ന്യൂഡൽഹി: അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനു മുന്പ് ഡിജിറ്റൽ മാധ്യമങ്ങളെയാണ് നിയന്ത്രിക്കേണ്ട തെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം. സിവിൽ സർവീസിലേക്കു മുസ്ലിംകൾ കൂടുതലായി നുഴഞ്ഞുകയറുന്നെന്നു ആരോപണമുയർത്തിയുള്ള സുദർശൻ ടിവിയുടെ വിലക്ക് സംബന്ധിച്ച കേസിൽ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
വാട്സ് ആപ്പ്, ട്വിറ്റർ, ഫേസ്ബുക്ക് എന്നിവടങ്ങളിലൂടെ ഡിജിറ്റൽ മീഡിയ വാർത്തകൾ ചുരുങ്ങിയ സമയം കൊണ്ടു വലിയ വിഭാഗം ജനങ്ങളിലെത്തുന്നുണ്ടെ ന്നും അവയിലാണ് പരിശോധനകൾ ആവശ്യമുള്ളതെന്നും കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ചൂണ്ടിക്കാട്ടി.
പ്രിന്റ്- ഇലക്ട്രോണിക് മാധ്യമങ്ങൾക്കു വേണ്ടി കൂടുതൽ മാർഗരേഖ ആവശ്യമില്ലെന്ന വാദമാണ് കേന്ദ്ര സർക്കാർ ഉന്നയിച്ചത്.
ഉത്തരവാദിത്വപ്പെട്ട മാധ്യമ പ്രവർത്തനവും അഭിപ്രായ സ്വാതന്ത്ര്യവും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിനു നിയമങ്ങളും കോടതി ഉത്തരവുകളും നിലവിലുണ്ട്. ഇവ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങൾക്കു ബാധകമാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
വാട്സ് ആപ്പ്, ട്വിറ്റർ, ഫേസ്ബുക്ക് എന്നിവടങ്ങളിലൂടെ ഡിജിറ്റൽ മീഡിയ വാർത്തകൾ ചുരുങ്ങിയ സമയം കൊണ്ടു വലിയ വിഭാഗം ജനങ്ങളിലെത്തുന്നുണ്ടെ ന്നും അവയിലാണ് പരിശോധനകൾ ആവശ്യമുള്ളതെന്നും കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ചൂണ്ടിക്കാട്ടി.
പ്രിന്റ്- ഇലക്ട്രോണിക് മാധ്യമങ്ങൾക്കു വേണ്ടി കൂടുതൽ മാർഗരേഖ ആവശ്യമില്ലെന്ന വാദമാണ് കേന്ദ്ര സർക്കാർ ഉന്നയിച്ചത്.
ഉത്തരവാദിത്വപ്പെട്ട മാധ്യമ പ്രവർത്തനവും അഭിപ്രായ സ്വാതന്ത്ര്യവും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിനു നിയമങ്ങളും കോടതി ഉത്തരവുകളും നിലവിലുണ്ട്. ഇവ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങൾക്കു ബാധകമാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.