വാഷിംഗ്ടൺ ഡിസി: യുഎസ് സുപ്രീംകോടതി ജഡ്ജി റൂത്ത് ബേഡെർ ഗിൻസ്ബർഗ്(87) അന്തരിച്ചു. പാൻക്രിയാറ്റിക് കാൻസറാണ് മരണകാരണം. ഫെമിനിസ്റ്റും വനിതാഅവകാശ പോരാളിയുമായിരുന്ന റൂത്ത് ലിബറൽ നിലപാടുകാരുടെ ആരാധനാപാത്രമായിരുന്നു. യാഥാസ്ഥിതിക വിഭാഗവും അവരെ ബഹുമാനിച്ചിരുന്നു.
അമേരിക്കയിൽ സുപ്രീംകോടതി ജഡ്ജിയാകുന്ന രണ്ടാമത്തെ വനിതയാണ്. ഇപ്പോഴത്തെ ഏറ്റവും പ്രായംകൂടിയ ജഡ്ജികൂടിയായിരുന്ന അവർ 27 വർഷം സേവനം അനുഷ്ടിച്ചു. യുഎസ് സുപ്രീംകോടതിയിൽ ഒന്പതു ജഡ്ജിമാരാണുള്ളത്. ഇവർക്ക് മരണം വരെ പദവിയിൽ തുടരാം, അല്ലെങ്കിൽ വിരമിക്കാം.
പ്രസിഡന്റ് ട്രംപ് നാമനിർദേശം ചെയ്യുന്ന പുതിയ ജഡ്ജി യാഥാസ്ഥികനായിരിക്കുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു. അതേസമയം ഗർഭച്ഛിദ്രം നിരോധിക്കണമെന്ന ആവശ്യത്തിന് ഇതു ഗുണം ചെയ്യാം.
അമേരിക്കയിൽ സുപ്രീംകോടതി ജഡ്ജിയാകുന്ന രണ്ടാമത്തെ വനിതയാണ്. ഇപ്പോഴത്തെ ഏറ്റവും പ്രായംകൂടിയ ജഡ്ജികൂടിയായിരുന്ന അവർ 27 വർഷം സേവനം അനുഷ്ടിച്ചു. യുഎസ് സുപ്രീംകോടതിയിൽ ഒന്പതു ജഡ്ജിമാരാണുള്ളത്. ഇവർക്ക് മരണം വരെ പദവിയിൽ തുടരാം, അല്ലെങ്കിൽ വിരമിക്കാം.
പ്രസിഡന്റ് ട്രംപ് നാമനിർദേശം ചെയ്യുന്ന പുതിയ ജഡ്ജി യാഥാസ്ഥികനായിരിക്കുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു. അതേസമയം ഗർഭച്ഛിദ്രം നിരോധിക്കണമെന്ന ആവശ്യത്തിന് ഇതു ഗുണം ചെയ്യാം.