റോം: ഇറ്റലിയിലെ കോമോയിൽ ചൊവ്വാഴ്ച കുത്തേറ്റു മരിച്ച ഫാ. റൊബേർത്തോ മാൽഗെസീനിയുടെത് രക്തസാക്ഷിത്വമായിരുന്നെന്നും ഏറ്റവും പാവപ്പെട്ടവരോടുള്ള സ്നേഹത്തിന്റെ ഈ സാക്ഷ്യത്തിന് ദൈവത്തെ സ്തുതിക്കുന്നുവെന്നും ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാൻ മന്ദിര സമുച്ചയത്തിലെ സാൻ ദമാസോ ചത്വരത്തിൽ ബുധനാഴ്ചത്തെ പൊതുദർശനവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫാ. മാൽഗെസീനി സഹായിച്ചിട്ടുള്ള ഒരു ടുണീഷ്യൻ അഭയാർഥിയാണ് അദ്ദേഹത്തെ കുത്തിക്കൊന്നത്. കുറ്റവാളി മനോരോഗിയാണെന്നു റിപ്പോർട്ടുകളുണ്ട്. കുത്തേറ്റു മരിച്ച വൈദികനും, സമൂഹം പരിത്യജിച്ചവരെ ശുശ്രൂഷിക്കുന്ന എല്ലാ വൈദികർക്കും സന്യസ്തർക്കും അല്മായർക്കും വേണ്ടി പ്രാർഥിക്കാൻ മാർപാപ്പ ആഹ്വാനംചെയ്തു.
ഫാ. മാൽഗെസീനി സഹായിച്ചിട്ടുള്ള ഒരു ടുണീഷ്യൻ അഭയാർഥിയാണ് അദ്ദേഹത്തെ കുത്തിക്കൊന്നത്. കുറ്റവാളി മനോരോഗിയാണെന്നു റിപ്പോർട്ടുകളുണ്ട്. കുത്തേറ്റു മരിച്ച വൈദികനും, സമൂഹം പരിത്യജിച്ചവരെ ശുശ്രൂഷിക്കുന്ന എല്ലാ വൈദികർക്കും സന്യസ്തർക്കും അല്മായർക്കും വേണ്ടി പ്രാർഥിക്കാൻ മാർപാപ്പ ആഹ്വാനംചെയ്തു.