ന്യൂഡൽഹി: കേരളത്തിലും പശ്ചിമബംഗാളിലുമായി ഇന്നലെ അറസ്റ്റിലായ ഒന്പത് അൽക്വയ്ദ തീവ്രവാദികൾ ഡൽഹിയടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ ഭീകരാക്രമണത്തിനു തയാറെടുക്കുകയായിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജൻസി. ബംഗാളിലെ മുർഷിദാബാദിൽ അറസ്റ്റിലായ ആറു പേരും കൊച്ചിയിൽ അറസ്റ്റിലായ മൂന്നു പേരും അൽക്വയ്ദയുടെ ഒരേ ഭീകരഗ്രൂപ്പിന്റെ ഭാഗമാണെന്ന് എൻഐഎ വ്യക്തമാക്കി. പശ്ചിമബംഗാളിലെ മുർഷിദാബാദിലും കൊച്ചിയിലുമായി പല കേന്ദ്രങ്ങളിൽ ഇന്നലെ രാവിലെ ഒരേസമയത്താണ് എൻഐഎ റെയ്ഡ് നടത്തിയത്.
മുർഷിദാബാദിൽനിന്ന് അറസ്റ്റിലായ ആറു പേരും കൊച്ചിയിൽ അറസ്റ്റിലായ മൂന്നു പേരും തമ്മിൽ വളരെ അടുത്ത ഏകോപനം ഉണ്ടായിരുന്നുവെന്ന് എൻഐഎ അറിയിച്ചു.
കേരളത്തിൽ പ്രാദേശികമായ സഹായവും തീവ്രവാദികൾക്കു ലഭിക്കുന്നുണ്ടെന്ന് അന്വേഷണ ഏജൻസി വ്യക്തമാക്കി. പാക്കിസ്ഥാൻ കേന്ദ്രമായ അൽക്വയ്ദയുടെ പരിശീലകർ ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ചെറുപ്പക്കാരെ തീവ്രവാദത്തിലേക്കാനയിച്ചത്.
കേരളം, പശ്ചിമബംഗാൾ, യുപി, തമിഴ്നാട്, കർണാടക, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് അൽക്വയ്ദ, ഐഎസ് തീവ്രവാദികൾ ഇന്ത്യയിൽ ഭീകരാക്രമണത്തിനു പദ്ധതി തയാറാക്കുന്നതെന്ന് എൻഐഎയും രഹസ്യാന്വേണ ബ്യൂറോയും വിലയിരുത്തി.
നിരവധി ഭീകരസംഘടനകളിൽ പെട്ട തീവ്രവാദികൾ ഉണ്ടെങ്കിലും ഐഎസ്, അൽക്വയ്ദ ഭീകരർ ദക്ഷിണേന്ത്യയിൽ പിടിമുറുക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
കേരളത്തിൽനിന്ന് 2016ൽ മാത്രം 21 പേർ ഐഎസിൽ ചേരാനായി രാജ്യംവിട്ടതായി കണ്ടെ ത്തിയിരുന്നു. ഇവരിൽ ചിലർ അഫ്ഗാനിസ്ഥാനിലും ഇറാക്കിലും മറ്റും കൊല്ലപ്പെട്ടു.
മുർഷിദാബാദിൽനിന്ന് അറസ്റ്റിലായ ആറു പേരും കൊച്ചിയിൽ അറസ്റ്റിലായ മൂന്നു പേരും തമ്മിൽ വളരെ അടുത്ത ഏകോപനം ഉണ്ടായിരുന്നുവെന്ന് എൻഐഎ അറിയിച്ചു.
കേരളത്തിൽ പ്രാദേശികമായ സഹായവും തീവ്രവാദികൾക്കു ലഭിക്കുന്നുണ്ടെന്ന് അന്വേഷണ ഏജൻസി വ്യക്തമാക്കി. പാക്കിസ്ഥാൻ കേന്ദ്രമായ അൽക്വയ്ദയുടെ പരിശീലകർ ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ചെറുപ്പക്കാരെ തീവ്രവാദത്തിലേക്കാനയിച്ചത്.
കേരളം, പശ്ചിമബംഗാൾ, യുപി, തമിഴ്നാട്, കർണാടക, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് അൽക്വയ്ദ, ഐഎസ് തീവ്രവാദികൾ ഇന്ത്യയിൽ ഭീകരാക്രമണത്തിനു പദ്ധതി തയാറാക്കുന്നതെന്ന് എൻഐഎയും രഹസ്യാന്വേണ ബ്യൂറോയും വിലയിരുത്തി.
നിരവധി ഭീകരസംഘടനകളിൽ പെട്ട തീവ്രവാദികൾ ഉണ്ടെങ്കിലും ഐഎസ്, അൽക്വയ്ദ ഭീകരർ ദക്ഷിണേന്ത്യയിൽ പിടിമുറുക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
കേരളത്തിൽനിന്ന് 2016ൽ മാത്രം 21 പേർ ഐഎസിൽ ചേരാനായി രാജ്യംവിട്ടതായി കണ്ടെ ത്തിയിരുന്നു. ഇവരിൽ ചിലർ അഫ്ഗാനിസ്ഥാനിലും ഇറാക്കിലും മറ്റും കൊല്ലപ്പെട്ടു.