപ്പെട്ടു പ്രതിപക്ഷം രാഷ്ട്രപതിയെ കാണും. ഇതിനായി സമയം ചോദിച്ച് 15 പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതിഭവനെ സമീപിച്ചിട്ടുണ്ട്. കൂടിക്കാഴ്ചയിൽ എംപിമാരുടെ സസ്പെൻഷൻ കാര്യവും ഉന്നയിക്കും. കാർഷിക ബില്ലുകൾക്ക് അംഗീകാരം നൽകരുതെന്ന് ബിജെപി സഖ്യകക്ഷിയായ ശിരോമണി അകാലിദളും ആവശ്യപ്പെട്ടിട്ടുണ്ട്.
കർഷക വിരുദ്ധ ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് 24 മുതൽ കോണ്ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്ന് മുതിർന്ന നേതാവ് എ.കെ. ആന്റണി പറഞ്ഞു.
ബില്ലുകൾ പാസാക്കുന്നതിനായി ഉപാധ്യക്ഷൻ ഹരിവംശ് നാരായണ് സിംഗ് സഭാ ചട്ടങ്ങൾ ലംഘിച്ചു എന്നാരോപിച്ച് 13 പ്രതിപക്ഷ പാർട്ടികൾ അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നൽകിയിരുന്നു. എന്നാൽ, അധ്യക്ഷൻ എം. വെങ്കയ്യ നായിഡു ഇതിന് അനുമതി നൽകിയില്ല. പിന്നീട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് എംപിമാരെ സസ്പെന്ഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്.
കഴിഞ്ഞ ദിവസം രാജ്യസഭയിൽ നടന്ന സംഭവങ്ങൾ തനിക്ക് വലിയ വേദനയുണ്ടാക്കിയെന്ന് അധ്യക്ഷൻ പറഞ്ഞു. രാജ്യസഭയെ സംബന്ധിച്ച് ഏറ്റവും മോശമായ ദിവസമായിരുന്നു അത്. ബഹളത്തിനിടെ പേപ്പറുകൾ കീറിയെറിയുകയും മൈക്കുകൾ തകർക്കുകയും ഉപാധ്യക്ഷനെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തെന്നും വെങ്കയ്യ നായിഡു പറഞ്ഞു. സ്പീക്കർക്കുനേരേ കടലാസുക ളും റൂൾ ബുക്കും വലിച്ചെറിയുകയും ചെയ്തു. ചില എംപിമാർ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്തു കയറിനിന്ന് അലറിയെന്നും നൃത്തം ചെയ്തെന്നും വെങ്കയ്യ നായിഡു കുറ്റപ്പെടുത്തി.
തൃണമൂൽ കോണ്ഗ്രസ് എംപി ഡെറിക് ഒബ്രിയന്റെ പേരെടുത്തുപറഞ്ഞ അധ്യക്ഷൻ എംപിയോട് സഭ വിട്ടു പുറത്തു പോകാൻ ആവശ്യപ്പെട്ടു. സസ്പെന്ഡ് ചെയ്യപ്പെട്ട മറ്റ് എംപിമാരും സഭ വിട്ടു പുറത്തു പോകണമെന്നാവശ്യപ്പെട്ടു.
എന്നാൽ നിർദേശം അനുസരിക്കാതെ എട്ടുപേരും സഭയിൽ പ്രതിഷേധം തുടർന്നു. പ്രതിപക്ഷ പ്രതിഷേധം കടുത്തതോടെ സഭ അഞ്ചു തവണ നിർത്തിവയ്ക്കേണ്ടിവന്നു. സഭ 12 ന് വീണ്ടും ചേർന്നപ്പോൾ സ്പീക്കറുടെ കസേരയിൽ ഉണ്ടായിരുന്ന ഭുവനേശ്വർ കലിത എട്ട് എംപിമാരോടും സഭ വിട്ടു പോകാൻ വീണ്ടും ആവശ്യപ്പെട്ടെങ്കിലും അവർ കൂട്ടാക്കിയില്ല. പിന്നീട് സഭ ഇന്നലത്തേക്കു പിരിഞ്ഞു.
“സ്പീക്കർ ഒരു എംപിയുടെ പേരെടുത്തു പരാമർശിച്ചാൽ ആ എംപി സഭവിട്ടു പുറത്തു പോകണമെന്നാണു ചട്ടം. എട്ട് എംപിമാരും മോശമായി പെരുമാറി. ഇതൊരു തരം ഗുണ്ടായിസമാണ്. അവർക്ക് ജനാധിപത്യത്തിൽ വിശ്വാസമില്ലെന്ന് അവർ തന്നെ തെളിയിച്ചു”-പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു.
സെബി മാത്യു
കേരളത്തിൽ നിന്നുള്ള എളമരം കരീം, കെ.കെ .രാഗേഷ് (സിപിഎം) എന്നിവർക്കുപുറമേ ഡെറിക് ഒബ്രിയൻ, ഡോല സെൻ (തൃണമൂൽ കോണ്ഗ്രസ്), സഞ്ജയ് സിംഗ് (ആം ആദ്മി പാർട്ടി), രാജീവ് സത്തവ്, സയ്യദ് നാസിർ ഹുസൈൻ, റിപുൻ ബോറൻ (കോണ്ഗ്രസ്) എന്നിവരെയാണ് വർഷകാല സമ്മേളനം തീരുന്നതുവരെ സസ്പെൻഡ് ചെയ്തത്.
ഇവർ പാർലമെന്റിനു മുന്നിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പാ വിരിച്ചു കിടന്നു പ്രതിഷേധിച്ചു. പ്രതിഷേധം രാത്രിയും തുടരുമെന്നു കെ.കെ രാഗേഷ് എംപി പറഞ്ഞു.
ബില്ലിന് അംഗീകാരം നൽകരുതെന്നാവശ്യപ്പെട്ടു പ്രതിപക്ഷം രാഷ്ട്രപതിയെ കാണും. ഇതിനായി സമയം ചോദിച്ച് 15 പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതിഭവനെ സമീപിച്ചിട്ടുണ്ട്. കൂടിക്കാഴ്ചയിൽ എംപിമാരുടെ സസ്പെൻഷൻ കാര്യവും ഉന്നയിക്കും. കാർഷിക ബില്ലുകൾക്ക് അംഗീകാരം നൽകരുതെന്ന് ബിജെപി സഖ്യകക്ഷിയായ ശിരോമണി അകാലിദളും ആവശ്യപ്പെട്ടിട്ടുണ്ട്.
കർഷക വിരുദ്ധ ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് 24 മുതൽ കോണ്ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്ന് മുതിർന്ന നേതാവ് എ.കെ. ആന്റണി പറഞ്ഞു.
ബില്ലുകൾ പാസാക്കുന്നതിനായി ഉപാധ്യക്ഷൻ ഹരിവംശ് നാരായണ് സിംഗ് സഭാ ചട്ടങ്ങൾ ലംഘിച്ചു എന്നാരോപിച്ച് 13 പ്രതിപക്ഷ പാർട്ടികൾ അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നൽകിയിരുന്നു. എന്നാൽ, അധ്യക്ഷൻ എം. വെങ്കയ്യ നായിഡു ഇതിന് അനുമതി നൽകിയില്ല. പിന്നീട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് എംപിമാരെ സസ്പെന്ഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്.
കഴിഞ്ഞ ദിവസം രാജ്യസഭയിൽ നടന്ന സംഭവങ്ങൾ തനിക്ക് വലിയ വേദനയുണ്ടാക്കിയെന്ന് അധ്യക്ഷൻ പറഞ്ഞു. രാജ്യസഭയെ സംബന്ധിച്ച് ഏറ്റവും മോശമായ ദിവസമായിരുന്നു അത്. ബഹളത്തിനിടെ പേപ്പറുകൾ കീറിയെറിയുകയും മൈക്കുകൾ തകർക്കുകയും ഉപാധ്യക്ഷനെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തെന്നും വെങ്കയ്യ നായിഡു പറഞ്ഞു. സ്പീക്കർക്കുനേരേ കടലാസുക ളും റൂൾ ബുക്കും വലിച്ചെറിയുകയും ചെയ്തു. ചില എംപിമാർ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്തു കയറിനിന്ന് അലറിയെന്നും നൃത്തം ചെയ്തെന്നും വെങ്കയ്യ നായിഡു കുറ്റപ്പെടുത്തി.
തൃണമൂൽ കോണ്ഗ്രസ് എംപി ഡെറിക് ഒബ്രിയന്റെ പേരെടുത്തുപറഞ്ഞ അധ്യക്ഷൻ എംപിയോട് സഭ വിട്ടു പുറത്തു പോകാൻ ആവശ്യപ്പെട്ടു. സസ്പെന്ഡ് ചെയ്യപ്പെട്ട മറ്റ് എംപിമാരും സഭ വിട്ടു പുറത്തു പോകണമെന്നാവശ്യപ്പെട്ടു.
എന്നാൽ നിർദേശം അനുസരിക്കാതെ എട്ടുപേരും സഭയിൽ പ്രതിഷേധം തുടർന്നു. പ്രതിപക്ഷ പ്രതിഷേധം കടുത്തതോടെ സഭ അഞ്ചു തവണ നിർത്തിവയ്ക്കേണ്ടിവന്നു. സഭ 12 ന് വീണ്ടും ചേർന്നപ്പോൾ സ്പീക്കറുടെ കസേരയിൽ ഉണ്ടായിരുന്ന ഭുവനേശ്വർ കലിത എട്ട് എംപിമാരോടും സഭ വിട്ടു പോകാൻ വീണ്ടും ആവശ്യപ്പെട്ടെങ്കിലും അവർ കൂട്ടാക്കിയില്ല. പിന്നീട് സഭ ഇന്നലത്തേക്കു പിരിഞ്ഞു.
“സ്പീക്കർ ഒരു എംപിയുടെ പേരെടുത്തു പരാമർശിച്ചാൽ ആ എംപി സഭവിട്ടു പുറത്തു പോകണമെന്നാണു ചട്ടം. എട്ട് എംപിമാരും മോശമായി പെരുമാറി. ഇതൊരു തരം ഗുണ്ടായിസമാണ്. അവർക്ക് ജനാധിപത്യത്തിൽ വിശ്വാസമില്ലെന്ന് അവർ തന്നെ തെളിയിച്ചു”-പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു.
സെബി മാത്യു