വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ ഇസ്രയേലും ബെഹ്റിനും സമാധാന ഉടന്പടിക്കു സമ്മതിച്ചു. യുഎഇ-ഇസ്രയേൽ സമാധാന ഉടന്പടി യാഥാർഥ്യമാക്കി വെറും 30 ദിവസത്തിനകമാണ് ട്രംപ് ഈ നേട്ടവും കൈവരിച്ചത്. ട്രംപിന്റെ മരുമകനും ഉപദേഷ്ടാവുമായ ജാരദ് കുഷ്നറാണ് രണ്ട് ഉടന്പടിക്കും ചുക്കാൻ പിടിച്ചത്.
ഇതോടെ അറബി മേഖലയിൽ ഇസ്രയേലിനെ അംഗീകരിക്കുന്ന നാലാമത്തെ രാജ്യമായി ബെഹ്റിൻ. ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങൾ നേരത്തേതന്നെ ഇതിനു തയാറായിരുന്നു.
ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ബെഹ്റിൻ രാജാവ് ഹമദ് ബിൻ ഈസാ അൽ ഖലീഫയുമായും വെള്ളിയാഴ്ച ഫോണിൽ സംസാരിച്ചശേഷമാണ് ട്രംപ് സമാധാന ഉടന്പടിയുടെ കാര്യം വാഷിംഗ്ടൺ ഡിസിയിൽ പ്രഖ്യാപിച്ചത്.
ഇരു രാജ്യങ്ങളും നയതന്ത്ര കാര്യാലയങ്ങൾ തുറക്കും. വിമാന സർവീസുകൾ ആരംഭിക്കും. ബിസിനസ്, സാങ്കേതികം, ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ, കാർഷിക മേഖലകളിൽ സഹകരിക്കും. ഇസ്രയേലുമായി നല്ല ബന്ധത്തിന് കൂടുതൽ രാജ്യങ്ങൾ ഉടൻ തയാറാകുമെന്നും ട്രംപ് അറിയിച്ചു.
മറ്റൊരു അറബി രാജ്യവുമായി സമാധാന ഉടന്പടി സാധ്യമായതിൽ ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു അത്യാഹ്ലാദം പ്രകടിപ്പിച്ചു. ഇതു സമാധാനത്തിന്റെ യുഗമാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഉടന്പടിയെ യുഎഇ സ്വാഗതം ചെയ്തു. അതേസമയം പാലസ്തീൻ പ്രതികരണം പ്രതികൂലമായിരുന്നു. ബെഹ്റിനിലെ അംബാസഡറെ അവർ കൂടിയാലോചനയ്ക്ക് എന്നപേരിൽ തിരിച്ചുവിളിച്ചു. ഗാസാ മേഖലയെ നിയന്ത്രിക്കുന്ന ഹമാസ് ഭീകരരും ഉടന്പടിയിൽ എതിർപ്പറിയിച്ചു.
ഓഗസ്റ്റിൽ ഇസ്രയേലും യുഎഇയും സമ്മതിച്ച സമാധാന ഉടന്പടി ചൊവ്വാഴ്ച വൈറ്റ്ഹൗസിൽ ഒപ്പുവയ്ക്കപ്പെടും. ഉടന്പടിയുടെ ഭാഗമായി വെസ്റ്റ്ബാങ്കിൽ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നത് ഇസ്രയേൽ നിർത്തും. അറബ് മേഖലയിലെ സ്വാധീനശക്തിയായ സൗദിക്ക് പുതിയ നീക്കങ്ങളിൽ എതിർപ്പില്ലെന്നാണു സൂചന.
ഇതോടെ അറബി മേഖലയിൽ ഇസ്രയേലിനെ അംഗീകരിക്കുന്ന നാലാമത്തെ രാജ്യമായി ബെഹ്റിൻ. ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങൾ നേരത്തേതന്നെ ഇതിനു തയാറായിരുന്നു.
ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ബെഹ്റിൻ രാജാവ് ഹമദ് ബിൻ ഈസാ അൽ ഖലീഫയുമായും വെള്ളിയാഴ്ച ഫോണിൽ സംസാരിച്ചശേഷമാണ് ട്രംപ് സമാധാന ഉടന്പടിയുടെ കാര്യം വാഷിംഗ്ടൺ ഡിസിയിൽ പ്രഖ്യാപിച്ചത്.
ഇരു രാജ്യങ്ങളും നയതന്ത്ര കാര്യാലയങ്ങൾ തുറക്കും. വിമാന സർവീസുകൾ ആരംഭിക്കും. ബിസിനസ്, സാങ്കേതികം, ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ, കാർഷിക മേഖലകളിൽ സഹകരിക്കും. ഇസ്രയേലുമായി നല്ല ബന്ധത്തിന് കൂടുതൽ രാജ്യങ്ങൾ ഉടൻ തയാറാകുമെന്നും ട്രംപ് അറിയിച്ചു.
മറ്റൊരു അറബി രാജ്യവുമായി സമാധാന ഉടന്പടി സാധ്യമായതിൽ ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു അത്യാഹ്ലാദം പ്രകടിപ്പിച്ചു. ഇതു സമാധാനത്തിന്റെ യുഗമാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഉടന്പടിയെ യുഎഇ സ്വാഗതം ചെയ്തു. അതേസമയം പാലസ്തീൻ പ്രതികരണം പ്രതികൂലമായിരുന്നു. ബെഹ്റിനിലെ അംബാസഡറെ അവർ കൂടിയാലോചനയ്ക്ക് എന്നപേരിൽ തിരിച്ചുവിളിച്ചു. ഗാസാ മേഖലയെ നിയന്ത്രിക്കുന്ന ഹമാസ് ഭീകരരും ഉടന്പടിയിൽ എതിർപ്പറിയിച്ചു.
ഓഗസ്റ്റിൽ ഇസ്രയേലും യുഎഇയും സമ്മതിച്ച സമാധാന ഉടന്പടി ചൊവ്വാഴ്ച വൈറ്റ്ഹൗസിൽ ഒപ്പുവയ്ക്കപ്പെടും. ഉടന്പടിയുടെ ഭാഗമായി വെസ്റ്റ്ബാങ്കിൽ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നത് ഇസ്രയേൽ നിർത്തും. അറബ് മേഖലയിലെ സ്വാധീനശക്തിയായ സൗദിക്ക് പുതിയ നീക്കങ്ങളിൽ എതിർപ്പില്ലെന്നാണു സൂചന.