ന്യൂഡൽഹി: വിമാനത്തിന് ഉള്ളിൽ വച്ചു നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് പിഴ പത്തു ലക്ഷം രൂപയിൽ നിന്ന് ഒരു കോടി രൂപ വരെയാക്കാനുള്ള വ്യവസ്ഥകൾ ഉൾപ്പെടുന്ന വ്യോമയാന ഭേദഗതി ബില്ല് രാജ്യസഭയിൽ പാസായി. ബില്ല് നേരത്തേ ലോക്സഭയിൽ പാസായിരുന്നു. കോവിഡ് കാലത്തെ പ്രതിസന്ധികൽ വ്യോമയാന മേഖല എങ്ങനെ മറികടന്നു എന്നു വിശദീകരിച്ചാണ് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ചത്.
പൊതു സ്വകാര്യ പങ്കാളിത്തത്തിന്റെ പേരിൽ സർക്കർ വ്യോമയാന മേഖലയിൽ വലിയ അഴിമതി നടത്തുകയാണെന്ന് കോണ്ഗ്രസ് ആരോപിച്ചു. തിരുവനന്തപുരം ഉൾപ്പടെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് നൽകി വിഷയം കെ.സി വേണുഗോപാൽ ഉന്നയിച്ചു. ഗുതര ചട്ട ലംഘനം നടത്തിയാണ് വിമാനത്താവളങ്ങൾ അദാനി ഗ്രൂപ്പിന് നൽകിയത്. മന്ത്രാലയത്തിന്റെയും സർക്കാർ വകുപ്പുകളുടെയും തന്നെ ഉപദേശങ്ങൾ തള്ളിക്കളഞ്ഞാണ് സർക്കാർ അദാനിക്ക് വിമാനത്താവളങ്ങൾ വിട്ടു നൽകിയത്. അദാനി ഗ്രൂപ്പ് ലേലം ഉറപ്പിക്കുന്നതിനായും ചട്ടലംഘനം നടന്നുവെന്നും കെ.സി വേണുഗോപാൽ ആരോപിച്ചു.
വ്യോമയാന നിയമത്തിൽ മാറ്റം കൊണ്ടുവരണമെന്ന അന്താരാഷ്ട്ര വ്യോമയാന സംഘടനയുടെ ആവശ്യത്തെ തുടർന്നാണ് നിബന്ധനകൾക്ക് അനുസൃതമായി ബിൽ ഒരുക്കിയിരിക്കുന്നത്. വിമാനത്തിന്റെ നിർമ്മാണം, കൈവശം വയ്ക്കൽ, ഉപയോഗം, പ്രവർത്തനം, വിൽപ്പന, ഇറക്കുമതി, കയറ്റുമതി എന്നിവ നിയന്ത്രിക്കുന്നതിനാണ് ഈ നിയമം.
1934ലെ വ്യോമയാന നിയമത്തിലെ കര, നാവിക, വ്യോമ സേനകൾക്ക് പുറത്തുള്ള സായുധസേനകളുടെ പക്കലുള്ള വ്യോമയാനങ്ങൾ സൂക്ഷിക്കുന്നതിനുള്ള നിയമത്തിൽ ഭേദഗതി വരുത്തിയാണ് 2020 ലെ വ്യോമയാന ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ , ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി , എയർക്രാഫ്റ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ തുടങ്ങിയ ഏജൻസികളെ ശക്തിപ്പെടുത്താനും ബില്ലിൽ വ്യവസ്ഥയുണ്ട്. ഈ ഏജൻസികൾ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ പുനപ്പരിശോധിക്കാനുള്ള അധികാരം പുതിയ ബിൽ പാസാകുന്നതോടെ കേന്ദ്രസർക്കാരിനുണ്ടാകും.
പൊതു സ്വകാര്യ പങ്കാളിത്തത്തിന്റെ പേരിൽ സർക്കർ വ്യോമയാന മേഖലയിൽ വലിയ അഴിമതി നടത്തുകയാണെന്ന് കോണ്ഗ്രസ് ആരോപിച്ചു. തിരുവനന്തപുരം ഉൾപ്പടെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് നൽകി വിഷയം കെ.സി വേണുഗോപാൽ ഉന്നയിച്ചു. ഗുതര ചട്ട ലംഘനം നടത്തിയാണ് വിമാനത്താവളങ്ങൾ അദാനി ഗ്രൂപ്പിന് നൽകിയത്. മന്ത്രാലയത്തിന്റെയും സർക്കാർ വകുപ്പുകളുടെയും തന്നെ ഉപദേശങ്ങൾ തള്ളിക്കളഞ്ഞാണ് സർക്കാർ അദാനിക്ക് വിമാനത്താവളങ്ങൾ വിട്ടു നൽകിയത്. അദാനി ഗ്രൂപ്പ് ലേലം ഉറപ്പിക്കുന്നതിനായും ചട്ടലംഘനം നടന്നുവെന്നും കെ.സി വേണുഗോപാൽ ആരോപിച്ചു.
വ്യോമയാന നിയമത്തിൽ മാറ്റം കൊണ്ടുവരണമെന്ന അന്താരാഷ്ട്ര വ്യോമയാന സംഘടനയുടെ ആവശ്യത്തെ തുടർന്നാണ് നിബന്ധനകൾക്ക് അനുസൃതമായി ബിൽ ഒരുക്കിയിരിക്കുന്നത്. വിമാനത്തിന്റെ നിർമ്മാണം, കൈവശം വയ്ക്കൽ, ഉപയോഗം, പ്രവർത്തനം, വിൽപ്പന, ഇറക്കുമതി, കയറ്റുമതി എന്നിവ നിയന്ത്രിക്കുന്നതിനാണ് ഈ നിയമം.
1934ലെ വ്യോമയാന നിയമത്തിലെ കര, നാവിക, വ്യോമ സേനകൾക്ക് പുറത്തുള്ള സായുധസേനകളുടെ പക്കലുള്ള വ്യോമയാനങ്ങൾ സൂക്ഷിക്കുന്നതിനുള്ള നിയമത്തിൽ ഭേദഗതി വരുത്തിയാണ് 2020 ലെ വ്യോമയാന ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ , ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി , എയർക്രാഫ്റ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ തുടങ്ങിയ ഏജൻസികളെ ശക്തിപ്പെടുത്താനും ബില്ലിൽ വ്യവസ്ഥയുണ്ട്. ഈ ഏജൻസികൾ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ പുനപ്പരിശോധിക്കാനുള്ള അധികാരം പുതിയ ബിൽ പാസാകുന്നതോടെ കേന്ദ്രസർക്കാരിനുണ്ടാകും.