ന്യൂഡൽഹി: കേന്ദ്രസർക്കാർ അവതരിപ്പിച്ച കാർഷിക ബില്ലുകൾക്ക് (പ്രമോഷൻ ആൻഡ് ഫസിലിറ്റേഷൻ, ദി ഫാർമേഴ്സ് എംപവർമെന്റ് ആൻഡ് പ്രൊട്ടക്ഷൻ, എഗ്രിമെന്റ് ഓഫ് പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവീസ് ബില്ലുകൾ) സഖ്യകക്ഷികളിൽ നിന്നും പ്രതിപക്ഷത്തിൽനിന്നും രൂക്ഷവിമർശനം. കർഷകനെ ചൂഷണം ചെയ്തു കൃഷിയെ വാണിജ്യവത്കരിക്കുന്നതാണ് ബില്ലെന്നു പ്രതിപക്ഷം ആരോപിച്ചു.
കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നു പറഞ്ഞ പ്രധാനമന്ത്രി കരിനിയമങ്ങൾകൊണ്ടു കർഷകരെ സാന്പത്തികമായി ചൂഷണം ചെയ്യുകയാണെന്നു രാഹുൽ ഗാന്ധി ട്വിറ്ററിൽ ആരോപിച്ചു. മോദിയുടെ സുഹൃത്തുക്കൾ മാത്രം ഇതിലൂടെ ജന്മികളായി മാറും. രാജ്യത്തെ ഭക്ഷ്യസുരക്ഷ തന്നെ തുടച്ചുനീക്കപ്പെടുമെന്നും രാഹുൽ ആരോപിച്ചു.
കോവിഡ് പകർച്ചവ്യാധിയുടെ മറവിൽ കർഷകവിരുദ്ധ നിയമങ്ങൾ ഓർഡിനൻസ് മുഖാന്തിരം നടപ്പാക്കുന്ന കേന്ദ്രസർക്കാർ നടപടി ജനാധിപത്യ വിരുദ്ധവും രാജ്യതാത്പര്യത്തിനെതിരുമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു.
കരാർ കൃഷിയുമായി ബന്ധപ്പെട്ട ഓർഡിനൻസിന്മേൽ നിരാകരണ പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയുടെ കോർപറേറ്റ് വത്കരണത്തിന് വഴിയൊരുക്കുന്നതാണ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മൂന്ന് ഓർഡിനൻസുകളും.
കരാർ കൃഷി വ്യാപകമാകുന്നതോടെ ഇടത്തരം കൃഷിക്കാർ പൂർണമായും തുടച്ചുമാറ്റപ്പെടും. അമേരിക്കയിലെ യൂറോപ്പിലെയും അനുഭവം അതാണ്. കർഷകർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ കോർപറേറ്റ് കന്പനികളുടെ താത്പര്യങ്ങൾക്കനുസരിച്ച് വിൽക്കാൻ നിർബന്ധിതമാകുന്ന അവസ്ഥ രാജ്യത്തുണ്ടാകും.
കർഷകർ തന്റെ കൃഷിയിടത്തിലെ കൂലിപ്പണിക്കാരനായി മാറുന്ന സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഏതാനും പേരുടെ സാന്പത്തിക താത്പര്യങ്ങൾക്കും ലാഭ്യത്തിനുമായി കൃഷിയെ വാണിജ്യവത്കരിക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാരെന്ന് എം.കെ. രാഘവൻ എംപി പറഞ്ഞു. ബിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതും രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിലുള്ള കടന്നുകയറ്റവുമാണ്. നമ്മുടെ കാർഷിക ഉദ്പാദനത്തിലെ സ്വയംപര്യാപത ഈ ബിൽ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാം വിപണികേന്ദ്രീകൃതമാകുന്പോൾ സർക്കാരിന് വിപണിയിലുള്ള പങ്കാളിത്തം നഷ്ടമാവുകയും അത് കർഷകർക്ക് എതിരാവുകയും ചെയ്യും.
കാർഷിക വളർച്ചയിലെ വിലവ്യതിയാനങ്ങൾ വ്യാവസായിക വളർച്ചയെ ഗുരുതരമായി ബാധിക്കുമെന്നും എം.കെ. രാഘവൻ ചൂണ്ടിക്കാട്ടി.
കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നു പറഞ്ഞ പ്രധാനമന്ത്രി കരിനിയമങ്ങൾകൊണ്ടു കർഷകരെ സാന്പത്തികമായി ചൂഷണം ചെയ്യുകയാണെന്നു രാഹുൽ ഗാന്ധി ട്വിറ്ററിൽ ആരോപിച്ചു. മോദിയുടെ സുഹൃത്തുക്കൾ മാത്രം ഇതിലൂടെ ജന്മികളായി മാറും. രാജ്യത്തെ ഭക്ഷ്യസുരക്ഷ തന്നെ തുടച്ചുനീക്കപ്പെടുമെന്നും രാഹുൽ ആരോപിച്ചു.
കോവിഡ് പകർച്ചവ്യാധിയുടെ മറവിൽ കർഷകവിരുദ്ധ നിയമങ്ങൾ ഓർഡിനൻസ് മുഖാന്തിരം നടപ്പാക്കുന്ന കേന്ദ്രസർക്കാർ നടപടി ജനാധിപത്യ വിരുദ്ധവും രാജ്യതാത്പര്യത്തിനെതിരുമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു.
കരാർ കൃഷിയുമായി ബന്ധപ്പെട്ട ഓർഡിനൻസിന്മേൽ നിരാകരണ പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയുടെ കോർപറേറ്റ് വത്കരണത്തിന് വഴിയൊരുക്കുന്നതാണ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മൂന്ന് ഓർഡിനൻസുകളും.
കരാർ കൃഷി വ്യാപകമാകുന്നതോടെ ഇടത്തരം കൃഷിക്കാർ പൂർണമായും തുടച്ചുമാറ്റപ്പെടും. അമേരിക്കയിലെ യൂറോപ്പിലെയും അനുഭവം അതാണ്. കർഷകർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ കോർപറേറ്റ് കന്പനികളുടെ താത്പര്യങ്ങൾക്കനുസരിച്ച് വിൽക്കാൻ നിർബന്ധിതമാകുന്ന അവസ്ഥ രാജ്യത്തുണ്ടാകും.
കർഷകർ തന്റെ കൃഷിയിടത്തിലെ കൂലിപ്പണിക്കാരനായി മാറുന്ന സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഏതാനും പേരുടെ സാന്പത്തിക താത്പര്യങ്ങൾക്കും ലാഭ്യത്തിനുമായി കൃഷിയെ വാണിജ്യവത്കരിക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാരെന്ന് എം.കെ. രാഘവൻ എംപി പറഞ്ഞു. ബിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതും രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിലുള്ള കടന്നുകയറ്റവുമാണ്. നമ്മുടെ കാർഷിക ഉദ്പാദനത്തിലെ സ്വയംപര്യാപത ഈ ബിൽ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാം വിപണികേന്ദ്രീകൃതമാകുന്പോൾ സർക്കാരിന് വിപണിയിലുള്ള പങ്കാളിത്തം നഷ്ടമാവുകയും അത് കർഷകർക്ക് എതിരാവുകയും ചെയ്യും.
കാർഷിക വളർച്ചയിലെ വിലവ്യതിയാനങ്ങൾ വ്യാവസായിക വളർച്ചയെ ഗുരുതരമായി ബാധിക്കുമെന്നും എം.കെ. രാഘവൻ ചൂണ്ടിക്കാട്ടി.