ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലായ്മ കഴിഞ്ഞ ആറു വർഷത്തിനിടെ കുത്തനെ കൂടിയെന്ന് കേന്ദ്രസർക്കാർ. 2011-12ൽ 2.2 ശതമാനം ആയിരുന്ന തൊഴിലില്ലായ്മ 2017-18ൽ 6.1 ശതമാനവും 2018-19ൽ 5.8 ശതമാനവുമായി വർധിച്ചതായി തോമസ് ചാഴികാടൻ എംപിക്ക് കേന്ദ്ര തൊഴിൽമന്ത്രി സന്തോഷ് കുമാർ ഗംഗ്വാർ പാർലമെന്റിൽ രേഖാമൂലം നൽകിയ മറുപടിയിൽ സമ്മതിച്ചു. ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് നടത്തിയിരുന്ന തൊഴിൽ, തൊഴിലില്ലായ്മ സർവേ 2011-12ൽ അവസാനിപ്പിച്ചപ്പോൾ 2.1 ശതമാനമായിരുന്നു തൊഴിലില്ലായ്മ.
പിന്നീട് ഇതേ ഏജൻസി വർഷം തോറും നടത്തുന്ന പീരിയോഡിക് ലേബർ ഫോഴ്സ് സർവേ അനുസരിച്ചാണ് കഴിഞ്ഞ വർഷം 5.8 ശതമാനവും അതിനു മുൻ വർഷം 6.1 ശതമാനവുമായി രാജ്യത്ത് തൊഴിലില്ലായ്മ കൂടിയതായി കണ്ടെ ത്തിയതെന്നു മന്ത്രി ലോക്സഭയിൽ അറിയിച്ചു.
പിന്നീട് ഇതേ ഏജൻസി വർഷം തോറും നടത്തുന്ന പീരിയോഡിക് ലേബർ ഫോഴ്സ് സർവേ അനുസരിച്ചാണ് കഴിഞ്ഞ വർഷം 5.8 ശതമാനവും അതിനു മുൻ വർഷം 6.1 ശതമാനവുമായി രാജ്യത്ത് തൊഴിലില്ലായ്മ കൂടിയതായി കണ്ടെ ത്തിയതെന്നു മന്ത്രി ലോക്സഭയിൽ അറിയിച്ചു.