ഭോപ്പാൽ: മധ്യപ്രദേശിലെ 28 നിയമസഭാ മണ്ഡലങ്ങളിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിനായി സച്ചിൻ പൈലറ്റ് പ്രചാരണത്തിനിറങ്ങും. മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ അഭ്യർഥനപ്രകാരമാണു സച്ചിൻ മധ്യപ്രദേശിലെത്തുന്നതെന്നു സംസ്ഥാന കോൺഗ്രസ് വക്താവ് ഭൂപേന്ദ്ര സിംഗ് പറഞ്ഞു.
കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ സ്വാധീനമേഖലയായ ഗ്വാളിയർ-ചന്പൽ മേഖലയിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേറെയും. ഈ മേഖലയിലെ 16 മണ്ഡലങ്ങളിൽ സച്ചിന്റെ സമുദായമായ ഗുജ്ജാർ നിർണായകമാണ്.
2015ൽ രത്ലാം ലോക്സഭാമണ്ഡലത്തിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ സച്ചിൻ പ്രചാരണത്തിനെത്തിയിരുന്നു. ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അന്ന് കാന്തിലാൽ ഭൂരിയ വിജയിച്ചത്.
മാർച്ചിൽ 22 കോൺഗ്രസ് എംഎൽഎമാർ രാജിവച്ച് ബിജെപിയിൽ ചേർന്നതോടെയാണു കമൽനാഥ് സർക്കാർ വീണത്. ഈ എംഎൽഎമാർ ജ്യോതിരാദിത്യ സിന്ധ്യയുടെ ഉറ്റ അനുയായികളായിരുന്നു. മൂന്നു കോൺഗ്രസ് എംഎൽഎമാർകൂടി പിന്നീട് രാജിവച്ച് ബിജെപിയിൽ ചേർന്നു. മൂന്ന് എംഎൽഎമാർ അന്തരിച്ചിരുന്നു.
തെരഞ്ഞെടുപ്പു കമ്മീഷൻ ഇതുവരെ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചിട്ടില്ല. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം മധ്യപ്രദേശിലും ഉപതെരഞ്ഞെടുപ്പു നടക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ സ്വാധീനമേഖലയായ ഗ്വാളിയർ-ചന്പൽ മേഖലയിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേറെയും. ഈ മേഖലയിലെ 16 മണ്ഡലങ്ങളിൽ സച്ചിന്റെ സമുദായമായ ഗുജ്ജാർ നിർണായകമാണ്.
2015ൽ രത്ലാം ലോക്സഭാമണ്ഡലത്തിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ സച്ചിൻ പ്രചാരണത്തിനെത്തിയിരുന്നു. ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അന്ന് കാന്തിലാൽ ഭൂരിയ വിജയിച്ചത്.
മാർച്ചിൽ 22 കോൺഗ്രസ് എംഎൽഎമാർ രാജിവച്ച് ബിജെപിയിൽ ചേർന്നതോടെയാണു കമൽനാഥ് സർക്കാർ വീണത്. ഈ എംഎൽഎമാർ ജ്യോതിരാദിത്യ സിന്ധ്യയുടെ ഉറ്റ അനുയായികളായിരുന്നു. മൂന്നു കോൺഗ്രസ് എംഎൽഎമാർകൂടി പിന്നീട് രാജിവച്ച് ബിജെപിയിൽ ചേർന്നു. മൂന്ന് എംഎൽഎമാർ അന്തരിച്ചിരുന്നു.
തെരഞ്ഞെടുപ്പു കമ്മീഷൻ ഇതുവരെ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചിട്ടില്ല. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം മധ്യപ്രദേശിലും ഉപതെരഞ്ഞെടുപ്പു നടക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.