ന്യൂഡൽഹി: പാർലമെന്റ് സമ്മേളനത്തിന്റെ ശേഷിക്കുന്ന ദിവസങ്ങളിൽ അവധിയെടുത്ത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അടക്കം 15 എംപിമാർ. മുതിർന്ന കോണ്‍ഗ്രസ് നേതാക്കളായ പി. ചിദംബരം, ഓസ്കാർ ഫെർണാണ്ടസ് എന്നിവരും ഇതിൽ ഉൾപ്പെടുന്നു.
കോവിഡിന്റെ പശ്ചാത്തലത്തിൽ തങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കത്ത് നൽകിയത് അംഗീകരിച്ചതായി രാജ്യസഭ ചെയർമാൻ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഇന്നലെ സഭയെ അറിയിച്ചു.
വൈഎസ്ആർ കോണ്‍ഗ്രസിലെ പരിമൾ നത്വാനി, എഐഡിഎംകെയിലെ എ. നവനീത് കൃഷ്ണൻ, ടിആർഎസിലെ ലക്ഷ്മികാന്ത റാവു, പിഎംകെ നേതാവ് അൻബുമണി രാംദാസ് തുടങ്ങിയവരും ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കത്ത് നൽകിയിട്ടുണ്ട്.
സമ്മേളനം തുടങ്ങുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിൽ 25ഓളം എംപിമാർക്ക് കോവിഡ് സ്ഥിരീകരിച്ചത് വലിയ വാർത്തയായിരുന്നു. ഇതിനു പിന്നാലെയാണ് എംപിമാർ അവധി ആവശ്യപ്പെട്ട് കത്ത് നൽകിയത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ തങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കത്ത് നൽകിയത് അംഗീകരിച്ചതായി രാജ്യസഭ ചെയർമാൻ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഇന്നലെ സഭയെ അറിയിച്ചു.
വൈഎസ്ആർ കോണ്‍ഗ്രസിലെ പരിമൾ നത്വാനി, എഐഡിഎംകെയിലെ എ. നവനീത് കൃഷ്ണൻ, ടിആർഎസിലെ ലക്ഷ്മികാന്ത റാവു, പിഎംകെ നേതാവ് അൻബുമണി രാംദാസ് തുടങ്ങിയവരും ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കത്ത് നൽകിയിട്ടുണ്ട്.
സമ്മേളനം തുടങ്ങുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിൽ 25ഓളം എംപിമാർക്ക് കോവിഡ് സ്ഥിരീകരിച്ചത് വലിയ വാർത്തയായിരുന്നു. ഇതിനു പിന്നാലെയാണ് എംപിമാർ അവധി ആവശ്യപ്പെട്ട് കത്ത് നൽകിയത്.