ന്യൂഡൽഹി: സ്വകാര്യ ട്രെയിൻ സർവീസുകളിലെ ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അധികാരം അതത് കന്പനികൾക്കുതന്നെ നൽകുമെന്നു കേന്ദ്രം. സർവീസ് ആരംഭിച്ചതിനു ശേഷം ഇതിനുള്ള നടപടികൾ ആരംഭിക്കുമെന്നും റെയിൽവേ ബോർഡ് ചെയർമാൻ വി.കെ. യാദവ് വ്യക്തമാക്കി. ഇതേ റൂട്ടിൽ സർവീസ് നടത്തുന്ന എസി ബസുകളും സ്വകാര്യ വിമാനങ്ങളും ടിക്കറ്റ് നിശ്ചയിക്കുന്നതിനു മുന്‍പ് ഇതുകൂടി പരിഗണിക്കേണ്ടി വരുമെന്നും യാദവ് കൂട്ടിച്ചേർത്തു.
സ്വകാര്യ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതിനായി ആൽസ്റ്റോം എസ്എ, ബൊംബാർഡിയർ, ജിഎംആർ ഇൻഫ്രാസ്ട്രക്ടർ ലിമിറ്റഡ്, അദാനി എന്റർപ്രൈസസ് എന്നീ കന്പനികളാണു താത്പര്യം അറിയിച്ചിരിക്കുന്നത്. ഇതിലൂടെ അടുത്ത അഞ്ചു വർഷത്തിനിടെ 7.5 ബില്യണ്‍ ഡോളർ നിക്ഷേപമാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന സ്റ്റേഷനുകളിൽനിന്നു ട്രെയിൻയാത്ര ചെയ്യണമെങ്കിൽ ടിക്കറ്റ് നിരക്കിനൊപ്പം യൂസർ ഫീകൂടി നൽകേണ്ടി വരുമെന്നും വി.കെ. യാദവ് പറഞ്ഞു. സ്വകാര്യവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളിലും വികസനപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇത്തരം സ്റ്റേഷനുകളിൽ യൂസർ ഫീ ഏർപ്പെടുത്താനും അതു സ്റ്റേഷന്റെ വികസനത്തിന് ഉപയോഗിക്കാനുമാണ് ആലോചിക്കുന്നത്.
ചെറിയ തുക മാത്രമായിരിക്കും ഇത്തരത്തിൽ ഈടാക്കുകയെന്നും അധിക തുക ഈടാക്കുന്നതിലൂടെ യാത്രക്കാർക്കു മെച്ചപ്പെട്ട സൗകര്യങ്ങൾ ഏർപ്പെടുത്താനാകുമെന്നും യാദവ് കൂട്ടിച്ചേർത്തു.
സ്വകാര്യ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതിനായി ആൽസ്റ്റോം എസ്എ, ബൊംബാർഡിയർ, ജിഎംആർ ഇൻഫ്രാസ്ട്രക്ടർ ലിമിറ്റഡ്, അദാനി എന്റർപ്രൈസസ് എന്നീ കന്പനികളാണു താത്പര്യം അറിയിച്ചിരിക്കുന്നത്. ഇതിലൂടെ അടുത്ത അഞ്ചു വർഷത്തിനിടെ 7.5 ബില്യണ്‍ ഡോളർ നിക്ഷേപമാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന സ്റ്റേഷനുകളിൽനിന്നു ട്രെയിൻയാത്ര ചെയ്യണമെങ്കിൽ ടിക്കറ്റ് നിരക്കിനൊപ്പം യൂസർ ഫീകൂടി നൽകേണ്ടി വരുമെന്നും വി.കെ. യാദവ് പറഞ്ഞു. സ്വകാര്യവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളിലും വികസനപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇത്തരം സ്റ്റേഷനുകളിൽ യൂസർ ഫീ ഏർപ്പെടുത്താനും അതു സ്റ്റേഷന്റെ വികസനത്തിന് ഉപയോഗിക്കാനുമാണ് ആലോചിക്കുന്നത്.
ചെറിയ തുക മാത്രമായിരിക്കും ഇത്തരത്തിൽ ഈടാക്കുകയെന്നും അധിക തുക ഈടാക്കുന്നതിലൂടെ യാത്രക്കാർക്കു മെച്ചപ്പെട്ട സൗകര്യങ്ങൾ ഏർപ്പെടുത്താനാകുമെന്നും യാദവ് കൂട്ടിച്ചേർത്തു.