ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിൽ സംഘർഷം നിലനിൽക്കവേ ചൈനയുടെ നാവിക സേന ഗവേഷണ കപ്പലായ യുവാൻ വാംഗ് ഇന്ത്യയുടെ സമുദ്രാതിർത്തിയിൽ പ്രവേശിച്ചു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ഇന്ത്യൻ മഹാസമുദ്രത്തിനും പസഫിക് സമുദ്രത്തിനും ഇടയിലുള്ള കപ്പൽ ചാലായ മലാക്ക കടലിടുക്ക് വഴി പീപ്പിൾസ് ലിബറേഷൻ ആർമി നേവിയുടെ (പിഎൽഎഎൻ) ഗവേഷണ കപ്പലായ യുവാൻ വാംഗ് ഇന്ത്യയുടെ നാവിക അതിർത്തിയിലേക്ക് കടന്നത്. ഇന്ത്യൻ നാവിക സേനയുടെ റഡാറിൽ പതിഞ്ഞതിന് പിന്നാലെ കപ്പൽ ചൈനയിലേക്കു മടങ്ങുകയും ചെയ്തു.
ലഡാക്ക് അതിർത്തിയിൽ പലവിധ പ്രകോപനങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പംതന്നെ സമുദ്രാതിർത്തികളിലും ചൈന നിലയുറപ്പിക്കുകയും നിരീക്ഷണം നടത്തുകയും ചെയ്യുന്നുണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണ് യുവാൻ വാംഗിന്റെ വരവും പോക്കും വ്യക്തമാക്കുന്നത്.
ഇന്ത്യയുടെ നാവിക അതിർത്തിക്കുള്ളിലേക്ക് പലതവണ ചൈനയുടെ കപ്പലുകൾ കടന്നു കയറിയിട്ടുണ്ടെന്നാണു വിവരം. 2019ലും ചൈനയുടെ മറ്റൊരു ഗവേഷണ കപ്പൽ ആൻഡമാൻ നിക്കോബാർ മേഖലയിലേക്കു കടക്കുകയും സംശയകരമായി പ്രവൃത്തികൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഇന്ത്യൻ നാവിക അതിർത്തിക്ക് പുറത്തു കടത്തി വിടുകയുമായിരുന്നു. 2020 ജനുവരിയിലും ചൈനയുടെ ഒന്നിലധികം ഗവേഷണ കപ്പലുകൾ സംശയകരമായ സാഹചര്യത്തിൽ ഇന്ത്യൻ സമുദ്രാതിർത്തിക്കുള്ളിൽ കടന്നിട്ടുണ്ടെ ന്നാണ് റിപ്പോർട്ട്.
സാറ്റലൈറ്റ് നിരീക്ഷണത്തിനും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ സഹായത്തിനുമായി പിപ്പീൾ ലിബറേഷൻ ആർമി ഉപയോഗിക്കുന്ന കപ്പലാണിത്.
സെബി മാത്യു
ലഡാക്ക് അതിർത്തിയിൽ പലവിധ പ്രകോപനങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പംതന്നെ സമുദ്രാതിർത്തികളിലും ചൈന നിലയുറപ്പിക്കുകയും നിരീക്ഷണം നടത്തുകയും ചെയ്യുന്നുണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണ് യുവാൻ വാംഗിന്റെ വരവും പോക്കും വ്യക്തമാക്കുന്നത്.
ഇന്ത്യയുടെ നാവിക അതിർത്തിക്കുള്ളിലേക്ക് പലതവണ ചൈനയുടെ കപ്പലുകൾ കടന്നു കയറിയിട്ടുണ്ടെന്നാണു വിവരം. 2019ലും ചൈനയുടെ മറ്റൊരു ഗവേഷണ കപ്പൽ ആൻഡമാൻ നിക്കോബാർ മേഖലയിലേക്കു കടക്കുകയും സംശയകരമായി പ്രവൃത്തികൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഇന്ത്യൻ നാവിക അതിർത്തിക്ക് പുറത്തു കടത്തി വിടുകയുമായിരുന്നു. 2020 ജനുവരിയിലും ചൈനയുടെ ഒന്നിലധികം ഗവേഷണ കപ്പലുകൾ സംശയകരമായ സാഹചര്യത്തിൽ ഇന്ത്യൻ സമുദ്രാതിർത്തിക്കുള്ളിൽ കടന്നിട്ടുണ്ടെ ന്നാണ് റിപ്പോർട്ട്.
സാറ്റലൈറ്റ് നിരീക്ഷണത്തിനും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ സഹായത്തിനുമായി പിപ്പീൾ ലിബറേഷൻ ആർമി ഉപയോഗിക്കുന്ന കപ്പലാണിത്.
സെബി മാത്യു