സാൻഫ്രാൻസിസ്കോ: യുഎസിന്റെ പടിഞ്ഞാറൻതീരത്തെ വിഴുങ്ങിയ കാട്ടുതീയുടെ കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന നിഗമനങ്ങൾ തള്ളി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാലാവസ്ഥയെക്കുറിച്ച് ശാസ്ത്രത്തിന് എന്തെങ്കിലും അറിയാമെന്നു താൻ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കാട്ടുതീ നേരിട്ട കലിഫോർണിയ സംസ്ഥാനം സന്ദർശിക്കുകയായിരുന്നു ട്രംപ്.
മനുഷ്യരുടെ വിവിധ പ്രവൃത്തികൾ മൂലമുള്ള ആഗോളതാപനമാണു കാട്ടുതീക്കു കാരണമെന്നു ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ, വനപരിപാലനം വേണ്ടരീതിയിൽ നടക്കാത്തതാണു തീപിടിത്തങ്ങൾക്കു കാരണമെന്ന വാദം ട്രംപ് ആവർത്തിച്ചു. കരിയിലകൾ നീക്കി വനം വൃത്തിയാക്കിയാൽ തീപിടിത്തം ഉണ്ടാവില്ലെന്നാണു ട്രംപിന്റെ വാദം. കലിഫോർണിയ, വാഷിംഗ്ടൺ, ഒറേഗോൺ സംസ്ഥാനങ്ങളിലെ അരക്കോടി ഏക്കർ ഭൂമി കാട്ടുതീയിൽ ചാന്പലായി. 36 പേർ മരിച്ചു.
കാലാവസ്ഥാ വ്യതിയാനം എന്നൊന്നില്ലെന്നും അതൊരു ഐതിഹ്യമാണെന്നും ട്രംപ് മുന്പ് പറഞ്ഞിട്ടുണ്ട്. ആഗോള താപനില കുറയ്ക്കാൻ ലക്ഷ്യമിടുന്ന പാരീസ് ഉടന്പടിയിൽനിന്നു യുഎസിനെ പുറത്തുകൊണ്ടുവരികയും ചെയ്തു. നിലവിൽ 187 രാജ്യങ്ങൾ ഉടന്പടിയിൽ ഒപ്പുവച്ചിട്ടുണ്ട്.
മനുഷ്യരുടെ വിവിധ പ്രവൃത്തികൾ മൂലമുള്ള ആഗോളതാപനമാണു കാട്ടുതീക്കു കാരണമെന്നു ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ, വനപരിപാലനം വേണ്ടരീതിയിൽ നടക്കാത്തതാണു തീപിടിത്തങ്ങൾക്കു കാരണമെന്ന വാദം ട്രംപ് ആവർത്തിച്ചു. കരിയിലകൾ നീക്കി വനം വൃത്തിയാക്കിയാൽ തീപിടിത്തം ഉണ്ടാവില്ലെന്നാണു ട്രംപിന്റെ വാദം. കലിഫോർണിയ, വാഷിംഗ്ടൺ, ഒറേഗോൺ സംസ്ഥാനങ്ങളിലെ അരക്കോടി ഏക്കർ ഭൂമി കാട്ടുതീയിൽ ചാന്പലായി. 36 പേർ മരിച്ചു.
കാലാവസ്ഥാ വ്യതിയാനം എന്നൊന്നില്ലെന്നും അതൊരു ഐതിഹ്യമാണെന്നും ട്രംപ് മുന്പ് പറഞ്ഞിട്ടുണ്ട്. ആഗോള താപനില കുറയ്ക്കാൻ ലക്ഷ്യമിടുന്ന പാരീസ് ഉടന്പടിയിൽനിന്നു യുഎസിനെ പുറത്തുകൊണ്ടുവരികയും ചെയ്തു. നിലവിൽ 187 രാജ്യങ്ങൾ ഉടന്പടിയിൽ ഒപ്പുവച്ചിട്ടുണ്ട്.