ന്യൂഡൽഹി: പാർലമെന്റ് പാസാക്കിയ കാർഷിക ബില്ലുകൾ ചരിത്രപരവും അനിവാര്യവുമാണെന്നു പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബില്ലിനെതിരേ പ്രതിഷേധം നടത്തുന്ന പ്രതിപക്ഷത്തെ വിവാദത്തിന്റെ ശിൽപ്പികളെന്നു വിശേഷിപ്പിച്ച പ്രധാനമന്ത്രി, കർഷകരുടെമേലുള്ള നിയന്ത്രണം നഷ്ടമാകുമെന്ന ഭയത്താലാണ് പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും കുറ്റപ്പെടുത്തി. ബിഹാറിൽ ഒൻപത് ഹൈവേ പദ്ധതികളുടെ ഉദ്ഘാടനം വീഡിയോ കോണ്ഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇതുവരെ കർഷകർക്കുള്ള ആനുകുല്യം ലഭിച്ചിരുന്നത് ഇടനിലക്കാർക്കായിരുന്നു. അതിനാലാണ് ഈ മേഖലയിലെ പരിഷ്കരണത്തിനായി നിയമം കൊണ്ടുവരുന്നത്. കൂടുതൽ ലാഭം ലഭിക്കുന്നിടത്ത് കർഷർക്ക് അവരുടെ ഉത്പന്നങ്ങൾ വിൽക്കാൻ പുതിയ നിയമത്തിലൂടെ സാധ്യമാകും. മുന്പത്തെപ്പോലെതന്നെ താങ്ങുവില സംവിധാനം നിലനിൽക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. ഗ്രാമചന്തകളും അതുപോലെ നിലനിൽക്കും. ജൂണിൽ കാർഷിക ഓർഡിനൻസുകൾ പുറപ്പെടുവിച്ച ശേഷം നിരവധി സംസ്ഥാനങ്ങളിലെ കർഷകർ പുതിയ സംവിധാനത്തിന്റെ പ്രയോജനം നേടിക്കൊണ്ടിരിക്കുകയാണ്.
നിരവധി ആനുകൂല്യങ്ങൾ കർഷകർക്കു ലഭിച്ചതിന്റെ റിപ്പോർട്ടുകൾ സർക്കാരിനു ലഭിക്കുന്നുണ്ട്. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ കർഷകർ മികച്ച രീതിയിലാണ് വിളവെടുക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ അവർക്ക് 15 മുതൽ 25 ശതമാനം വരെ കൂടുതൽ വരുമാനം ലഭിച്ചെന്നും നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. കാർഷികമേഖലയിൽ ഈ ചരിത്രപരമായ മാറ്റമുണ്ടായതിനു ശേഷം ചില ആളുകൾ ഭയത്തിലാണ്. തങ്ങളുടെ നിയന്ത്രണത്തിൽനിന്ന് കാര്യങ്ങൾ വഴുതിപ്പോകുമെന്നായപ്പോൾ താങ്ങുവിലയുടെ പേരിൽ അവർ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. താങ്ങുവില സംബന്ധിച്ച സ്വാമിനാഥൻ ശിപാർശകളുമായി വർഷങ്ങളോളം ഇരുന്നവരാണ് ഇത്തരം ആളുകളെന്നും പ്രധാനമന്ത്രി വിമർശിച്ചു.
ഇതുവരെ കർഷകർക്കുള്ള ആനുകുല്യം ലഭിച്ചിരുന്നത് ഇടനിലക്കാർക്കായിരുന്നു. അതിനാലാണ് ഈ മേഖലയിലെ പരിഷ്കരണത്തിനായി നിയമം കൊണ്ടുവരുന്നത്. കൂടുതൽ ലാഭം ലഭിക്കുന്നിടത്ത് കർഷർക്ക് അവരുടെ ഉത്പന്നങ്ങൾ വിൽക്കാൻ പുതിയ നിയമത്തിലൂടെ സാധ്യമാകും. മുന്പത്തെപ്പോലെതന്നെ താങ്ങുവില സംവിധാനം നിലനിൽക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. ഗ്രാമചന്തകളും അതുപോലെ നിലനിൽക്കും. ജൂണിൽ കാർഷിക ഓർഡിനൻസുകൾ പുറപ്പെടുവിച്ച ശേഷം നിരവധി സംസ്ഥാനങ്ങളിലെ കർഷകർ പുതിയ സംവിധാനത്തിന്റെ പ്രയോജനം നേടിക്കൊണ്ടിരിക്കുകയാണ്.
നിരവധി ആനുകൂല്യങ്ങൾ കർഷകർക്കു ലഭിച്ചതിന്റെ റിപ്പോർട്ടുകൾ സർക്കാരിനു ലഭിക്കുന്നുണ്ട്. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ കർഷകർ മികച്ച രീതിയിലാണ് വിളവെടുക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ അവർക്ക് 15 മുതൽ 25 ശതമാനം വരെ കൂടുതൽ വരുമാനം ലഭിച്ചെന്നും നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. കാർഷികമേഖലയിൽ ഈ ചരിത്രപരമായ മാറ്റമുണ്ടായതിനു ശേഷം ചില ആളുകൾ ഭയത്തിലാണ്. തങ്ങളുടെ നിയന്ത്രണത്തിൽനിന്ന് കാര്യങ്ങൾ വഴുതിപ്പോകുമെന്നായപ്പോൾ താങ്ങുവിലയുടെ പേരിൽ അവർ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. താങ്ങുവില സംബന്ധിച്ച സ്വാമിനാഥൻ ശിപാർശകളുമായി വർഷങ്ങളോളം ഇരുന്നവരാണ് ഇത്തരം ആളുകളെന്നും പ്രധാനമന്ത്രി വിമർശിച്ചു.