ദോഹ: അഫ്ഗാൻ സർക്കാരും താലിബാനും തമ്മിലുള്ള പ്രഥമ സമാധാന ചർച്ച ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇന്നലെ ആരംഭിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.
യുഎസും താലിബാനും തമ്മിൽ ഫെബ്രുവരിയിൽ ഉണ്ടാക്കിയ സമാധാനധാരണയുടെ തുടർച്ചയായ ഈ ചർച്ച മാർച്ചിൽ ആരംഭിക്കേണ്ടിയിരുന്നതാണെങ്കിലും അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് നീണ്ടുപോകുകയായിരുന്നു. 19 വർഷമായി അഫ്ഗാനിസ്ഥാനിൽ നടത്തുന്ന യുദ്ധം അവസാനിപ്പിച്ചു സൈനികരെ പിൻവലിക്കാനാണ് യുഎസ് പ്രസിഡന്റ് ട്രംപിന്റെ പദ്ധതി.
അഫ്ഗാൻ സർക്കാരും താലിബാനും തമ്മിലുള്ള ചർച്ച എത്ര നാൾ നീളുമെന്നു വ്യക്തമല്ല. ഒട്ടനവധി വിഷയങ്ങളിൽ ഇരുകൂട്ടരും ധാരണയിലെത്തേണ്ടതുണ്ട്. സ്ഥിരമായ വെടിനിർത്തൽ, വനിതകളുടെയും കുട്ടികളുടെയും അവകാശങ്ങൾ, താലിബാൻ പോരാളികളെ നിരായുധരാക്കൽ തുടങ്ങിയവ പ്രധാന വിഷയങ്ങളാണ്. സർക്കാർ പ്രതിനിധി സംഘത്തിൽ നാലു വനിതകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. അധികാരം പങ്കുവയ്ക്കൽ, ഭരണഘടനാ ഭേദഗതികൾ, രാജ്യത്തിന്റെ പേരുമാറ്റൽ തുടങ്ങിയ കാര്യങ്ങളിലും ചർച്ച നടന്നേക്കും.
1994 മുതൽ അഫ്ഗാനിസ്ഥാൻ ഭരിച്ച താലിബാനെ 2001ൽ യുഎസ് സേന പുറത്താക്കുകയായിരുന്നു. വേൾഡ് ട്രേഡ് സെന്ററിൽ ഭീകരാക്രമണം നടത്തിയ അൽക്വയ്ദയുടെ തലവൻ ബിൻലാദനെ താലിബാൻ സംരക്ഷിച്ചതായിരുന്നു കാരണം.
യുഎസും താലിബാനും തമ്മിൽ ഫെബ്രുവരിയിൽ ഉണ്ടാക്കിയ സമാധാനധാരണയുടെ തുടർച്ചയായ ഈ ചർച്ച മാർച്ചിൽ ആരംഭിക്കേണ്ടിയിരുന്നതാണെങ്കിലും അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് നീണ്ടുപോകുകയായിരുന്നു. 19 വർഷമായി അഫ്ഗാനിസ്ഥാനിൽ നടത്തുന്ന യുദ്ധം അവസാനിപ്പിച്ചു സൈനികരെ പിൻവലിക്കാനാണ് യുഎസ് പ്രസിഡന്റ് ട്രംപിന്റെ പദ്ധതി.
അഫ്ഗാൻ സർക്കാരും താലിബാനും തമ്മിലുള്ള ചർച്ച എത്ര നാൾ നീളുമെന്നു വ്യക്തമല്ല. ഒട്ടനവധി വിഷയങ്ങളിൽ ഇരുകൂട്ടരും ധാരണയിലെത്തേണ്ടതുണ്ട്. സ്ഥിരമായ വെടിനിർത്തൽ, വനിതകളുടെയും കുട്ടികളുടെയും അവകാശങ്ങൾ, താലിബാൻ പോരാളികളെ നിരായുധരാക്കൽ തുടങ്ങിയവ പ്രധാന വിഷയങ്ങളാണ്. സർക്കാർ പ്രതിനിധി സംഘത്തിൽ നാലു വനിതകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. അധികാരം പങ്കുവയ്ക്കൽ, ഭരണഘടനാ ഭേദഗതികൾ, രാജ്യത്തിന്റെ പേരുമാറ്റൽ തുടങ്ങിയ കാര്യങ്ങളിലും ചർച്ച നടന്നേക്കും.
1994 മുതൽ അഫ്ഗാനിസ്ഥാൻ ഭരിച്ച താലിബാനെ 2001ൽ യുഎസ് സേന പുറത്താക്കുകയായിരുന്നു. വേൾഡ് ട്രേഡ് സെന്ററിൽ ഭീകരാക്രമണം നടത്തിയ അൽക്വയ്ദയുടെ തലവൻ ബിൻലാദനെ താലിബാൻ സംരക്ഷിച്ചതായിരുന്നു കാരണം.