കാഠ്മണ്ഡു: ഓക്സിജൻ സിലിണ്ടറുകളില്ലാതെ പത്തുതവണ എവറസ്റ്റ്കൊടുമുടി കീഴടക്കി അദ്ഭുതമായ വിഖ്യാത പർവതാരോഹകൻ അങ് റിത ഷെർപ്പ (72 ) അന്തരിച്ചു. അതിസാഹസിക ജീവിതത്തിന്റെ ബാക്കിപത്രമായി കരളിന്റെ പ്രവർത്തനക്ഷമത നഷ്ടമായതുൾപ്പെടെ ഒട്ടേറെ അസുഖങ്ങളുംപേറി നടന്നിരുന്ന ഈ കാഠ്മണ്ഡു സ്വദേശി തിങ്കളാഴ്ചയാണു മരണത്തിനു കീഴടങ്ങിയതെന്ന് നേപ്പാൾ മൗണ്ടനീയറിംഗ് അസോസിയേഷൻ അറിയിച്ചു.
1983 നും 96 നും ഇടയിലാണ് ഓക്സിജൻ സിലിണ്ടറുകളില്ലാതെ ആങ് റിത എവറസ്റ്റ്കൊടുമുടി കീഴടങ്ങിയത്. മഞ്ഞുപുലി എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. പ്രാണവായു ഒപ്പംകരുതാതെ എവറസ്റ്റ് കൊടുമുടിയുടെ 8,848 മീറ്റർ ഉയരത്തിലെത്തിയതിന്റെ ഗിന്നസ് ലോകറിക്കാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ അദ്ദേഹത്തിന്റെ പേരിലുണ്ട്. ഓക്സിജൻ സിലിണ്ടറില്ലാതെ ശൈത്യകാലത്ത് എവറസ്റ്റ്കീഴടക്കിയ ആദ്യമനുഷ്യനെന്ന ബഹുമതിയും ഈ ഷെർപ്പെയുടെ പേരിലാണ്. 1987 ഡിസംബറിലായിരുന്നു ഈ സാഹസികത.
1983 നും 96 നും ഇടയിലാണ് ഓക്സിജൻ സിലിണ്ടറുകളില്ലാതെ ആങ് റിത എവറസ്റ്റ്കൊടുമുടി കീഴടങ്ങിയത്. മഞ്ഞുപുലി എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. പ്രാണവായു ഒപ്പംകരുതാതെ എവറസ്റ്റ് കൊടുമുടിയുടെ 8,848 മീറ്റർ ഉയരത്തിലെത്തിയതിന്റെ ഗിന്നസ് ലോകറിക്കാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ അദ്ദേഹത്തിന്റെ പേരിലുണ്ട്. ഓക്സിജൻ സിലിണ്ടറില്ലാതെ ശൈത്യകാലത്ത് എവറസ്റ്റ്കീഴടക്കിയ ആദ്യമനുഷ്യനെന്ന ബഹുമതിയും ഈ ഷെർപ്പെയുടെ പേരിലാണ്. 1987 ഡിസംബറിലായിരുന്നു ഈ സാഹസികത.