ജാപ്പനീസ് താരം നടത്തിയ അദ്ഭുതജയം ബെലാറസിന്റെ വിക്ടോറിയ അസരെങ്കയുടെ മൂന്നാം ഗ്രാൻസ് ലാം കിരീട പ്രതീക്ഷ തല്ലിക്കെടുത്തി. 1-6, 6-3, 6-3ന്റെ ജയത്തോടെ ഒസാക്ക മൂന്നാം ഗ്രാൻസ്ലാം കിരീടം നെഞ്ചോടു ചേർക്കുകയും ചെയ്തു. ഒസാക്കയുടെ രണ്ടാം യുഎസ് ഓപ്പണ്‍ കിരീടവുമാണ്. 2018ലാണ് ഒസാക്ക യുഎസ് ഓപ്പണ്‍ ആദ്യമായി നേടിയത്. 2019ൽ ഓസ്ട്രേലിയൻ ഓപ്പണും ഈ ഇരുപത്തിരണ്ടുകാരി സ്വന്തമാക്കി. കളിച്ച മൂന്നു ഗ്രാൻസ്ലാം ഫൈനലുകളും വിജയിക്കാനും ഒസാക്കയ്ക്കായി.
തിരിച്ചുവരവ്
യുഎസ് ഓപ്പണ്‍ വനിതാ സിംഗിൾസ് കിരീട പോരാട്ടത്തിൽ ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയശേഷം ഒരു താരം കിരീടം സ്വന്തമാക്കുന്നത് നീണ്ട 26 വർഷത്തിനുശേഷം. 1994ൽ സ്പെയിനിന്റെ അരാന്ത സാഞ്ചസ് വികാരിയോ ഒരു സെറ്റ് നഷ്ടപ്പെട്ടശേഷം സ്റ്റെഫി ഗ്രാഫിനെ കീഴടക്കി യുഎസ് ഓപ്പണ്‍ സ്വന്തമാക്കിയിരുന്നു. അതിനുശേഷം ഇത്തവണയാണ് സമാനമായൊരു തിരിച്ചുവരവ് ജയം യുഎസ് ഓപ്പൺ ഫൈനലിൽ അരങ്ങേറിയത്.
ആദ്യ സെറ്റിൽ വിക്ടോറിയ അസരെങ്കയുടെ കണക്കുകൂട്ടൽ അനുസരിച്ചായിരുന്നു മത്സരം നീങ്ങിയത്. ഒസാക്കയുടെ പിഴവുകൾകൂടിയായതോടെ 6-1ന് അസരെങ്ക സെറ്റ് സ്വന്തമാക്കി. തുടർന്നുള്ള രണ്ട് സെറ്റിലും അസരെങ്കയ്ക്ക് അവസരം നൽകാൻ ഒസാക്ക കൂട്ടാക്കിയില്ല. മത്സരശേഷം അസരെങ്കയെ അകമഴിഞ്ഞ് ഒസാക്ക പ്രശംസിച്ചു. ചെറുപ്പം മുതൽ അസരെങ്കയുടെ മത്സരങ്ങൾ താൻ കാണാറുണ്ടായിരുന്നെന്നും ഒസാക്ക പറഞ്ഞു.
7 കൊലമാസ്ക്!
ലോകത്താകമാനം ഇപ്പോൾ നടക്കുന്ന വംശവെറിക്കെതിരായ പോരാട്ടത്തിന്റെ പ്രകടമായ മുഖാവരണമായിരുന്നു യുഎസ് ഓപ്പണിൽ ഒസാക്ക അണിഞ്ഞത്. അമേരിക്കയിൽ പോലീസ് ആക്രമണത്തിൽ കൊല്ലപ്പെട്ട കറുത്ത വർഗക്കാരായ ഏഴ് പേരുടെ പേരുകൾ ആലേഖനം ചെയ്ത മാസ്കുകൾ അണിഞ്ഞായിരുന്നു ഒസാക്ക യുഎസ് ഓപ്പണ്‍ വേദിയിൽ എത്തിയത്.
അമേരിക്കയിൽ നടന്ന ഏഴ് കറുത്തവർഗക്കാരുടെ കൊലപാതകങ്ങൾ ആദ്യ റൗണ്ട് മുതൽ ഫൈനൽ വരെയായി ഒസാക്കയുടെ മാസ്ക് ലോകത്തെ ഓർമിപ്പിച്ചു.
അസരെങ്ക മൂന്ന്