ന്യൂഡൽഹി: സിനിമ മേഖലയിലെ മയക്കുമരുന്നു ബന്ധത്തെച്ചൊല്ലി പാർലമെന്റിലെ അഭിനേതാക്കളായ എംപിമാർ തമ്മിൽ വാക്പോര്. ലോക്സഭയിൽ കഴിഞ്ഞ ദിവസം നടനും ബിജെപി എംപിയുമായ രവി കിഷൻ സിനിമ മേഖല ഒന്നടങ്കം മയക്കു മരുന്നിന്റെ പിടിയിലാണെന്ന് ആരോപണം ഉന്നയിച്ചിരുന്നു. ഈ വിഷയത്തിൽ ഇന്നലെ രാജ്യസഭയിൽ സംസാരിച്ച സമാജ് വാദി പാർട്ടി എംപി ജയ ബച്ചൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പാല് തന്ന കൈക്ക് തന്നെ കൊത്തരുതെന്നായിരുന്നു ജയ ബച്ചന്റെ മറുപടി. ബോളിവുഡ് ഓവുചാലിലാണെന്നു പറഞ്ഞ നടി കങ്കണ റണൗതിനെയും ജയ ബച്ചൻ വിമർശിച്ചു. സിനിമയിൽനിന്ന് പേരെടുത്തവർ തന്നെ സിനിമ ഓവുചാലിൽ ആണെന്ന് ആരോപിക്കുന്നുവെന്നു അവർ കുറ്റപ്പെടുത്തി. ശൂന്യവേളയിൽ നോട്ടീസ് നൽകിയാണ് ജയ ബച്ചൻ സംസാരിച്ചത്.
തൊട്ടു പിന്നാലെ തന്നെ ജയ ബച്ചന് മറുപടി നൽകി നടി കങ്കണ റാവത്ത് ട്വിറ്ററിലെത്തി. തന്റെ സ്ഥാനത്ത് ജയബച്ചന്റെ മകൾ ശ്വേത ആണ് കൗമാര പ്രായത്തിൽ പീഡിപ്പിക്കപ്പെടുകയും മയക്കു മരുന്ന് നൽകിയശേഷം ഉപദ്രവിക്കപ്പെടുകയും ചെയ്തിരുന്നതെങ്കിൽ ഇതു തന്നെ പറയുമോ എന്നായിരുന്നു കങ്കണയുടെ ചോദ്യം. ഭീഷണിപ്പെടുത്തലിനെയും ഉപദ്രവങ്ങളെക്കുറിച്ചും അഭിഷേക് ബച്ചൻ നിരന്തരം പരാതി പറയുകയും ഒരു ദിവസം തൂങ്ങി മരിക്കുകയും ചെയ്താൽ ഇതു തന്നെ പറയുമോ എന്നും കങ്കണ ട്വിറ്ററിൽ കുറിച്ചു.
ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിനും നടി റിയ ചക്രവർത്തിയുടെ അറസ്റ്റിനും പിന്നാലെയാണ് സിനിമ മേഖലയിലെ മയക്കു മരുന്ന് ബന്ധം രാജ്യവ്യാപക ചർച്ചയ്ക്കു വഴിയൊരുക്കിയത്.
പാല് തന്ന കൈക്ക് തന്നെ കൊത്തരുതെന്നായിരുന്നു ജയ ബച്ചന്റെ മറുപടി. ബോളിവുഡ് ഓവുചാലിലാണെന്നു പറഞ്ഞ നടി കങ്കണ റണൗതിനെയും ജയ ബച്ചൻ വിമർശിച്ചു. സിനിമയിൽനിന്ന് പേരെടുത്തവർ തന്നെ സിനിമ ഓവുചാലിൽ ആണെന്ന് ആരോപിക്കുന്നുവെന്നു അവർ കുറ്റപ്പെടുത്തി. ശൂന്യവേളയിൽ നോട്ടീസ് നൽകിയാണ് ജയ ബച്ചൻ സംസാരിച്ചത്.
തൊട്ടു പിന്നാലെ തന്നെ ജയ ബച്ചന് മറുപടി നൽകി നടി കങ്കണ റാവത്ത് ട്വിറ്ററിലെത്തി. തന്റെ സ്ഥാനത്ത് ജയബച്ചന്റെ മകൾ ശ്വേത ആണ് കൗമാര പ്രായത്തിൽ പീഡിപ്പിക്കപ്പെടുകയും മയക്കു മരുന്ന് നൽകിയശേഷം ഉപദ്രവിക്കപ്പെടുകയും ചെയ്തിരുന്നതെങ്കിൽ ഇതു തന്നെ പറയുമോ എന്നായിരുന്നു കങ്കണയുടെ ചോദ്യം. ഭീഷണിപ്പെടുത്തലിനെയും ഉപദ്രവങ്ങളെക്കുറിച്ചും അഭിഷേക് ബച്ചൻ നിരന്തരം പരാതി പറയുകയും ഒരു ദിവസം തൂങ്ങി മരിക്കുകയും ചെയ്താൽ ഇതു തന്നെ പറയുമോ എന്നും കങ്കണ ട്വിറ്ററിൽ കുറിച്ചു.
ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിനും നടി റിയ ചക്രവർത്തിയുടെ അറസ്റ്റിനും പിന്നാലെയാണ് സിനിമ മേഖലയിലെ മയക്കു മരുന്ന് ബന്ധം രാജ്യവ്യാപക ചർച്ചയ്ക്കു വഴിയൊരുക്കിയത്.