ന്യൂഡൽഹി: കാർഷിക ബില്ലിൽ വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിട്ടും ശബ്ദ വോട്ടെടുപ്പ് മതിയെന്ന നിലപാടിൽ രാജ്യസഭാ ഉപാധ്യക്ഷൻ ഉറച്ചുനിൽക്കുകയായിരുന്നു. ഇതോടെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലേക്ക് ഇരച്ചിറങ്ങിയത്.
കർഷകരുടെ മരണവാറന്റാണ് ബില്ലുകളെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. നരേന്ദ്ര മോദി കർഷകരെ അടിമകളാക്കി മാറ്റുകയാണെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. വിവാദ കാർഷിക ബില്ലുകൾ പാസാക്കുന്ന കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഏകപക്ഷീയമായ നടപടിയാണ് ഉണ്ടായതെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി കുറ്റപ്പെടുത്തി.
എല്ലാ കീഴ്വഴക്കങ്ങളും ലംഘിച്ച് അസാധാരണമായ വിധത്തിലാണ് ബില്ലുകൾ പാസാക്കിയത്. ജനാധ്യപത്യത്തെ കശാപ്പ് ചെയ്യുകയാണ് ചെയ്തത്. പട്ടാള ഭരണരീതിയിലാണ് ബില്ലുകൾ അടിച്ചേൽപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ബില്ലുകൾ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ കെ.സി. വേണുഗോപാൽ, സിപിഎമ്മിന്റെ കെ.കെ. രാഗേഷ്, തൃണമൂൽ അംഗം ഡെറിക് ഒബ്രിയൻ, ഡിഎംകെയുടെ തിരുച്ചി ശിവ എന്നിവർ പ്രമേയം അവതരിപ്പിച്ചു. കോണ്‍ഗ്രസ് പൂർണമായും ഈ ബില്ലിനെ തള്ളിക്കളയുന്നു എന്നാണ് കോണ്‍ഗ്രസ് എംപി പ്രതാപ് സിംഗ് ബാജ്വ പറഞ്ഞത്.
പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഭൂവുടമകളായ കർഷകർക്ക് എതിരാണ് ബില്ലുകൾ. അതിനാൽ തന്നെ കർഷകരുടെ മരണവാറന്റിൽ കോണ്‍ഗ്രസ് ഒപ്പുവയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭ പിരിഞ്ഞതിന് പിന്നാലെ ഉപാധ്യക്ഷൻ ഹരിവൻശ് നാരായണ്‍ സിംഗ്, പാർലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി, കേന്ദ്രമന്ത്രി പിയുഷ് ഗോയൽ എന്നിവർ രാജ്യസഭ അധ്യക്ഷൻ എം. വെങ്കയ്യ നായിഡുവിന്റെ വസതിയിൽ യോഗം ചേർന്നു. സഭയിലെ പ്രതിപക്ഷ ബഹളത്തെക്കുറിച്ചു ചർച്ച ചെയ്യാനായിരുന്നു യോഗം.
കർഷകരുടെ മരണവാറന്റാണ് ബില്ലുകളെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. നരേന്ദ്ര മോദി കർഷകരെ അടിമകളാക്കി മാറ്റുകയാണെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. വിവാദ കാർഷിക ബില്ലുകൾ പാസാക്കുന്ന കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഏകപക്ഷീയമായ നടപടിയാണ് ഉണ്ടായതെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി കുറ്റപ്പെടുത്തി.
എല്ലാ കീഴ്വഴക്കങ്ങളും ലംഘിച്ച് അസാധാരണമായ വിധത്തിലാണ് ബില്ലുകൾ പാസാക്കിയത്. ജനാധ്യപത്യത്തെ കശാപ്പ് ചെയ്യുകയാണ് ചെയ്തത്. പട്ടാള ഭരണരീതിയിലാണ് ബില്ലുകൾ അടിച്ചേൽപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ബില്ലുകൾ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ കെ.സി. വേണുഗോപാൽ, സിപിഎമ്മിന്റെ കെ.കെ. രാഗേഷ്, തൃണമൂൽ അംഗം ഡെറിക് ഒബ്രിയൻ, ഡിഎംകെയുടെ തിരുച്ചി ശിവ എന്നിവർ പ്രമേയം അവതരിപ്പിച്ചു. കോണ്‍ഗ്രസ് പൂർണമായും ഈ ബില്ലിനെ തള്ളിക്കളയുന്നു എന്നാണ് കോണ്‍ഗ്രസ് എംപി പ്രതാപ് സിംഗ് ബാജ്വ പറഞ്ഞത്.
പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഭൂവുടമകളായ കർഷകർക്ക് എതിരാണ് ബില്ലുകൾ. അതിനാൽ തന്നെ കർഷകരുടെ മരണവാറന്റിൽ കോണ്‍ഗ്രസ് ഒപ്പുവയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭ പിരിഞ്ഞതിന് പിന്നാലെ ഉപാധ്യക്ഷൻ ഹരിവൻശ് നാരായണ്‍ സിംഗ്, പാർലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി, കേന്ദ്രമന്ത്രി പിയുഷ് ഗോയൽ എന്നിവർ രാജ്യസഭ അധ്യക്ഷൻ എം. വെങ്കയ്യ നായിഡുവിന്റെ വസതിയിൽ യോഗം ചേർന്നു. സഭയിലെ പ്രതിപക്ഷ ബഹളത്തെക്കുറിച്ചു ചർച്ച ചെയ്യാനായിരുന്നു യോഗം.