ന്യൂഡൽഹി: കർഷകവിരുദ്ധ ബില്ലുകൾ പാർലമെന്റിൽ പാസാക്കിയ കേന്ദ്രസർക്കാർ നടപടി ജനാധിപത്യവിരുദ്ധമെന്നു കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണി എംപി. ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തെ അട്ടിമറിച്ചുകൊണ്ടാണു ബിൽ പാർലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ കർഷകരെയാകെ ആശങ്കയിലാഴ്ത്തുന്ന ബില്ലുകൾക്കെതിരായി ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ ഉയർന്ന വിയോജിപ്പുകളും കർഷകരുടെ രോഷവും പൂർണമായും അവഗണിച്ചുകൊണ്ടു പിൻവാതിലിലൂടെ ബില്ലുകൾ അടിച്ചേൽപ്പിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിച്ചത്. വൻകിട ഭൂഉടമകൾക്കും വിദേശഏജസികൾ ഉൾപ്പടെയുള്ള കോർപറേറ്റുകൾക്കും ഭൂവിനിയോഗം, വിളസംഭരണം, കാർഷികോൽപ്പന്നങ്ങളുടെ വ്യാപാരം എന്നിവയിൽ പൂർണസ്വാതന്ത്ര്യം നൽകുന്ന ബില്ലുകൾ കാർഷിക മേഖലയെ ആഗോളകുത്തകകൾക്ക് തീറെഴുന്നതാണ്. ഭരണഘടനയിലെ സംസ്ഥാന വിഷയങ്ങളിൽപ്പെട്ട നിയമനിർമാണം സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കൈകടത്തലും ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ കർഷകരെയാകെ ആശങ്കയിലാഴ്ത്തുന്ന ബില്ലുകൾക്കെതിരായി ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ ഉയർന്ന വിയോജിപ്പുകളും കർഷകരുടെ രോഷവും പൂർണമായും അവഗണിച്ചുകൊണ്ടു പിൻവാതിലിലൂടെ ബില്ലുകൾ അടിച്ചേൽപ്പിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിച്ചത്. വൻകിട ഭൂഉടമകൾക്കും വിദേശഏജസികൾ ഉൾപ്പടെയുള്ള കോർപറേറ്റുകൾക്കും ഭൂവിനിയോഗം, വിളസംഭരണം, കാർഷികോൽപ്പന്നങ്ങളുടെ വ്യാപാരം എന്നിവയിൽ പൂർണസ്വാതന്ത്ര്യം നൽകുന്ന ബില്ലുകൾ കാർഷിക മേഖലയെ ആഗോളകുത്തകകൾക്ക് തീറെഴുന്നതാണ്. ഭരണഘടനയിലെ സംസ്ഥാന വിഷയങ്ങളിൽപ്പെട്ട നിയമനിർമാണം സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കൈകടത്തലും ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.