ന്യൂഡൽഹി: കർഷക ആത്മഹത്യ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കാത്തതിനു സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി കേന്ദ്രസർക്കാർ. നിരവധി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കർഷക ആത്മഹത്യ സംബന്ധിച്ച കണക്കുകൾ കൈമാറിയിട്ടില്ലെന്നു കേന്ദ്രസർക്കാർ രാജ്യസഭയെ അറിയിച്ചു. ഇക്കാരണത്താൽ ഇതു സംബന്ധിച്ച നാഷണൽ ഡേറ്റ പ്രസിദ്ധീകരിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി രേഖാമൂലം നൽകിയ മറുപടിയിൽ വിശദമാക്കി.
കർഷക ആത്മഹത്യ സംബന്ധിച്ച് നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോ വിവരങ്ങൾ തേടിയപ്പോൾ മിക്ക സംസ്ഥാനങ്ങളും ഇല്ല എന്ന വിവരമാണ് നൽകിയത്. മറ്റു വൈദഗ്ധ്യ മേഖലകളിൽ ആത്മഹത്യ റിപ്പോർട്ട് ചെയ്യുന്പോഴാണ് കർഷക ആത്മഹത്യ വിഷയത്തിൽ ഒന്നുമില്ല എന്നു മറുപടി നൽകുന്നത്. ഇതു കാരണം ഇക്കാര്യത്തിൽ നാഷണൽ ഡേറ്റ പ്രസിദ്ധപ്പെടുത്താൻ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ 2019ലെ കണക്കുകളനുസരിച്ച് ദേശീയ തലത്തിൽ 10,281 പേരാണ് ആത്മഹത്യ ചെയ്തത്. മുൻ വർഷം ഇത് 10,357 പേരായിരുന്നു. മൊത്തം ആത്മഹത്യാ കണക്കുകളിൽ കർഷകരുടെ എണ്ണം 7.4 ശതമാനമാണെന്നും രേഖപ്പെടുത്തിയിരുന്നു.
കർഷക ആത്മഹത്യ സംബന്ധിച്ച് നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോ വിവരങ്ങൾ തേടിയപ്പോൾ മിക്ക സംസ്ഥാനങ്ങളും ഇല്ല എന്ന വിവരമാണ് നൽകിയത്. മറ്റു വൈദഗ്ധ്യ മേഖലകളിൽ ആത്മഹത്യ റിപ്പോർട്ട് ചെയ്യുന്പോഴാണ് കർഷക ആത്മഹത്യ വിഷയത്തിൽ ഒന്നുമില്ല എന്നു മറുപടി നൽകുന്നത്. ഇതു കാരണം ഇക്കാര്യത്തിൽ നാഷണൽ ഡേറ്റ പ്രസിദ്ധപ്പെടുത്താൻ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ 2019ലെ കണക്കുകളനുസരിച്ച് ദേശീയ തലത്തിൽ 10,281 പേരാണ് ആത്മഹത്യ ചെയ്തത്. മുൻ വർഷം ഇത് 10,357 പേരായിരുന്നു. മൊത്തം ആത്മഹത്യാ കണക്കുകളിൽ കർഷകരുടെ എണ്ണം 7.4 ശതമാനമാണെന്നും രേഖപ്പെടുത്തിയിരുന്നു.