വത്തിക്കാൻ സിറ്റി: കോവിഡ് കാലത്തെ വർച്വൽ കുർബാന വിശ്വാസികളുടെ ശാരീരികസാന്നിധ്യമുള്ള കുർബാനയർപ്പണത്തിനു പകരമാവില്ലെന്ന് ദൈവാരാധനയ്ക്കുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ റോബർട്ട് സാറ. ഫ്രാൻസിസ് പാപ്പായുടെ അനുമതിയോടെ ദേശീയ മെത്രാൻസമിതി അധ്യക്ഷന്മാർക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇതു വ്യക്തമാക്കിയത്.
‘നമുക്ക് ആഹ്ലാദത്തോടെ ദിവ്യകാരുണ്യത്തിലേക്കു മടങ്ങാം’ എന്നു പേരുള്ള രേഖയിൽ, സാഹചര്യങ്ങൾ അനുവദിക്കുന്നിടത്തോളം വിശ്വാസികളുടെ ശാരീരികസാന്നിധ്യത്തോടുകൂടിയ ദിവ്യബലിയർപ്പണത്തോടെ ക്രൈസ്തവ ജീവിതത്തിന്റെ സാധാരണ അനുഭവത്തിലേക്കു മടങ്ങേണ്ടതു ഗൗരവതരമായ ആവശ്യമാണെന്നു പ്രസ്താവിക്കുന്നു.
കോവിഡ് മഹാമാരിയുടെ ദുഃസ്വാധീനം സാമൂഹ്യവും കുടുംബപരവുമായ മേഖലകളിലും ആരാധനക്രമ മേഖലയിലും സംഭവിച്ചിട്ടുണ്ട്. വിശ്വാസികളുടെ കൂട്ടായ്മയ്ക്കു ദൈവശാസ്ത്രപരമായ അർഥം ലഭിക്കുന്നത് പരിശുദ്ധ ത്രിത്വത്തിന്റെ കൂട്ടായ്മയിൽനിന്നാണ്. ദൈവം മനുഷ്യനുമായുള്ള കൂട്ടായ്മയിലേക്കു വരുകയും അതു നിലനിർത്താൻ ആഗ്രഹിക്കുകയും ചെയ്യുന്നു. വിശ്വാസികളുടെ കൂട്ടായ്മയാ യി സ്വയം മനസിലാക്കുന്ന സഭ ‘ദൈവഭവനവും സഭയുടെ ഭവന’വുമായാണു ദേവാലയങ്ങൾ സ്ഥാപിച്ചത്. അതുകൊണ്ടു ദേവാലയത്തിൽ ദൈവമക്കളായ വിശ്വാസികളുടെ കുടുംബം സന്നിഹിതമാകുന്നതു യുക്തിപൂർവമാണ്.
ക്രൈസ്തവസമൂഹത്തിന് ഒറ്റപ്പെട്ടു കഴിയാനാവില്ല. പൊതുസമൂഹത്തിന്റെ മുഖ്യധാരയിൽ ക്രൈസ്തവർ ഉൾച്ചേരുന്നുണ്ട്. അതിനാലാണു മഹാമാരിയുടെ നാളുകളിൽ ഭരണാധികാരികളുടെ നിർദേശാനുസരണം വിശുദ്ധ കുർബാനയിലെ പൊതുജനപങ്കാളിത്തം വേണ്ടെന്നു വയ്ക്കാൻ മെത്രാന്മാർ തീരുമാനമെടുത്തത്. അതുകൊണ്ട് സാഹചര്യം അനുവദിക്കുന്നിടത്തോളം ജനപങ്കാളിത്തത്തോടുകൂടിയ വിശുദ്ധ കുർബാനയർപ്പണം ഉടനെ പുനരാരംഭിക്കേണ്ടതുണ്ട്.
ദൈവം തന്റെ സൃഷ്ടികളായ മനുഷ്യരെ ഒരിക്കലും കൈവിടുകയില്ല. ഏറ്റവും കഠിനമായ പരീക്ഷണവേളകളും കൃപാദായകമാണ്. കോവിഡ് കാലഘട്ടത്തിലെ ‘ദിവ്യകാരുണ്യ ഉപവാസം’ വിശുദ്ധ കുർബാനയുടെ മൂല്യവും പ്രാധാന്യവും സൗന്ദര്യവും നമുക്കു മനസിലാക്കിത്തരുന്നു. രോഗികൾക്കും യാത്രാക്ലേശമനുഭവിക്കുന്നവർക്കും കോവിഡ് കാലത്ത് മറ്റുള്ളവർക്കും ഓൺലൈൻ കുർബാന സഹായകമാണെങ്കിലും വ്യക്തിപരമായ പങ്കാളിത്തത്തിന് അതു പകരമാകുകയില്ല. അതു സാധ്യമല്ലാത്തപ്പോൾ മാധ്യമങ്ങൾ വഴിയുള്ള ആത്മീയപങ്കാളിത്തം ഉപകാരപ്രദമായിരുന്നെന്നും കർദിനാൾ പറഞ്ഞു.
വിശുദ്ധ കുർബാനയിലെ സജീവപങ്കാളിത്തം അത്യന്താപേക്ഷിതമാണ്. അതിനാൽ രോഗബാധ തടയാനുള്ള മാർഗങ്ങൾ സ്വീകരിച്ചതിനുശേഷം ആരാധനാസമൂഹം ഒന്നിച്ചു കൂടുന്നതിനുള്ള സാധ്യതകൾ ആലോചിക്കണം. ഭയപ്പെട്ടു മാറിനില്ക്കുന്നവരെ പള്ളികളിലെത്താൻ പ്രോത്സാഹിപ്പിക്കണം. ആരോഗ്യസുരക്ഷയുള്ള ഉപാധികൾ സ്വീകരിക്കാമെങ്കിലും അവ വിശ്വാസികളിൽ ഭയമോ അരക്ഷിതത്വമോ ഉളവാക്കുവാൻ പാടില്ല. സഭയുടെ ഔദ്യോഗിക കർമക്രമങ്ങളിൽനിന്നു വ്യതിചലിച്ചുകൊണ്ടുള്ള ആരാധനക്രമ അനുഷ്ഠാനങ്ങൾ അസ്വീകാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘നമുക്ക് ആഹ്ലാദത്തോടെ ദിവ്യകാരുണ്യത്തിലേക്കു മടങ്ങാം’ എന്നു പേരുള്ള രേഖയിൽ, സാഹചര്യങ്ങൾ അനുവദിക്കുന്നിടത്തോളം വിശ്വാസികളുടെ ശാരീരികസാന്നിധ്യത്തോടുകൂടിയ ദിവ്യബലിയർപ്പണത്തോടെ ക്രൈസ്തവ ജീവിതത്തിന്റെ സാധാരണ അനുഭവത്തിലേക്കു മടങ്ങേണ്ടതു ഗൗരവതരമായ ആവശ്യമാണെന്നു പ്രസ്താവിക്കുന്നു.
കോവിഡ് മഹാമാരിയുടെ ദുഃസ്വാധീനം സാമൂഹ്യവും കുടുംബപരവുമായ മേഖലകളിലും ആരാധനക്രമ മേഖലയിലും സംഭവിച്ചിട്ടുണ്ട്. വിശ്വാസികളുടെ കൂട്ടായ്മയ്ക്കു ദൈവശാസ്ത്രപരമായ അർഥം ലഭിക്കുന്നത് പരിശുദ്ധ ത്രിത്വത്തിന്റെ കൂട്ടായ്മയിൽനിന്നാണ്. ദൈവം മനുഷ്യനുമായുള്ള കൂട്ടായ്മയിലേക്കു വരുകയും അതു നിലനിർത്താൻ ആഗ്രഹിക്കുകയും ചെയ്യുന്നു. വിശ്വാസികളുടെ കൂട്ടായ്മയാ യി സ്വയം മനസിലാക്കുന്ന സഭ ‘ദൈവഭവനവും സഭയുടെ ഭവന’വുമായാണു ദേവാലയങ്ങൾ സ്ഥാപിച്ചത്. അതുകൊണ്ടു ദേവാലയത്തിൽ ദൈവമക്കളായ വിശ്വാസികളുടെ കുടുംബം സന്നിഹിതമാകുന്നതു യുക്തിപൂർവമാണ്.
ക്രൈസ്തവസമൂഹത്തിന് ഒറ്റപ്പെട്ടു കഴിയാനാവില്ല. പൊതുസമൂഹത്തിന്റെ മുഖ്യധാരയിൽ ക്രൈസ്തവർ ഉൾച്ചേരുന്നുണ്ട്. അതിനാലാണു മഹാമാരിയുടെ നാളുകളിൽ ഭരണാധികാരികളുടെ നിർദേശാനുസരണം വിശുദ്ധ കുർബാനയിലെ പൊതുജനപങ്കാളിത്തം വേണ്ടെന്നു വയ്ക്കാൻ മെത്രാന്മാർ തീരുമാനമെടുത്തത്. അതുകൊണ്ട് സാഹചര്യം അനുവദിക്കുന്നിടത്തോളം ജനപങ്കാളിത്തത്തോടുകൂടിയ വിശുദ്ധ കുർബാനയർപ്പണം ഉടനെ പുനരാരംഭിക്കേണ്ടതുണ്ട്.
ദൈവം തന്റെ സൃഷ്ടികളായ മനുഷ്യരെ ഒരിക്കലും കൈവിടുകയില്ല. ഏറ്റവും കഠിനമായ പരീക്ഷണവേളകളും കൃപാദായകമാണ്. കോവിഡ് കാലഘട്ടത്തിലെ ‘ദിവ്യകാരുണ്യ ഉപവാസം’ വിശുദ്ധ കുർബാനയുടെ മൂല്യവും പ്രാധാന്യവും സൗന്ദര്യവും നമുക്കു മനസിലാക്കിത്തരുന്നു. രോഗികൾക്കും യാത്രാക്ലേശമനുഭവിക്കുന്നവർക്കും കോവിഡ് കാലത്ത് മറ്റുള്ളവർക്കും ഓൺലൈൻ കുർബാന സഹായകമാണെങ്കിലും വ്യക്തിപരമായ പങ്കാളിത്തത്തിന് അതു പകരമാകുകയില്ല. അതു സാധ്യമല്ലാത്തപ്പോൾ മാധ്യമങ്ങൾ വഴിയുള്ള ആത്മീയപങ്കാളിത്തം ഉപകാരപ്രദമായിരുന്നെന്നും കർദിനാൾ പറഞ്ഞു.
വിശുദ്ധ കുർബാനയിലെ സജീവപങ്കാളിത്തം അത്യന്താപേക്ഷിതമാണ്. അതിനാൽ രോഗബാധ തടയാനുള്ള മാർഗങ്ങൾ സ്വീകരിച്ചതിനുശേഷം ആരാധനാസമൂഹം ഒന്നിച്ചു കൂടുന്നതിനുള്ള സാധ്യതകൾ ആലോചിക്കണം. ഭയപ്പെട്ടു മാറിനില്ക്കുന്നവരെ പള്ളികളിലെത്താൻ പ്രോത്സാഹിപ്പിക്കണം. ആരോഗ്യസുരക്ഷയുള്ള ഉപാധികൾ സ്വീകരിക്കാമെങ്കിലും അവ വിശ്വാസികളിൽ ഭയമോ അരക്ഷിതത്വമോ ഉളവാക്കുവാൻ പാടില്ല. സഭയുടെ ഔദ്യോഗിക കർമക്രമങ്ങളിൽനിന്നു വ്യതിചലിച്ചുകൊണ്ടുള്ള ആരാധനക്രമ അനുഷ്ഠാനങ്ങൾ അസ്വീകാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.