ന്യൂഡൽഹി: രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കം നിരവധി രാഷ്ട്രീയക്കാരെ നിരീക്ഷിച്ച ചൈനീസ് കന്പനി ചീഫ് ജസ്റ്റീസ് ഉൾപ്പടെ മുപ്പതോളം ജഡ്ജിമാരുടെ വിവരങ്ങളും ചോർത്തി.
ചൈനീസ് ഡിജിറ്റൽ കന്പനി ഷെൻഹുവ ആണ് ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡേ, ജസ്റ്റീസ് എ.എം ഖാൻവിൽക്കർ, രാജസ്ഥാൻ ഹൈക്കോടതി ജഡ്ജി സന്ദീപ് മേത്ത, അലഹബാദ് ഹൈക്കോടതി ജഡ്ജി സുനിത അഗർവാൾ എന്നിവർ ഉൾപ്പെടെ രാജ്യത്തെ ന്യായാധിപരെ നിരീക്ഷിച്ചത്. ഇതിന് പുറമേ സുപ്രീംകോടതിയിൽ നിന്നു വിരമിച്ച് വിവിധ പദവികളിൽ ഇരിക്കുന്ന ജഡ്ജിമാരെയും നിരീക്ഷിച്ചു.
ലോക്പാൽ ചെയർപേഴ്സൻ ജസ്റ്റീസ് പിനാകി ചന്ദ്ര ഘോഷ്, ടെലികോം ഡിസ്പ്യൂട്ട് സെറ്റിൽമെന്റ് അപ്പലേറ്റ് ട്രൈബ്യൂണൽ ചെയർപേഴ്സൻ ജസ്റ്റീസ് ശിവ കീർത്തി, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ഗവേർണിംഗ് ബോർഡ് ചെയർപേഴ്സൻ ജസ്റ്റീസ് വിക്രംജിത് സെൻ, പ്രസ് കൗണ്‍സിൽ ഓഫ് ഇന്ത്യ ജസ്റ്റീസ് ചന്ദ്രമൗലി കുമാർ എന്നിവരെയും ചൈനീസ് കന്പനി നിരീക്ഷിച്ചു.
ചൈനീസ് ഡിജിറ്റൽ കന്പനി ഷെൻഹുവ ആണ് ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡേ, ജസ്റ്റീസ് എ.എം ഖാൻവിൽക്കർ, രാജസ്ഥാൻ ഹൈക്കോടതി ജഡ്ജി സന്ദീപ് മേത്ത, അലഹബാദ് ഹൈക്കോടതി ജഡ്ജി സുനിത അഗർവാൾ എന്നിവർ ഉൾപ്പെടെ രാജ്യത്തെ ന്യായാധിപരെ നിരീക്ഷിച്ചത്. ഇതിന് പുറമേ സുപ്രീംകോടതിയിൽ നിന്നു വിരമിച്ച് വിവിധ പദവികളിൽ ഇരിക്കുന്ന ജഡ്ജിമാരെയും നിരീക്ഷിച്ചു.
ലോക്പാൽ ചെയർപേഴ്സൻ ജസ്റ്റീസ് പിനാകി ചന്ദ്ര ഘോഷ്, ടെലികോം ഡിസ്പ്യൂട്ട് സെറ്റിൽമെന്റ് അപ്പലേറ്റ് ട്രൈബ്യൂണൽ ചെയർപേഴ്സൻ ജസ്റ്റീസ് ശിവ കീർത്തി, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ഗവേർണിംഗ് ബോർഡ് ചെയർപേഴ്സൻ ജസ്റ്റീസ് വിക്രംജിത് സെൻ, പ്രസ് കൗണ്‍സിൽ ഓഫ് ഇന്ത്യ ജസ്റ്റീസ് ചന്ദ്രമൗലി കുമാർ എന്നിവരെയും ചൈനീസ് കന്പനി നിരീക്ഷിച്ചു.