കോൽക്കത്ത: ഫാഷൻ ഡിസൈനർ ഷർബാരി ദത്ത(63)യെ കോൽക്കത്തയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് കോൽക്കത്തയിലെ ബോർഡ് സ്ട്രീറ്റിലുള്ള വസതിയിലെ കുളിമുറിയിൽ വ്യാഴാഴ്ച അർധരാത്രിയാണു മൃതദേഹം കണ്ടെത്തിയത്. ദുരൂഹമരണത്തിനു കേസെടുത്തതായി പോലീസ് അറിയിച്ചു. കണങ്കാലിനു പരിക്കേറ്റ നിലയിലാണു മൃതദേഹം.
ഹൃദയാഘാതത്തെത്തുടർന്നാണു ഷർബാരി ദത്തയുടെ മരണമെന്നു കുടുംബഡോക്ടർ സ്ഥിരീകരിച്ചതായി മകനും പ്രമുഖ ഫാഷൻ ഡിസൈനറുമായ അമാലിൻ ദത്ത പറഞ്ഞു. വ്യാഴാഴ്ച രാവിലെ മുതൽ അമ്മയെ ഫോണിൽ ലഭിച്ചിരുന്നില്ല. വൈകുന്നേരവും തിരിച്ചുവിളിക്കാതായതോടെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണു മൃതദേഹം കണ്ടെത്തിയതെന്നു അമാലിൻ പറഞ്ഞു.ബോർഡ് സ്ട്രീറ്റിലെ ബഹുനില മന്ദിരത്തിന്റെ മറ്റൊരുഭാഗത്താണ് ഇയാൾ താമസിക്കുന്നത്. പ്രഭാതഭക്ഷണത്തിനായി എല്ലാദിവസവും ഇരുവരും ഒത്തുചേരാറുണ്ട്.
ബംഗാളി കവി അജിത് ദത്തയുടെ മകളായ ഷഹർബാരി പാരന്പര്യത്തെയും ആധുനികതയെയും കൂട്ടിയിണക്കിയുള്ള വസ്ത്രരൂപകല്പനയിലൂടെയാണ് ശ്രദ്ധേയയാകുന്നത്.
ക്രിക്കറ്റ് താരങ്ങളായ സച്ചിൻ തെണ്ടുൽക്കർ, സൗരവ് ഗാംഗുലി, നടൻ പ്രസൂൻജിത് ചാറ്റർജി, ഗായകൻ അനുപംറോയി എന്നിവർക്കൊപ്പം ബോളിവുഡിലെ ഒട്ടനവധി നായികമാരുടെയും പ്രിയപ്പെട്ട ഫാഷൻ ഡിസൈനറായിരുന്നു ഇവർ.
ഹൃദയാഘാതത്തെത്തുടർന്നാണു ഷർബാരി ദത്തയുടെ മരണമെന്നു കുടുംബഡോക്ടർ സ്ഥിരീകരിച്ചതായി മകനും പ്രമുഖ ഫാഷൻ ഡിസൈനറുമായ അമാലിൻ ദത്ത പറഞ്ഞു. വ്യാഴാഴ്ച രാവിലെ മുതൽ അമ്മയെ ഫോണിൽ ലഭിച്ചിരുന്നില്ല. വൈകുന്നേരവും തിരിച്ചുവിളിക്കാതായതോടെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണു മൃതദേഹം കണ്ടെത്തിയതെന്നു അമാലിൻ പറഞ്ഞു.ബോർഡ് സ്ട്രീറ്റിലെ ബഹുനില മന്ദിരത്തിന്റെ മറ്റൊരുഭാഗത്താണ് ഇയാൾ താമസിക്കുന്നത്. പ്രഭാതഭക്ഷണത്തിനായി എല്ലാദിവസവും ഇരുവരും ഒത്തുചേരാറുണ്ട്.
ബംഗാളി കവി അജിത് ദത്തയുടെ മകളായ ഷഹർബാരി പാരന്പര്യത്തെയും ആധുനികതയെയും കൂട്ടിയിണക്കിയുള്ള വസ്ത്രരൂപകല്പനയിലൂടെയാണ് ശ്രദ്ധേയയാകുന്നത്.
ക്രിക്കറ്റ് താരങ്ങളായ സച്ചിൻ തെണ്ടുൽക്കർ, സൗരവ് ഗാംഗുലി, നടൻ പ്രസൂൻജിത് ചാറ്റർജി, ഗായകൻ അനുപംറോയി എന്നിവർക്കൊപ്പം ബോളിവുഡിലെ ഒട്ടനവധി നായികമാരുടെയും പ്രിയപ്പെട്ട ഫാഷൻ ഡിസൈനറായിരുന്നു ഇവർ.