വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവസാനനിമിഷ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഞായറാഴ്ചയ്ക്കകം ടിക് ടോക്ക്, വീചാറ്റ് ആപ്പുകൾ യുഎസിൽ നിരോധിക്കപ്പെടും. ചൈനീസ് കന്പനികളുടെ ഉടമസ്ഥതയിലുള്ള ഈ ആപ്പുകൾ ദേശസുരക്ഷയ്ക്കു ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടി 45 ദിവസത്തിനകം നിരോധിക്കാൻ നിർദേശിച്ച് ട്രംപ് ഓഗസ്റ്റിൽ എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സമയപരിധി ഞായറാഴ്ച അവസാനിക്കുകയാണ്.
ഇന്ത്യ ചൈനീസ് ആപ്പുകൾ നിരോധിച്ചതു ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ നടപടി. വീഡിയോ പങ്കുവയ്ക്കാനുള്ള ടിക് ടോക്കും സന്ദേശങ്ങൾ കൈമാറാനുള്ള വീചാറ്റും ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തി ചൈനീസ് സർക്കാരിനു കൈമാറുന്നതായി ആരോപിക്കപ്പെടുന്നു.
പ്രസിഡന്റിന്റെ ഉത്തരവു പ്രകാരം അമേരിക്കൻ പൗരന്മാരുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചതായി യുഎസ് വാണിജ്യവകുപ്പ് സെക്രട്ടറി വിൽബർ റോസ് ഇന്നലെ അറിയിച്ചു. നിരോധനം പ്രാബല്യത്തിലായാൽ യുഎസിലെ ആപ്പ് സ്റ്റോറുകളിൽനിന്നു ടിക് ടോക്കും വീചാറ്റും നീക്കം ചെയ്യപ്പെടും.
അതേസമയം, നിരോധനം പ്രാബല്യത്തിൽ വരുന്നതിനു മുന്പ്, ഈ ആപ്പുകൾ ഏതെങ്കിലും അമേരിക്കൻ സ്ഥാപനത്തിനു കൈമാറിയാൽ പ്രവർത്തനം തുടരാമെന്ന ഒഴികഴിവു നല്കിയിട്ടുണ്ട്. ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാൻസ് കന്പനി യുഎസിലെ ഓറക്കിളുമായി കൈമാറ്റ ധാരണ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഇതിനു ട്രംപിന്റെ അനുമതി വേണം. ട്രംപ് അനുമതി നല്കുമോ എന്നതിൽ വ്യക്തതയില്ല. ഞായറാഴ്ച സമയപരിധി തീരുന്നതിനു മുന്പ് ട്രംപ് ഇക്കാര്യം പരിശോധിക്കുമെന്നാണു സൂചന.
ഇന്ത്യ ചൈനീസ് ആപ്പുകൾ നിരോധിച്ചതു ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ നടപടി. വീഡിയോ പങ്കുവയ്ക്കാനുള്ള ടിക് ടോക്കും സന്ദേശങ്ങൾ കൈമാറാനുള്ള വീചാറ്റും ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തി ചൈനീസ് സർക്കാരിനു കൈമാറുന്നതായി ആരോപിക്കപ്പെടുന്നു.
പ്രസിഡന്റിന്റെ ഉത്തരവു പ്രകാരം അമേരിക്കൻ പൗരന്മാരുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചതായി യുഎസ് വാണിജ്യവകുപ്പ് സെക്രട്ടറി വിൽബർ റോസ് ഇന്നലെ അറിയിച്ചു. നിരോധനം പ്രാബല്യത്തിലായാൽ യുഎസിലെ ആപ്പ് സ്റ്റോറുകളിൽനിന്നു ടിക് ടോക്കും വീചാറ്റും നീക്കം ചെയ്യപ്പെടും.
അതേസമയം, നിരോധനം പ്രാബല്യത്തിൽ വരുന്നതിനു മുന്പ്, ഈ ആപ്പുകൾ ഏതെങ്കിലും അമേരിക്കൻ സ്ഥാപനത്തിനു കൈമാറിയാൽ പ്രവർത്തനം തുടരാമെന്ന ഒഴികഴിവു നല്കിയിട്ടുണ്ട്. ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാൻസ് കന്പനി യുഎസിലെ ഓറക്കിളുമായി കൈമാറ്റ ധാരണ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഇതിനു ട്രംപിന്റെ അനുമതി വേണം. ട്രംപ് അനുമതി നല്കുമോ എന്നതിൽ വ്യക്തതയില്ല. ഞായറാഴ്ച സമയപരിധി തീരുന്നതിനു മുന്പ് ട്രംപ് ഇക്കാര്യം പരിശോധിക്കുമെന്നാണു സൂചന.