ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അടിയന്തരമായി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. പാക്കിസ്ഥാൻ പീപ്പിൾ പാർട്ടി (പിപിപി)യുടെ നേതൃത്വത്തിൽ പാക്കിസ്ഥാൻ മുസ്ലിം ലീഗ്-നവാസ് (പിഎംഎൽ-എൻ), ജമാത്ത് ഉലമ-ഇ-ഇസ്ലാം ഫസൽ (ജെയുഎൽ-എഫ്) ഉൾപ്പെടെ 26 പ്രതിപക്ഷ പാർട്ടിക്കളുടെ നേതൃത്വത്തിൽ സർവകക്ഷിയോഗത്തിലാണു പ്രമേയം പാസാക്കിയത്.
പാക്കിസ്ഥാൻ തെഹ്രിക്ക്-ഇ-ഇസാഫ് (പിടിഐ) പാർട്ടി സർക്കാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബറിൽ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കാൻ പ്രമേയം പാസാക്കിയതായി യോഗ തീരുമാനം വിശദീകരിച്ച് ജെയുഐ-എഫ് മേധാവി മൗലാന ഫസൽ ഉൽ റഹ്മാൻ പറഞ്ഞു. പാക്കിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്മെന്റ് (പിഡിഎം) എന്നപേരിൽ പ്രതിപക്ഷ പാർട്ടികളുടെ സഖ്യം രൂപീകരിച്ചിട്ടുണ്ട്.
രാജ്യത്തെ തെരഞ്ഞെടുപ്പിൽ ഇടപെടുന്ന സംവിധാനം ഇമ്രാൻ സർക്കാരിന് വ്യാജ സ്ഥിരത നൽകിയിട്ടുണ്ടെന്നും പ്രമേയത്തിൽ പറയുന്നു. പാക് സൈന്യത്തിന്റെ പേര് പ്രമേയത്തിൽ നേരിട്ടു പരാമർശിച്ചിട്ടില്ല.
വിവിധ ഘട്ടങ്ങളായാണു പ്രതിഷേധം സംഘടിപ്പിക്കുക. ആദ്യഘട്ടത്തിൽ പ്രതിപക്ഷപാർട്ടികളുടെ നേതൃത്വത്തിൽ നാലു പ്രവിശ്യകളിലും ഒക്ടോബറിൽ റാലികൾ സംഘടിപ്പിക്കും. രണ്ടാംഘട്ടത്തിൽ രാജ്യവ്യാപകമായി വലിയ റാലികൾ സംഘിപ്പിക്കും. അവസാന ഘട്ടത്തിൽ ഇസ്ലാമാബാദിലേക്ക് ലോംഗ് മാർച്ച് സംഘടിപ്പിക്കാനാണു പദ്ധതിയെന്നും പ്രമേയത്തിൽ പറയുന്നു.
സുതാര്യമായി തെരഞ്ഞെടുപ്പു സംഘടിപ്പിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പട്ടാളത്തിന്റെ റബ്ബർ സ്റ്റാന്പായി പ്രവർത്തിക്കുന്ന പാർലമെന്റിനെ അംഗീകരിക്കില്ലെന്നും പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു. പ്രതിപക്ഷം പ്രധാനമന്ത്രി ഇമ്രാൻ ഖാന് എതിരല്ലെന്നും കഴിവില്ലാത്തവരെ ഭരണത്തിലെത്തിച്ചവർക്കെതിരെയാണു പ്രതിഷേധമെന്നും രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ ലണ്ടനിൽനിന്ന് വീഡിയോ കോൺഫറൻസ് വഴി പങ്കെടുത്ത മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ് പറഞ്ഞു.
അഴിമതിക്കേസിൽ ശിക്ഷ അനുഭവിക്കുന്ന ഷരീഫ് കോടതിയുടെ അനുമതിയോടെയാണ് ലണ്ടനിൽ ചികിത്സയ്ക്കു പോയത്. വെള്ളിയാഴ്ച ഷരീഫുമായി ഫോണിൽ സംസാരിച്ച പിപിപി ചെയർമാൻ ബിലാവൽ ഭൂട്ടോയാണ് അദ്ദേഹത്തെ വെർച്വൽ സംവിധാനത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചത്.
പാക്കിസ്ഥാൻ തെഹ്രിക്ക്-ഇ-ഇസാഫ് (പിടിഐ) പാർട്ടി സർക്കാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബറിൽ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കാൻ പ്രമേയം പാസാക്കിയതായി യോഗ തീരുമാനം വിശദീകരിച്ച് ജെയുഐ-എഫ് മേധാവി മൗലാന ഫസൽ ഉൽ റഹ്മാൻ പറഞ്ഞു. പാക്കിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്മെന്റ് (പിഡിഎം) എന്നപേരിൽ പ്രതിപക്ഷ പാർട്ടികളുടെ സഖ്യം രൂപീകരിച്ചിട്ടുണ്ട്.
രാജ്യത്തെ തെരഞ്ഞെടുപ്പിൽ ഇടപെടുന്ന സംവിധാനം ഇമ്രാൻ സർക്കാരിന് വ്യാജ സ്ഥിരത നൽകിയിട്ടുണ്ടെന്നും പ്രമേയത്തിൽ പറയുന്നു. പാക് സൈന്യത്തിന്റെ പേര് പ്രമേയത്തിൽ നേരിട്ടു പരാമർശിച്ചിട്ടില്ല.
വിവിധ ഘട്ടങ്ങളായാണു പ്രതിഷേധം സംഘടിപ്പിക്കുക. ആദ്യഘട്ടത്തിൽ പ്രതിപക്ഷപാർട്ടികളുടെ നേതൃത്വത്തിൽ നാലു പ്രവിശ്യകളിലും ഒക്ടോബറിൽ റാലികൾ സംഘടിപ്പിക്കും. രണ്ടാംഘട്ടത്തിൽ രാജ്യവ്യാപകമായി വലിയ റാലികൾ സംഘിപ്പിക്കും. അവസാന ഘട്ടത്തിൽ ഇസ്ലാമാബാദിലേക്ക് ലോംഗ് മാർച്ച് സംഘടിപ്പിക്കാനാണു പദ്ധതിയെന്നും പ്രമേയത്തിൽ പറയുന്നു.
സുതാര്യമായി തെരഞ്ഞെടുപ്പു സംഘടിപ്പിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പട്ടാളത്തിന്റെ റബ്ബർ സ്റ്റാന്പായി പ്രവർത്തിക്കുന്ന പാർലമെന്റിനെ അംഗീകരിക്കില്ലെന്നും പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു. പ്രതിപക്ഷം പ്രധാനമന്ത്രി ഇമ്രാൻ ഖാന് എതിരല്ലെന്നും കഴിവില്ലാത്തവരെ ഭരണത്തിലെത്തിച്ചവർക്കെതിരെയാണു പ്രതിഷേധമെന്നും രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ ലണ്ടനിൽനിന്ന് വീഡിയോ കോൺഫറൻസ് വഴി പങ്കെടുത്ത മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ് പറഞ്ഞു.
അഴിമതിക്കേസിൽ ശിക്ഷ അനുഭവിക്കുന്ന ഷരീഫ് കോടതിയുടെ അനുമതിയോടെയാണ് ലണ്ടനിൽ ചികിത്സയ്ക്കു പോയത്. വെള്ളിയാഴ്ച ഷരീഫുമായി ഫോണിൽ സംസാരിച്ച പിപിപി ചെയർമാൻ ബിലാവൽ ഭൂട്ടോയാണ് അദ്ദേഹത്തെ വെർച്വൽ സംവിധാനത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചത്.